Wednesday, October 19, 2011

വീട്ടിലേക്കില്ല ഞാന്‍…..ചെറുകഥ… ഭാഗം 5

നാലാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.com/2011/10/4.html

തളര്‍ന്ന് പരവശയായ രാധിക വീണ്ടും പ്രകാശുമായി ബന്ധപ്പെട്ടു.

“പ്രകാശ് എന്നെ സഹായിക്കാതെഎ നില്‍ക്കരുത്. ഇനി വണ്ടി വടക്കോട്ടുണ്ടെങ്കിലും തൃശ്ശൂരില്‍ ഇറങ്ങിയാല്‍ എനിക്ക് വീട്ടിലേക്ക് തനിച്ച് നടന്ന് പോകാനോ, ടാക്സി പിടിച്ച് പോകാനോ പേടിയാ. പ്ലീസ് അല്പം കരുണ കാണിക്കണം. പ്രകാശിന്‍ ഇങ്ങോട്ട് വരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ അങ്ങോട്ട് വരാം. എവിടെയാണെന്ന് പറഞ്ഞാല്‍ മതി.”

ഓ ഇതൊരു വയ്യാവേലിയായല്ലോ. പ്രകാശിന്റെ തലക്ക് മത്ത് പിടിച്ചു.

“ഇവളെന്നെ പിന്‍ തുടരുകയാണല്ലോ..? എന്താണവളുടെ ലക്ഷ്യം. നാശം പിടിച്ച പെണ്ണ്..”

പ്രകാശ് ഫോണ്‍ താഴെ വെച്ച് അതേ നമ്പറില്‍ വീണ്ടും വിളിക്കാന്‍ പറഞ്ഞു.

“പത്ത് മിനിട്ട് കഴിഞ്ഞില്ല, അപ്പോളേക്കും രാധിക വീണ്ടും വിളിച്ചു. അവളുടെ തൊണ്ടയിടറിയിരുന്നു….”

“രാധികാ പ്ലീസ് ഹോള്‍ഡ് ഓണ്‍ ദി ലൈന്‍………”

പ്രകാശ് തലപുകഞ്ഞാലോചിച്ചു. ഈ രാത്രിയില്‍ ഇവളേയും കൊണ്ട് എങ്ങോട്ട് പോകണം. എറണാംകുളത്ത് കൂടെ താമസിപ്പിക്കണോ, അതോ തൃശ്ശൂരിലേക്ക് തിരിക്കണോ… പെട്ടെന്നൊരു തീരുമാനത്തിലെത്താന്‍ പറ്റിയില്ല അയാള്‍ക്ക്.

വിവാഹം കഴിച്ചയാളാണോ എന്നൊന്നും പേയിങ്ങ് ഗസ്റ്റ് അക്കോമഡേഷന് തന്ന അമ്മൂമ്മ ചോദിച്ചിട്ടില്ലായിരുന്നു. നല്ല കാലം. അക്കോമഡേഷന്‍ എടുത്തിട്ടിട്ട് മാസം ഒന്ന് കഴിഞ്ഞു. വാടക കമ്പനി നേരിട്ട് കൊടുക്കുന്നതിനാല്‍ പെട്ടെന്ന് താമസം മാറ്റുന്ന കാര്യമൊന്നും ആലോചിച്ചിരുന്നില്ല.

“എന്തുചെയ്യണം എന്ന് പെട്ടൊന്നൊരു തീരുമാനത്തിലെത്താനായില്ല. തല്‍ക്കാലം രാധികയുടെ അടുത്തേക്ക് പോകാം.”

“ഹലോ രാധികാ… നീ അവിടെ തന്നെ നില്‍ക്ക് .. ഞാന്‍ അങ്ങോട്ട് വരാം.“

പ്രകാശിന്റെ അന്നത്തെ സാഹാഹ്നം നഷ്ടപ്പെടുത്തി അയാള്‍ ടൌണ്‍ ബസ്സ് പിടിച്ച് സ്റ്റേഷനിലെത്തി. അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടും രാധികയെ കാണാനായില്ല. അയാള്‍ സന്തോഷത്തോടെ തിരിഞ്ഞുനടക്കാന്‍ ഭാവിക്കുന്നതിന്നിടയില്‍ പിന്നില്‍ നിന്നൊരു വിളി.

“പ്രകാശേട്ടാ………… ഇതാ ഞാനെത്തി.“

തിരിഞ്ഞുനോക്കിയപ്പോള്‍ രാധിക

“പ്രകാശേട്ടനോ…..ആരാടീ അങ്ങിനെ വിളിക്കാന്‍ പറഞ്ഞത്…?”

രാധിക മുഖം താഴ്ത്തി നിന്നു.

“പ്രകാശിന്റെ സ്വരം കയര്‍ത്തു. എന്തിനാടീ കോന്തീ നീ എന്നെ ഇങ്ങോട്ട് വിളിച്ചത്..? ഒരു ദിവസം കൂടെ കിടന്നെന്നുവെച്ച് ഇത്തരത്തിലുള്ള സ്വാതന്ത്ര്യം എടുത്താലുണ്‍ടല്ലോ…അടിച്ച് നിന്റെ കരണക്കുറ്റി ഞാന്‍ തെറിപ്പിക്കും“

ദ്വേഷ്യം സഹിക്കവയ്യാഞ്ഞിട്ടയാള്‍ അവളുടെ ചെവി പിടിച്ച് തിരുമ്മിപ്പൊന്നാക്കി. വേദനകൊണ്ട് പുളഞ്ഞെങ്കിലും അവളുടെ കണ്ണില്‍ നിന്ന് പൊഴിഞ്ഞത് സന്തോഷാശ്രുക്കളായിരുന്നു. അവള്‍ പ്രകാശിനെ നോക്കി മന്ദഹസിച്ചു..

ഞാനൊരു കാര്യം പറഞ്ഞേക്കാം.. എന്നെ ചുറ്റിപ്പറ്റി ഇങ്ങിനെ നടക്കരുത്. നീ നിന്റെ വഴി നോക്കിക്കൊള്ളണം. ഒരു കൊല്ലം എന്തുചോദിച്ചാലും മിണ്ടാതെ നടന്നിരുന്നവളാണ്‍. ഇപ്പോ എവിടുന്നാടീ നിനക്കൊരു സ്നേഹം വന്നത്…

“ഞാന്‍ വീട്ടിലേക്കില്ല, എനിക്ക് എന്റെതായ സ്വാതന്ത്യത്തില്‍ ജീവിക്കണം. നിന്റെ എസ്കോര്‍ട്ടായി നടക്കാനൊന്നും എന്നെ കിട്ടില്ല. ഞാന്‍ നിന്നെ ഇവിടെ നിന്ന് വണ്ടിയില്‍ കയറ്റിയിരുത്തിത്തരാം. നിന്റെ തന്തയോട് പറയൂ നിന്ന് വന്ന് സ്റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ട്പോകാന്‍.“

“അതൊന്നും പറ്റില്ല പ്രകാശേട്ടാ… സോറി പ്രകാശ്… ഇന്നെങ്കിലും എന്നെ വീട് വരെ എത്തിക്കണം…”

“അവള്‍ ദയനീയതയോടെ അയാളെ നോക്കി…”

“അല്ലെങ്കില്‍ ഞാന്‍ പ്രകാശ് താമസിക്കുന്നിടത്തേക്ക് വരാം. ബ്രോഡ് വേയില്‍ കടകളടച്ചിട്ടുണ്ടാവില്ല, എനിക്ക് ഡ്രസ്സുകള്‍ അവിടെ നിന്ന് വാങ്ങാം…”

“എല്ലാം നീയങ്ങ് തീരുമാനിച്ചാല്‍ മതിയോ… ഞാന്‍ നിന്റെ വാല്യക്കാരനാണോടീ പൊലയാടിമോളേ… എന്റെ വായീന്ന് വരുന്നതൊന്നും കേള്‍ക്കാണ്ട് മിണ്ടാതിരുന്നോളണം. മനസ്സിലായോടീ മൂധേവീ……”

പ്രകാശിന്‍ കലി കയറി. അയാള്‍ അവളെ അടിക്കാനോങ്ങി.

“എന്നെ അടിക്കുകയോ ഇടിക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോളൂ.. എന്നെ ഇവിടെ ഉപേക്ഷിച്ച് പോകരുത്…“

“നിന്നെ സംരക്ഷിക്കാനും ശിക്ഷിക്കാനും ഞാനാരുമല്ല. നീ നിന്റെ വഴി നോക്കിപ്പൊയ്ക്കോളണം. ദയവായി എന്നെ ശല്യപ്പെടുത്തരുത്. ഇന്നെലെ രാത്രിയും നീയെന്നെ ഉപദ്രവിച്ചു. എന്റെ സ്വാതന്ത്ര്യങ്ങളില്‍ കടന്നുകയറി.”

ഇപ്പോള്‍ വീണ്ടും…. ഞാന്‍ നിനക്ക് ടിക്കറ്റെടുത്ത് തരാം. അടുത്ത് വരുന്ന വണ്ടിയില്‍ കയറ്റിയിരുത്തിത്തരാം. അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുത്..

“രാധിക കരയാന്‍ തുടങ്ങി. കുനിഞ്ഞ് പ്രകാശിന്റെ കാല്‍ പിടിക്കാന്‍ ഭാവിച്ചു.. പ്രകാശ് അകന്ന് മാറി…”

“എന്താ നീ കാണിക്കണ്‍. എന്താണ്‍ നിന്റെ പ്രശ്നം…?”

“ശരി ഞാന്‍ നിന്റെ കൂടെ വരാം. വീട്ടിലെത്തിക്കാം. മേലാല്‍ എന്നെ നോക്കുകയോ എന്നോട് മിണ്‍ടുകയോ എന്റെ അടുത്തിരിക്കുകയോ പാടില്ല..”

ഒരു ദിവസം കൂടെ കിടന്നൂന്ന് വിചാരിച്ചിട്ട് ഇത്ര സ്വാതന്ത്യം എടുക്കുകയോ. ഞാന്‍ അവളുടെ ദേഹത്ത് സ്പര്‍ശിച്ചിട്ടില്ല. ഇനി അതും കൂടിയുണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. അവളെന്നെ അടിമയാക്കില്ലേ… ആള്‍ കൊള്ളാം…

“മംഗലാപുരത്തേക്കുള്ള വണ്ടി വരാറായി. നമുക്കതില്‍ കയറാം. ഞാന്‍ 2 ഫ്സ്റ്റ് ക്ലാസ്സ് ടിക്കറ്റെടുത്ത് വെച്ചിട്ടുണ്ട്.“

++

എന്തിന്‍ പറേണ്‍ രാധിക പ്രകാശിനെ വലിച്ചോണ്ട് ആ വണ്ടിയില്‍ കയറിപ്പറ്റി.

“ഹാവൂ… കൃഷ്ണാ ഗുരുവായൂരപ്പാ… രാധിക നെടുവീര്‍പ്പിട്ടു… ഇതെന്താ ഈ സീറ്റുകളൊക്കെ ഇങ്ങിനെ. ഞാന്‍ വാങ്ങിയ ടിക്കറ്റ് ചെയര്‍ കാറാണെന്ന് വിചാരിച്ചില്ല”

“നിനക്ക് എന്നെ ഒട്ടിയിരിക്കാന്‍ പറ്റിണില്ല അല്ലേ..? എന്റെ മടിയില്‍ കയറിയിരുന്നോടീ…യൂസ്ലസ് ബെഗര്‍…..”

പ്രകാശിന്റെ വര്‍ത്തമാനം കേട്ട് രാധിക ചിരിച്ചു.

അല്പസമയത്തേക്ക് അവളുടെ ചിന്തകള്‍ എങ്ങോട്ടോ പോയി. “എന്നോട് ദ്വേഷ്യം ഭാവിച്ചാലും അല്പമെങ്കിലും പ്രകാശിന്‍ എന്നോട് സ്നേഹം ഉണ്ട്. അല്ലെങ്കില്‍ ഇത്രയും സ്നേഹം കാണിക്കുകയില്ലല്ലോ..?“ എല്ലാം കൊണ്ടും എനിക്ക്കനുയോജ്യനായ പുരുഷന്‍ തന്നെയാണ്‍ പ്രകാശ്.. ഞാനെന്തുകൊണ്ടാണ്‍ കഴിഞ്ഞ ഒരു കൊല്ലം അദ്ദേഹത്തോട് മിണ്ടാതിരുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല. പ്രകാശാണെങ്കില്‍ അത് എപ്പോഴും എന്നോട് ചോദിക്കും.

“എടീ പെണ്ണേ ഇനി സ്വപ്നം കണ്ടും കൊണ്ടിരുന്നോ.. തൃശ്ശൂരെത്തിയാല്‍ അവിടെ തന്നെ ഇരുന്നുറങ്ങിക്കോ.ഞാനിറങ്ങി ഓടും, നിന്നെയൊന്നും കാക്കില്ല ഞാന്‍…”

“രാധിക എണീറ്റുനിന്നു..

ക്ഷീണിതനായ പ്രകാശ് ഉറക്കം തൂങ്ങിത്തുടങ്ങി. പെട്ടെന്ന് വണ്ടി നിന്നു. തൃശ്ശൂരാണെന്ന് വിചരിച്ചു അയാള്‍ ചാടിയെണീറ്റുനോക്കിയപ്പോള്‍ റെഡ് സിഗ്നല്‍ കണ്ടു. മറ്റൊരു വണ്ടിക്ക് പോകാന്‍ ഈ വണ്ടി ചാലക്കുടിയില്‍ പിടിച്ചിട്ട പോലെ തോന്നി.

പ്രകാശ് ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഈ ദുര്യോഗം തുടങ്ങിയിട്ട്…

“രാധികയെ ഉദ്ദേശിച്ചിട്ടാണെന്ന് അവള്‍ക്ക് മനസ്സിലായി.”

യാത്രക്കാര്‍ തമ്മില്‍ പറഞ്ഞു ഈ വണ്ടി തൃശ്ശൂരെത്തുമ്പോള്‍ ഈ കണക്കിന്‍ പത്ത് മണി കഴിയും. രാത്രി ഭക്ഷണം കിട്ടാന്‍ വൈകും.

“പ്രകാശ് രാധികയെ പിടിച്ച് ഒരു ഇടി കൊടുത്തു. അവള്‍ക്ക് അത് ശരിക്കും കൊണ്ടു.

“സുഖമായി കുളിച്ച് അമ്മാമയുണ്‍ടാക്കി തന്ന ദോശകഴിച്ച് കിടന്നുറങ്ങേണ്ട ഈ ഞാന്‍ അവിടെയുമിവിടേയുമില്ലാതെ റയില്‍ വേ ട്രാക്കില്‍ ഇരുന്ന് നരകിക്കുന്നു.“

“ശരിക്കും എറണാംകുളത്ത് താമസിക്കാന്‍ പോകയാണോ പ്രകാശ്..?”

“അതേ… ഞാന്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ചുകഴിച്ചു തോറ്റു. അമ്മൂമ്മയുടെ വീട്ടിലാണെങ്കില്‍ ഉച്ചക്കും അവിടെ പോയി കഴിക്കാം. എന്റെ ഏറ്റവും പ്രധാന പ്ര്ശ്നം ഉച്ചക്കുള്ള ഭക്ഷണമാണ്‍. വൈകുന്നേരം എന്താ‍യാലും വിരോധമില്ല. ഒന്നുമില്ലെങ്കിലും കാരിക്കാമുറി കള്ള് ഷാപ്പില്‍ നിന്ന് നല്ല കപ്പയും മീന്‍ കറിയും കിട്ടും..”

“പ്രകാശിന്‍ ഉച്ചക്കുള്ള ഭക്ഷണം ഞാന്‍ വീട്ടില്‍ നിന്ന് കൊണ്ടത്തരാം.”

“നിന്റെ ഒക്കെ ഒരു ഭക്ഷണം… പിന്നെ എന്തൊക്കെ തരും നീ…..?”

“എനിക്കുള്ളതെല്ലാം ഞാന്‍ ഇന്നെലെ രാത്രി സമര്‍പ്പിച്ചില്ലേ.. സ്വീകരിച്ചില്ലല്ലോ..?!”

“പ്രകാശ് ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു രാധികയുടെ ഈ മറുപടി”

പത്ത് മണിയോടെ അവര്‍ തൃശ്ശൂരിലെത്തി. പ്രകാശ് ഒരു സോഡ വാങ്ങിക്കുടിച്ച് പ്ലാറ്റ്ഫോമിലെ ബഞ്ചിലിരുന്നു.

“രാധിക തന്നോട് പറഞ്ഞത് അയാളുടെ കാതുകളില്‍ വീണ്ടും മുഴങ്ങി…. “

“രാധികേ നീ നിന്റെ വഴിക്ക് പൊയ്കോളണം. എന്നെ ഇനി കൂട്ടിന്‍ കിട്ടില്ല. അയാള്‍ ആ ബെഞ്ചില്‍ നീണ്ടുനിവര്‍ന്ന് കിടന്നു….”

[തുടരും]

BTW: data processing problems are very much here. This will be cleared shortly. Readers kindly excuse.

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

“പ്രകാശിന് ഉച്ചക്കുള്ള ഭക്ഷണം ഞാന് വീട്ടില് നിന്ന് കൊണ്ടത്തരാം.”

“നിന്റെ ഒക്കെ ഒരു ഭക്ഷണം… പിന്നെ എന്തൊക്കെ തരും നീ…..?”

“എനിക്കുള്ളതെല്ലാം ഞാന് ഇന്നെലെ രാത്രി സമര്പ്പിച്ചില്ലേ.. സ്വീകരിച്ചില്ലല്ലോ..?!”

“പ്രകാശ് ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു രാധികയുടെ ഈ മറുപടി”

പത്ത് മണിയോടെ അവര് തൃശ്ശൂരിലെത്തി. പ്രകാശ് ഒരു സോഡ വാങ്ങിക്കുടിച്ച് പ്ലാറ്റ്ഫോമിലെ ബഞ്ചിലിരുന്നു.

“രാധിക തന്നോട് പറഞ്ഞത് അയാളുടെ കാതുകളില് വീണ്ടും മുഴങ്ങി…. “

ഒട്ടകം said...

i know you were working in ernakulam before your employment in the middle east.
is this story relates to your life over there?
this story is very good. all are anxious to know about this radhika. we have made print out of this story and distributed in the housing colony.
this story becomes very interesting, you have taken more than a week for the 5th part.
please release part 6 without much delay.
if you can recollect me, please add me in the facebook.

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ലൊരു നീണ്ട കഥയായി പോകുകയാണല്ലോ ഇത്..