Tuesday, June 24, 2008

പ്രേതങ്ങള്‍

ചെരുവത്ത്താനി വിശേഷങ്ങള്‍ ഞാന്‍ കുറച്ചു ദിവസം മുന്പ് പറഞ്ഞുവല്ലോ?
അവിടെ മൂന്നു പ്രേതങ്ങള്‍ ഉണ്ടായിരുന്നു. അടുട്ത്ത്ത പ്രേതം ഞാനാണ് . അച്ഛന്‍ - അമ്മ - അമ്മായി എന്നിങ്ങനെ മൂന്നു പ്രേതങ്ങള്‍ അവിടെ വിഹരിക്കുന്നു.
ഞങ്ങളുടെ കുടുംബത്തില്‍ സാധാരണ ആണുങ്ങള്‍ അരുപതിനപ്പുരം കടക്കാറില്ല . അങ്ങിനെയനെങ്ങില്‍ എന്റെ നിയോഗം ആയി.
ചേച്ചിയെന്ന പെറ്റമ്മയെ കയ്യലയിലൂല്ല ഇരുട്ടുമുരിയിലയിരുന്നു വയസ്സുകാലത്ത് തലച്ചിരുന്നത്. അമ്മായിയെ അടുക്കലക്കടുത്തുള്ള ഫോര്‍ വാതിലുകലിന്റെ ഇടക്കും. അച്ചന്‍ രാജകീയമായി ഞങ്ങളുടെ ഏറ്റവും നല്ല കിടപ്പുമുറിയില്‍ കിടന്നു പ്രേതമായി.
ഇപ്പോഴിതാ അവിടെ വേറെ ഒരു അമ്മായി പ്രേതമാകാന്‍ വന്നിരിക്കുന്നു. അങ്ങിനെയനെങ്ങില്‍ എനിക്കെങ്ങനെ പ്രേതമാകാന്‍ പറ്റും.
ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത് ത്രിസ്സിവപെരൂരിലനെങ്ങിലും എന്റെ പ്രേതത്തെ ഇങ്ങോട്ട് തന്നെയായിരിക്കും കൊണ്ടുവരിക.
കൃഷ്ണാ ഗുരുവായൂരപ്പാ എന്താ എന്നെ അങ്ങോട്ട് വിളിക്കാതെ? എന്റെ സമയമായില്ലേ. ഈ കര്‍ക്കിടകം ആവുമ്പോഴേക്കും എന്നെ വിളിക്കേനെ.
ശേഷം പിന്നെടെഴുതാം.

2 comments:

Unknown said...

പ്രേതങ്ങളുടെ കധ മനോഹരമായിരിക്കുന്നു....
കൂടുതല്‍ പ്രേതങ്ങളെ കാശ്ച വെക്കൂ......
ഹി ഹി ഹി ഹി............

ആനന്ദയും കുട്ടികളും
നോര്‍വെ........

Unknown said...

പ്രേതങ്ങളെയും പരലോകത്തെയും പ്രദിപാദിക്കുന്ന 3 കഥകള്‍ മാഷുടെ ബ്ലോഗില്‍ കണ്ടു...
എന്താ ഈ സ്ബ്ജറ്റില്‍ സ്പെഷലൈസഷന്‍ ഉണ്ടോ.
ഇതെല്ലാം ഭാവന തന്നെയല്ലേ.
ചില കഥകള്‍ക്ക് യാഥാര്‍ഥ്യത്തിന്റെ പരിവേഷമുണ്ടെന്ന് ഇവിടുത്തെ എന്റെ മുതിര്‍ന്ന മകള്‍ പറഞ്ഞു.
മാഷുടെ മുള്ളുകള്‍ എന്ന ഒരു കഥ അറബിയിലെക്ക് വിവര്‍ത്തനം ചെയ്തതായി ആരോ പറയുകയുണ്ടായി.
അത് ഇംഗ്ലീഷിലാണല്ലോ ഒറിജിനല്‍.. മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടിട്ടുങ്കില്‍... ഈ ബ്ലോഗിലും ഇട്ടു കൂടെ.
മാഷ്ക്ക് വേറെയും ബ്ലോഗുകള്‍ ഉണ്ടോ.
മാഷുടെ അനുജന്‍ പ്രശസ്ത നടനും, ടി വി അവതാരകനുമായ വി കെ ശ്രീരാമന്‍ ഒരു അഭിമുഖത്തില്‍ താങ്കളെ പറ്റി പറയുകയുണ്ടായി. ജര്‍മ്മനിയില്‍ കമ്പ്യൂട്ടര്‍ പഠനം കഴിച്ച ആദ്യ ഗള്‍ഫ് മലയാളിയെന്ന്.
1982 ല്‍ IBM കമ്പനിയില്‍ താങ്കള്‍ - ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് പട്ടണത്തില്‍ പണിയെടുക്കുന്ന സമയത്ത് അമ്മയെയും സഹോദരനെയും അങ്ങോട്ട് കൊണ്ടു പോയതും.. അദ്ദേഹത്തിന്റെ ആദ്യ യൂറോപ്പ് യാത്രയെയും മറ്റും കേള്‍ക്കുകയുണ്ടായി.
മാഷ് ഇപ്പോഴും യൂറോപ്പില്‍ പോകാറുണ്ടോ.
മാഷുടെ യൂറോപ്പ് ജീവിതത്തെപറ്റിയെല്ലാം എഴുതികൂടെ മാഷെ.
മാഷുടെ അവസാനത്തെ “പഷ്ണിക്കഞ്ഞി” എന്ന കഥയിലെ വരികള്‍ എത്ര മനോഹരം.
ജീവിതതിലെ തുടിപ്പുകള്‍ പോലെ.
തുടര്‍ന്നെഴുതൂ മാഷെ വേഗം.