Friday, August 17, 2012

പാവ് ബാജി

paav baaji [സ്റ്റോറി]
======

ഞാനും ബ്ലോഗര്‍ കുട്ടന്‍ മേനോനും ഇന്ന് രാവിലെ തണുപ്പും പിടിച്ച് കൂര്‍ക്കഞ്ചേരിയിലെ ചായക്കടയില്‍ നിന്ന് ചായ കുടിക്കുമ്പോള്‍ അയാള്‍ പണ്ട് ബോംബെയില്‍ പാവ് ബാജി കഴിച്ചിരുന്ന കഥ പങ്ക് വെച്ചു.

പിന്നെ അവിടുത്തെ പെണ്ണുങ്ങള്‍ ബീറടിക്കാന്‍ വരുന്നതുമെല്ലാം. ഞാന്‍ അത് കേട്ടിരുന്ന സമയം എന്റെ മനസ്സെങ്ങോട്ടോ പാഞ്ഞു.

"peTTennorO എന്റെ ചുമലില്‍ തട്ടി”
അപ്പോളാണ് ഞാന്‍ നിദ്രയിലെ
ആലോചനയില്‍ നിന്നുണര്‍ന്നത്.

എനിക്കും ഉണ്ടായിരുന്നു ഇതുപോലെ അയവിറക്കാനൊരു കാലം. ഞാന്‍ ബോംബെയിലെ ചര്‍ച്ച് ഗേറ്റില്‍ നിന്ന് ബാന്ദ്രയില്‍ വണ്ടി ഇറങ്ങുകയു പോയിരുന്നതും ആയ കാലം.

എനിക്ക് പാവ് ബാജി വാങ്ങിത്തന്നിരുന്ന അവളെ ഓര്‍മ്മ വന്നു. ആദ്യമൊകെ എനിക്കവളുടെ അടുത്ത് ഒട്ടിയുരുമ്മി ഇരിക്കാന്‍ തന്നെ പേടിയായിരുന്നു. പേടിയോ അതോ നാണമോ എന്നോര്‍മ്മയില്ല.

പാലിഹില്ലിലെ എന്റെ ഫ്ലാറ്റില്‍ നിന്നും അധികദൂരത്തായിരുന്നില്ല അവളുടെ വാസസ്ഥലം. എനിക്കങ്ങോട്ട് പോകാന്‍ പേടിയായിരുന്നു. ഓഫീസ് വിട്ടുകഴിഞ്ഞാല്‍ പലപ്പോഴും ഞങ്ങള്‍ക്ക് ഒരേ ട്രെയിന്‍ കിട്ടുമായിരുന്നില്ല. കാറില്‍ പോകുന്നതിനേക്കാളും വേഗത്തില്‍ ട്രെയിനില്‍ എത്താം.

കുട്ടന്‍ മേനോന്‍ വീണ്ടും വാചാലനായി. രസത്തില്‍ പരിപ്പുവടയിട്ട് ഊണിനോടൊപ്പം കഴിക്കുന്ന ഒരാളെപ്പറ്റി അയാള്‍ പറഞ്ഞു.

അപ്പോളാണെനിക്ക് ഓര്‍മ്മ വന്നത്...പണ്ട് ഞാന്‍ തിരുവനന്തപുരം ചാല ബസാറിലുള്ള ഗാന്ധി ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഉച്ചയൂണിന് ഉഴുന്നുവട കിട്ടുന്ന കാര്യം ഓര്‍മ്മിച്ചത്.

തിരുവനന്തപുരത്ത് എവിടെ കറങ്ങിയാലും ഉച്ചയൂണിന് ഞാന്‍ ചാല ബസാറില്‍ ഓടിയെത്തും. ഞാന്‍ ഒരു കുറുമ്പനാണെങ്കിലും അവിടുത്തെ പോറ്റിമാര്‍ക്കെന്നെ ഇഷ്ടമായിരുന്നു. ഞാന്‍ അവിടെത്തന്നെ ആണ് താമസിച്ചിരുന്നത്.

കാലത്ത് ബെഡ് കോഫി കഴിഞ്ഞാല്‍, കുളിയും തേവരവും കഴിഞ്ഞാല്‍ പിന്നെ വലിയ ഒരു തീറ്റ തന്നെ ആണ് പ്രാതലിന്. അവിടുത്തെ അധികം വലുപ്പമില്ലാത്ത വാഴക്കാ അപ്പം, നാല് ഊത്തപ്പം, പിന്നെ ഇഡ്ഡലിയും വടയും ഇതെല്ലാം അകത്താക്കിയായിരിക്കും പണിക്ക് പുറപ്പെടുക.

എന്നിട്ട് ഒന്നരമണിയാകുമ്പോളെക്കും ഉച്ചശാപ്പാടിന് ഓടിയെത്തും. ചൂടുചോറിനോടൊപ്പം കാലത്തെ ഉഴുന്നുവടയിട്ട സാമ്പാര്‍... ആഹാ... അങ്ങിനെ ഒരു ഊണ് ഉണ്ട കാലം മറന്നു എന്റെ കുട്ടന്‍ മേനോനെ..

“എന്റെ പ്രകാശേട്ടാ.... ഈ തൃശ്ശൂരങ്ങാടിയിലൊന്നും ഒരു ലൈഫ് ഇല്ലാ, നമ്മുടെ ഓഫീസിനൊരു ബ്രാഞ്ച് ചര്‍ച്ച് ഗേറ്റില്‍ തുറക്കാം. നമുക്കങ്ങൊട്ട് ചേക്കാറാം... അപ്പോ പ്രകശേട്ടന് പ്രകാശേട്ടന്റെ കാതല്‍ ആ ഗോവന്‍ ഗേളിനെയും കാണാം. എനിക്കെന്റെ ആ പബ്ബ് ഗേളിനേയും....”

“എന്തൂട്ടാ എനെ മേന്‍ നേ നീ പറേണ്... ആ ഗോവന്‍ പെണ്ണെല്ലാം ഇപ്പോള്‍ പെറ്റ് പെറ്റ് മക്കളും മരുമക്കളും ആയി ചെലപ്പോള്‍ ഇപ്പോ ചത്തുപോയിട്ടുണ്ടാകും. നമ്മുക്കെന്നെ ഇപ്പോള്‍ പ്രായം എത്രയായീന്നാ താന്‍ വിചാരിക്കണേ..”

പ്രകാശേട്ടനും കുട്ടന്‍ മേനോനും തോളില്‍ കയ്യിട്ട് ഒരു ബീഡിയും കത്തിച്ച് ഓഫീസിലേക്ക് ചേക്കേറി.. ഉച്ചയൂണിനുള്ള ബെല്ലടിയും കാത്ത്.....

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

“എന്തൂട്ടാ എനെ മേന്‍ നേ നീ പറേണ്... ആ ഗോവന്‍ പെണ്ണെല്ലാം ഇപ്പോള്‍ പെറ്റ് പെറ്റ് മക്കളും മരുമക്കളും ആയി ചെലപ്പോള്‍ ഇപ്പോ ചത്തുപോയിട്ടുണ്ടാകും. നമ്മുക്കെന്നെ ഇപ്പോള്‍ പ്രായം എത്രയായീന്നാ താന്‍ വിചാരിക്കണേ..”

Unknown said...

നോമ്പും നോറ്റ് വായിക്കാൻ പറ്റിയ വിഭവം തന്നെ! വയറങ്ങ് നിറഞ്ഞു!