Friday, December 12, 2008

കാള വണ്ടി........ [ഭാഗം 2]

ശരി ചാത്താ………
ഇതാ ഞാന്‍ കേറി വണ്ടീല് ……….
എവിടെ നിന്റെ കാള
പോയി വേഗം കൊണ്ടു വാ………….
അല്ലാ….. ചാത്താ……….. എല്ലാവര്‍ക്കും രണ്ട് കാളകളുള്ള വണ്ടിയല്ലേ……
നിന്റെ വണ്ടീല്‍ എന്താ ഒരു കാള മാത്രം………..
വണ്ടിക്കാണെങ്കില്‍ വലിപ്പക്കുറവും ഇല്ല……….
രണ്ടെണ്ണത്തിനെ പോറ്റാനില്ല നിവ്ര്ത്തീല്ലാ എന്റെ ഉണ്ണ്യേ…….
ഞാന്‍ ഒരുത്തനല്ലേ പണിയെടുക്കാനുള്ളൂ വീട്ടില്‍……….
അപ്പോ നിന്റെ പറയിക്ക് പണിയൊന്നുമില്ലേ……..
ഇല്ലാ……….
അതെന്താ എല്ലാ പറയിമാരും കൊട്ടയും, മുറവും എല്ലാം നെയ്തു വില്‍ക്കാന്‍ കൊണ്ട് നടക്ക്ണ്‍ കാണാറുണ്ടല്ലോ………..
എന്താ ഓളുക്ക് ആ പണിയൊന്നും അറീലാന്നുണ്ടോ?
അതൊ നീ വിടാണ്ടാണോ ചാത്താ……….
ഹൂം….. അതൊക്കെ വലിയ കഥയാണേ….. ഉണ്ണിക്കൊന്നും പറഞ്ഞാ മനസ്സിലാകില്ലാ……..
എന്നാ നീ പോയി വേഗം കാളയെ കൂട്ടിക്കൊണ്ടുവാ……….
ഇനി ഇക്കണക്കിന്‍ വീട്ടിലെത്തുമ്പോള്‍ 5 മണി കഴിയും……..
5 മ്ണിക്കെന്നെ വീട്ടില്‍ കണ്ടില്ലെങ്കില്‍ ചേച്ചിക്ക് കലി കയറും……..
പിന്നെ അതിന്‍ അടി മേടിക്കണം……….

എപ്പോ നോക്കിയാലും തല്ല് തന്നെ തല്ല് ഈ ഉണ്ണിക്ക്…….
എന്താ എല്ലാര്‍ക്ക്കും തല്ലാനുള്ളതാണോ….. ഈ മേലൊക്കെ…………
ആരോടാ ഈ പരാതിയൊക്കെ പറയാന്‍……..
ഒരു തന്ത ഉള്ളത് അങ്ങ് കൊളംബിലാ…………
അത് ഉള്ളതും ഇല്ലാത്തതും ഒരു പോലാ……….
കൊല്ലത്തിലോരിക്കല്‍ വരും…………
ഒരു കൊല്ലത്തിലുണ്ടായ വികൃതിത്തരങ്ങ്ലൊക്കെ ചേച്ചി അച്ചനോട് ഓരോന്നായി പറഞ്ഞു കൊടുക്കും………..
അതിനൊക്കെയുള്ള ശിക്ഷ 30 ദിവസത്തിനുള്ളില്‍ പല തവണയായി കിട്ടും…………
എന്നിട്ടെന്താ കാര്യം………. ഈ ഉണ്ണി പിന്നേയും കുറുമ്പു കാട്ടില്ലാ എന്നുണ്ടോ…………
എനിക്ക് ദ്വേഷ്യം വന്നാല്‍ ഞാന്‍ ആരെയും വിടില്ല………
അപ്പോ നീ എന്നെയും തല്ലുമോ ഉണ്ണീ…………..
ആ …….. നിനക്കും എന്റെ കയ്യീന്ന് കിട്ടിയെന്നു വരും……….

നീ കുറച്ച് നേരമായല്ലോടാ എന്നെ കുരങ്ങ് കളിപ്പിക്കണ്‍……..
എവിടെടാ തെണ്ടീ നിന്റെ കാള……..
പോയി വിളിച്ചോണ്ട് വാടാ തെണ്ടീ……….
രണ്ട് മൂന്ന് മണിക്കൂറായല്ലോ ചാത്താ നീ എന്നെ ആട്ടിക്കൊണ്ടിരിക്കണ്‍…………
എന്റെ ഉണ്ണ്യേ………. നീ ഒന്നടങ്ങ്……..
ദാ ഇപ്പോ എത്തീ…….. ഞാന്‍ കാളയുമായി………….
അവന്റെ ഓരോ ചോദ്യമേ………….

ന്നാ മ്മള്‍ പൂവാ ഉണ്ണ്യ്യേ………….
ആ വിട് വേഗം……………………..
എനിക്ക് വിശന്നിട്ട് വയ്യ……….
നീയും നിന്റെ കാളയും ഭക്ഷണമെല്ലാം കഴിച്ചല്ലോ……….

ഇനി ഇപ്പൊ കൈയൊന്നും കഴുകേണ്ട……….
ചോറ് തിന്നാം……..
എടാ ചാത്താ………….. വ്ണ്ടി മെല്ലെ ഓടിക്ക്……..
ഉണ്ണി ചോറുണ്ണ്വാ………………
നിനക്ക് ഈ കുണ്ടിലും കുഴിയിലും ചാടിക്കാതെ വണ്ടിയോടിക്കാനറിയില്ലേ………
എന്റെ ഉണ്ണ്യേ………… ആ കാളയല്ലേ വണ്‍ടി വലിക്കുന്നത്………
അതിനെന്താ നിനക്ക് ശരിക്ക് തെളിച്ചുകൂടെ വണ്ടി……..
എടാ ചാത്താ……… നീ ആ കോരപ്പന്റെ പീടികയുടെ അടുത്ത് വണ്ട് നിറ്ത്ത്……….
എന്തിനാ ഉണ്ണ്യേ…………….
നിയാദ്യം പറേണ പണി ചെയ്യ്………..
ശരി………..
റോടിന്റെ ഓരത്തെക്ക് പോ കാളെ………
ആ മെല്ലെ മെല്ലെ…………..
നിക്ക് കാളെ അവിടെ………
ആ പീടിക എത്തി ഉണ്ണ്യേ……
ചാത്തന്‍ പോയിട്ട് ആ പീടികയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം കൊണ്ടായോ………..
അതിന് ചാത്തന്റെ കയ്യില്‍ ഗ്ലാസൊന്നും ഇല്ലല്ലോ ഉണ്ണ്യേ……….
ചാത്താ………….
എന്തേ ഉണ്ണ്യേ………..
നീ ആ പറമ്പീന്ന് ഒരു ചേമ്പിന്റെ ഇലയോ………. വാഴയിലയോ പൊട്ടിച്ച് താ…………
എന്തിനാ ഉണ്ണ്യേ……… ഇല…………
നീ പറേണത് അങ്ങ്ട് കേട്ടാ മതി…………
ശരിന്റെ ഉണ്ണ്യേ……………
ഇതാ ഉണ്ണ്യെ ഇല…………..
ഉണ്ണി ചോറ് ഇലേലിക്ക് ഇടട്ടെ എന്റെ ചാത്താ………….
ഇനി നീ പോയി എന്റെ ചോറ്റുമ്പാത്രം നിറയെ വെള്ളം കൊണ്ട് വായോ……..
നീ വരുമ്പോഴെക്കും ഞാന്‍ ചോറുണ്ട് തുടങ്ങാം.,,,,,,,
വിശന്നിട്ട് വയ്യാ……….
എത്ര നേരായി……………………
ഇതെന്താ ചോറിലു കൂട്ടനൊന്നുമില്ലേ………
ഈ ചേച്ചിക്ക് എന്താ മടി…………. കാലത്തൊന്നും വെക്കൂല………………
എന്നുമെന്നും മോരും…………. ഒരു ചമ്മന്തീം…………
ഇനി ഇപ്പോ ആരോട് പരാതി പറയാനാ…
ഉള്ളത് കഴിക്കെന്നെ……….
എനിക്ക് ചോറുണ്ണുമ്പോ എപ്പോളും എക്കിട്ടം വരും ………
അതിനാ ആ കോന്തനോട് വെള്ളം കൊണ്ടരാന്‍ പറഞ്ഞേ……..
അവന്‍ അവിടെ നിന്ന് വിസായം പറ്യാ…………
എടാ ചാത്താ……….. വെള്ളം വേഗം കൊണ്ടാടാ……………
ഇതാ ഇപ്പൊ എത്തീ ഉണ്ണ്യേ…………
എനിക്ക് വെള്ളം കുടിച്ചില്ലെങ്കിലും ചോറുണ്ണുമ്പോള്‍ വെള്ളം അടുത്ത് വേണം……..
ഞാന്‍ സാധാരണ ചോറുണ്ണുന്നതിന്നിടക്ക് വെള്ളം കുടിക്കാറില്ല………..
എന്താ ഉണ്ണ്യേ വെള്ളം കുടിച്ചില്ലേ……….
ആ ഞാന്‍ കുടിച്ചോളാം………
നീ വണ്ടി വിട്ടോ വേഗം………….
അവന്റെ ഒരു കിന്നാരം പറച്ചിലേ…………

ഉണ്ണ്യേ………… ഞാന്‍ എന്റെ വണ്ടീല്‍ നിന്നെ കേറ്റിയതും പോരാ…….. നീ യെന്നെ കുറ്റം പറയാണൊ എന്റെ ഉണ്ണ്യേ………..
നീ വേഗം വണ്ടിയോടിക്കെന്റെ ചാത്താ………….
ചേച്ചി സ്കൂളില്‍ നിന്ന് വരുമ്പോഴെക്കും എനിക്ക് വീട്ടിലെത്തണം…….

ടാ ഉണ്ണ്യേ…………… നിന്റെ ചേച്ചി എപ്പോഴും ഈ വടുതല സ്കൂളില്‍ തന്നെയാണൊ പഠിപ്പിക്കണ്‍…………
മാറ്റമൊന്നും ഇല്ലേ………..
അതിന്‍ ചേച്ചി ആദ്യം കൊടുങ്ങല്ലൂരിലുള്ള സ്കൂളിലായിരുന്നത്രെ…….
എന്നെ പെറുമ്പോളവിടെയായിരുന്നത്രെ……….
പിന്നെ കുറെ കാലം കഴിഞ്ഞിട്ടാണത്രെ നാട്ടിലുള്ള സ്കൂളിലേക്ക് മാറ്റം കിട്ടിയതത്രെ………
ടാ ചാത്താ വണ്ടി നിറ്ത്ത്……..
ഞാന്‍ തെക്കെ മുക്കില്‍ ഇറങ്ങിക്കൊള്ളാം……….
എനിക്ക് പോസ്റ്റാപ്പിസില്‍ന്ന് ലക്കോട് വാങ്ങിക്കണം………
നീ പൊക്കോ………….
നീയും നിന്റെ ഒരു കാള വണ്ടീം……………..

>>>>>>>>> ഈ കഥ ഇവിടെ അവസാനിക്കുന്നു.......

4 comments:

Unknown said...

ജെ പി സാറെ
പനിയെല്ലാം മാറിയോ........
കാളവണ്ടി കഥ പെട്ടെന്ന് വന്നല്ലൊ ബാക്കി ഭാഗം.....
ഇനി കുട്ടിക്കുറുമ്പന്റെ ബാക്കി ഭാഗം വേഗം എഴുതൂ...
നാളെ കുട്ട്യോള്‍ക്ക് സ്കൂളില്ല......എന്തെങ്കിലും വായിക്കാനാകുമല്ലോ.......

സ്നേഹത്തോടെ
ജാനകി

ബിന്ദു കെ പി said...

കാളവണ്ടിക്കഥ രണ്ടും ഇപ്പോഴാണ് വായിച്ചത് അങ്കിൾ. നന്നായിട്ടുണ്ട്.

ജെ പി വെട്ടിയാട്ടില്‍ said...

ബിന്ദു
കാളവണ്ടി എഴുതാന്‍ തുടങ്ങുമ്പോള്‍ മറ്റു പല കഥകളും ബാക്കി വെച്ചിട്ടായിരുന്നു... ഇതെല്ലാം ഇനി എഴുതി മുഴുമിപ്പിക്കണം.
അതിനു മുന്‍പേ പല പുതിയ കഥകളും എന്റെ മുന്നില്‍ കിടന്ന് കളിക്കുന്നു...
ഇന്ന് കാലത്ത് ഉമ്മറത്തിരുന്ന് ചായ കുടിക്കുമ്പോള്‍ കാക്കകള്‍ ഒരേ കരച്ചില്‍.......... ആദ്യം കാക്കകളെ എറിഞ്ഞോടിക്കാന്‍ തോന്നി....
പിന്നെ അത് വേണ്ടെന്ന് വെച്ചു..
ആ കാക്കകളൊക്കെ മരിച്ചു പോയ അച്ചനമ്മമാരുടെ പ്രേതങ്ങളായാണെനിക്ക് തോന്നിയത്...
ഇനി നാളെ മുതല്‍ അവയെ തീറ്റണം....... ഞാന്‍ എന്തെങ്കിലും ആഹരിക്കുന്നതിനു മുന്‍പ്...
>>> എന്റെ മനസ്സില്‍ ഇതൊരു കഥയായി രൂപപ്പെട്ട് കഴിഞ്ഞു..
ഇനി ഇപ്പൊ എന്താ ചെയ്യാ ബിന്ദു....
മോളിങ്ങോട്ട് വാ അങ്കിളിനെ സഹായിക്കാന്‍....
പഴയത് പൂര്‍ത്തീകരിക്കാതെ, പുതിയതിലേക്ക് കടക്കുന്നു...
അങ്കിളിനാണെങ്കില്‍ ശാരീരികമായി അസ്വഥ്യങ്ങളും..
തല വേദന, കഴുത്ത് വേദന, ബേട് സ്റ്റൊമക്ക്... അങ്ങിനെ പലതും......
വയസ്സ് അറുപതേ കഴിഞ്ഞുള്ളുവെങ്കിലും, 90 ന്റെ പ്രതീതി...
കാര്‍ന്നവന്മാരെയെല്ലാം, കാലാ കാലങ്ങളില്‍ അറുപതിനോടടുക്കുമ്പോള്‍ ദൈവം തമ്പുരാന്‍ കൊണ്ടോയി..
ഈ എന്നെ മാത്രം ആര്‍ക്കും വേണ്ട്...
എനിക്ക് തീരെ വയ്യാണ്ടായി..
ഒരു ഉഷാറും ഇല്ല...
ഓരേ ദിവസവും കിടക്കുമ്പോള്‍ ഞാന്‍ വിചാരിക്കും, പിറ്റെ ദിവസാം എഴുന്നേല്‍ക്കില്ലാ എന്ന്.....
ഈ കത്തെഴുതുമ്പോഴും എനിക്ക് വയ്യാ എന്റെ ബിന്ദുക്കുട്ടീ....
എന്റെ മോളെ... നിന്റെ സ്നേഹമാണെന്നെ പിടിച്ചു നിര്‍ത്തുന്നത്..
മോളയച്ച പുതിയ ഹെഡ്ഡറുകള്‍ കിട്ടി... അങ്കിളിന് വളരെ സന്തോഷമായി..
എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ ബിന്ദു മോള്‍ക്ക് ഞാനെന്താ പ്രത്യുപകാരമായി തരിക...
മോളുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി അങ്കിള്‍ അച്ചന്‍ തേവരോട് എന്നും പ്രാര്‍ത്തിക്കാര്രുണ്ട്...
അങ്കിളിനിപ്പോള്‍ അത്രയല്ലെ ചെയ്യാനൊക്കൂ...
മോള് പേടിക്കേണ്ട്..... എല്ലാം ദൈവ നിശ്ചയമാണ്..
ഒരു സുദിനം വരും മോളെ... സമാധാനിക്കുക...
അങ്കിളിന് ഇവിടുത്തെ കുട്ടിക്കും അവിടെത്തെ കുട്ടിക്കുമുണ്ടാകുന്ന സന്തതികളെ കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്തോ..
കാക്കളുടെ കരച്ചില്‍ നിര്‍ത്തണം...
തറവാട്ടില്‍ ചേച്ചി വീട്ടിലാരും ഭക്ഷിക്കുന്നതിന് മുന്‍പ് കാക്കളെ ഊട്ടാറുണ്ട്...
ശ്രീരാമന്‍ അവന്റെ ഭാര്യയുടെ അമ്മ മരിച്ചതിനാല്‍ വധൂഗൃഹത്തിലായിരിക്കാം..
അപ്പോള്‍ കാക്കകള്‍ക്ക് അന്നം കിട്ടിയിട്ടുണ്ടാവില്ല..
ചേച്ചിയുടെ മരണ ശേഷവും, കാക്കകളെ ഊട്ടാന്‍ ശ്രീരാമന്‍ മറക്കാറില്ല...
പാവം കാക്കകള്‍ ചെറുവത്താനിയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ പറന്ന് വന്നതാകാം...
എന്റെ തറവാട്ടിലെ പ്രേതങ്ങളൊന്നും ഇതു വരെ എന്നെ തേടി വന്നിട്ടില്ല...
ആരായിരിക്കും.....ഈ രണ്ട് പ്രേതങ്ങള്‍ കാക്കയുടെ രൂപത്തില്‍...
ചേച്ചിയോ, അതോ അച്ചനോ........
മണ്മറഞ്ഞവര്‍ അനവധിയുണ്ട്...
അച്ചാച്ചന്മാരും, അച്ചമ്മയും, പാപ്പനും, മറ്റു കാര്‍ന്നന്മാരും...
പക്ഷെ അവര്‍ക്കൊന്നും ഈ ഉണ്ണിയോട് വാത്സല്യം ഉണ്ടായിരുന്നില്ല...
എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ എന്റെ ചേച്ചിയും, അച്ചനും തന്നെ...
ചേച്ചിക്ക് വയസ്സുകാലത്ത് എന്നോടിഷ്ടം കുറവായിരുന്നു...
ഞാന്‍ കുട്ട്യോള്‍ടെ പഠിപ്പ് കാരണം നേരത്തെ തന്നെ തൃശ്ശൂര്‍ക്ക് മാറി...
അപ്പോ തറവാട്ടില്‍ ശ്രീരാമന്‍ മാത്രമായി ചേച്ചിക്ക് കൂട്ട്.. പിന്നീട് അമ്മയിഅമ്മപ്പോരുണ്ടാ‍യിരുന്നതിനാല്‍ ബീനാമ്മക്ക് സ്വഗൃഹം തടവറ പോലെ തോന്നിയത് സ്വാഭാവികം..
അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ...
കാര്യങ്ങളൊക്കെ എങ്ങിനെയായിരുന്നാലും, പെറ്റമക്കളെ ഒരമ്മയും വെറുക്കില്ല...
“എന്താ ഉണ്ണ്യേ....... നീ ഇവിടെക്കൊന്നും വരാറില്ലല്ലോ“........
ചേച്ചി എപ്പോഴും ചോദിക്കുക പതിവാ...
“ഞാന്‍ ഇടക്കൊക്കെ വരാറുണ്ടല്ലോ” .....
അങ്ങിനെ ഇടക്കൊക്കെ മാത്രം വന്നാല്‍ മതിയോ...
എപ്പോഴുമെപ്പോഴും വരേണ്ടേ ഉണ്ണ്യേ നീ....
നീ ഈ തറവാട്ടു കാരണവരാണു...
അതു മറക്കേണ്ട്....
മരിച്ചു പോയ കാരണവന്മാരുണ്ടിവിടെ...
അവരെയൊക്കെ ആരധിക്കണം...
കാലാ കാലങ്ങളില്‍ ബലിയിടണം..
നമ്മുടെ കുലദേവതകളെ മനസ്സില്‍ ധ്യാനിക്കണം..
കുടുംബക്ഷേത്രത്തില്‍ പോകണം...
“നീയെന്താ ഇത് വരെ കുടുംബക്ഷേത്രത്തില്‍ വിശേഷങ്ങള്‍ക്കൊന്നും വരാഞ്ഞെ എന്റെ മോനെ” ...
അതിനു നമ്മുടെ ഷേത്രമെവിടെ ഇപ്പോള്‍...
എല്ലാം അന്യാധീനപ്പെട്ടില്ലേ......
തറവാട് പാപ്പന്‍ ചതിയിലൂടെ കരസ്ഥമാക്കി... അച്ചമ്മയും അതിന് കൂട്ടുനിന്നു...
അന്തിത്തിരി കൊളുത്താതെ കുടുംബ ക്ഷേത്രവും, പാമ്പിന്‍ കാ‍വും, രക്ഷസ്സും എല്ലാം പോയില്ലേ...
ഇനി ഇപ്പോ എവിടെയാ എന്റെ ആരാധനാമൂര്‍ത്തി...
ഞാനെന്നും കുളി കഴിഞ്ഞാല്‍ ആദ്യം നമിക്കുന്നത് എന്റെ പരദേവതകളെയാ...
അവര്‍ എന്നും എന്റെ മനസ്സിലുണ്ട് എന്റെ ചേച്ചിയേ...
ഈ ഉണ്ണി അവരെ മറക്കുകയില്ല...
കടത്തനാട്ട് മണ്ണില്‍ പിറന്ന നമ്മുടെ കാരണവന്മാര്‍ക്കുണ്ടായിരുന്ന ആയുധാഭ്യാസം മാത്രം ഈ ഉണ്ണിക്ക് കിട്ടിയില്ല...
എന്നാലും ആ ശൌര്യം ഈ ഉണ്ണിക്കുണ്ട്...
ഉണ്ണ്യേ.......... എന്താ ചേച്ച്യേ...
ഞാന്‍ പറഞ്ഞത്..... നമ്മുടെ പുതിയ അംബലപ്പുരയിലേക്ക് നീ വന്നില്ലല്ലോ എന്നാ....
“ആ അംബലപ്പുര ഈ ഉണ്ണി ഇതെ വരെ അംഗീകരിച്ചിട്ടില്ല..........”
പഴയ അംബലം ഇടിഞ്ഞ് വീണു എന്ന് വെച്ചു അവിടുത്തെ ദൈവങ്ങള്‍ അവിടെ ഇല്ലാ എന്നാണോ ചേച്ചിയുടെ വിശ്വാസം.
“അവര്‍ അവിടെ തന്നെ ഉണ്ട്“ ....

>>>>>>>>>>>> ബാക്കി ഭാഗം ഒരു കഥയായി ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം.....

Jayasree Lakshmy Kumar said...

കൊള്ളാം അങ്കിൾ. കഥ ഇഷ്ടപ്പെട്ടു. ഉണ്ണിമാടമ്പിയേയും