Friday, January 16, 2009

എന്റെ പാറുകുട്ടീ........ [ഭാഗം 13]

പന്ത്രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച.
"പാറുകുട്ടീ... ഇന്നെനിക്ക് നേരത്തെ കിടക്കണം. ഭക്ഷണം അതനുസരിച്ചായിക്കോട്ടെ"
"പ്രത്യേകിച്ചെന്തെങ്കിലും വേണോ ഉണ്ണ്യേട്ടാ.?"
"എന്താ എനിക്ക് തരാനുള്ളത് പ്രത്യേകിച്ച്."
"എന്ത് വേണമെങ്കിലും തരാം."
"എന്തും?.... എന്നാ താ.....പിന്നെപ്പളാ തരിക?......"
"എന്താ ഉണ്ണ്യേട്ടാ ഇത്.?പറയ് വേഗം....
അമ്മ അടുക്കളെന്ന് പോകുന്നതിന് മുന്‍പ് പറയണം.."
"ന്നാ നിക്കൊന്നും വേണ്ട......"
"ദാ ഇപ്പോ നന്നായെ?......."
"ഈ ഉണ്ണ്യേട്ടനെന്നോടൊരിഷ്ടവും ഇല്ലാ......"
"നിന്നോടിഷ്ടമുണ്ടെന്നാരാ പറഞ്ഞേ?.. നിന്നെക്കാളും എത്രയോ ഭംഗിയുള്ള പെണ്‍കുട്ട്യോള് പട്ടണത്തിലുണ്ടല്ലോ..."
ഇത് കേട്ട് പാര്‍വ്വതി പുറത്തേക്ക് പോയി. പാര്‍വതിയുടെ മനസ്സ് വേദനിച്ചു. കോണിച്ചുവട്ടില്‍ പോയി നിന്ന് കരയാന്‍ തുടങ്ങി
ഭക്ഷണം എടുത്ത് വെക്കാന്‍ പോയ പാര്‍വ്വതിയെ കാണാതെ ഉണ്ണി അടുക്കള ഭാഗത്തേക്ക് കേള്‍ക്കും വിധം ഉറക്കെ വിളിച്ചു,
"പാര്‍വ്വതീ‍...."
ഒരനക്കവും ഇല്ലാ.....ഉണ്ണി വീണ്ടും വിളിച്ചു.
"പാര്‍വ്വതീ...."
വിളികേട്ടു പാര്‍വ്വതിയുടെ അമ്മ, പാര്‍വ്വതിയെ എല്ലായിടത്തും തിരഞ്ഞു. അവസാനം കോണിച്ചുവട്ടില്‍ നിന്ന് കരയുന്ന മകളെ കണ്ടിട്ട് ആ അമ്മക്ക് പ്രത്യേക വികാരം ഒന്നും തോന്നിയില്ല. ..
"നിന്നെ ഉണ്ണി വിളിക്കുന്നത് കേട്ടില്ലേ. എന്താ എന്ന് പോയി ചോദിച്ചിട്ട് വന്നേ. ഇന്നിട്ട് വന്ന് അവനുള്ളതെല്ലാം ഉണ്ടാക്കി വെക്ക്. വയ്യാത്ത ചെക്കനാ രണ്ട് ദിവസമായിട്ട്... നീ അവന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടെ?..."
പാര്‍വ്വതി കരഞ്ഞു കലങ്ങിയ കണ്ണുമായി ഉണ്ണിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പുസ്തകം വായിച്ച് കൊണ്ടിരിക്കുന്ന ഉണ്ണി പാര്‍വ്വതിയുടെ ആഗമനം ശ്രദ്ധിച്ചില്ല
പാര്‍വ്വതി മൃദുവായ സ്വരത്തില്‍ ഉണ്ണിയെ വിളിച്ചു...
"ഉണ്ണ്യേട്ടാ..."
‘വായനയില്‍ മുഴുകിയ ഉണ്ണി പാര്‍വ്വതിയുടെ വിളി കേട്ടില്ല.
പെട്ടെന്നുള്ള കരച്ചില്‍ കേട്ട് ഉണ്ണി നോക്കിയപ്പോള്‍ കരഞ്ഞ് വീര്‍ത്ത് മുഖവും കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന പാര്‍വ്വതിയെയാണ് ‘
"നീ എവിടെയായിരുന്നു പാര്‍വ്വതി. ഞാന്‍ നിന്നെ എത്ര വിളിച്ചു. ഈ വീട്ടിലാരും ഉണ്ടായിരുന്നില്ലേ. ആരും ഇങ്ങോട്ട് വന്നില്ലല്ലോ.."
"എന്തിനാ നീ കരേണ്. നിന്നെ അമ്മായി ചീത്ത പറഞ്ഞോ?"
പെട്ടെന്ന് ഉണ്ണിക്ക് ഒന്നും മനസ്സിലായില്ല. അവള്‍ക്ക് കരയാനുള്ള വകുപ്പൊന്നും ഉള്ളതായി ഉണ്ണിക്കൂഹിക്കാനും ഒത്തില്ലാ.
"ങ്ങ്ട്ടടുത്തേക്ക് വന്നേ. ഉണ്ണ്യേട്ടന്‍ ചോദിക്കട്ടെ..വാ......... ഉണ്ണ്യേട്ടന്റെ അടുത്തിരിക്ക്...,"
പാര്‍വ്വതി കൊച്ചു കുട്ടിയെ പോലെ വിതുമ്പിക്കൊണ്ട് ഉണ്ണിയുടെ ലാളന ഏറ്റുവാങ്ങി ഉണ്ണിയുടെ അടുത്തിരുന്നു. ഉണ്ണിയുടെ തോളില്‍ തല ചായ്ച്ചു വീണ്ടും വിതുമ്മി.
"എന്തേ ഉണ്ടായി പാര്‍വതീ...എന്തിന്നാണ് നീ കരഞ്ഞെതെന്ന് പറാ ഉണ്ണ്യേട്ടനോട്.....എല്ലാത്തിനും നമുക്ക് പോംവഴി കണ്ടെത്താം."
പാര്‍വ്വതി തേങ്ങിക്കൊണ്ടിരുന്നു. ഉണ്ണിയുടെ വസ്ത്രമെല്ലാം കണ്ണീരില്‍ കുതിര്‍ന്നു. ഉണ്ണി ആലോചിച്ചു എന്തായിരിക്കാം കാരണം?
ആ‍ പിടി കിട്ടി............
"പാര്‍വ്വതീ........... തലയുയര്‍ത്ത്.......... നോക്ക്യേ ഉണ്ണ്യേട്ടനെ നോക്ക്... പാര്‍വ്വതിയുടെ മുഖം പിടിച്ചുയര്‍ത്തി ഉണ്ണി..
ഇതിന്നാണോ നീ കരഞ്ഞേ?.... ഞാന്‍ ഒരു തമാശ പറഞ്ഞതിനാണോ?."
അതെ എന്ന ഭാവത്തില്‍ പാര്‍വ്വതി തലയാട്ടി.
"എടീ പൊട്ടിപ്പെണ്ണേ......... നീ ഇത്ര മണ്ടിയായല്ലോ........ എന്നോട് തല്ലുകൂടുന്ന ആളല്ലേ നീ........ നിന്റെ ശൌര്യമെല്ലാം എവിടെ പോയി. ചിലപ്പോള്‍ പാടത്തും പറമ്പിലെല്ലാം എന്നെ ഓടിക്കും. എന്തെല്ലാം വികൃതി കാണിച്ച് എന്നെ ചിലപ്പോള്‍ തമാശ കളിപ്പിക്കുന്ന ആളാ.. എന്നിട്ട് ഈ നിസ്സാര കാര്യത്തിന് നിന്നിട്ട് മോങ്ങുന്നു!
ഉണ്ണ്യേട്ടന്‍ തമാശക്ക് പറഞ്ഞതല്ലേ?.... ഉണ്ണ്യേട്ടന് നിന്നെ മാത്രമേ ഇഷ്ടമുള്ളൂ.... നിന്റെ മനസ്സിന്റെ സൌന്ദര്യമാണെനിക്കിഷ്ടം... ബാഹ്യമായ സൌന്ദര്യം ഈ ഉണ്ണ്യേട്ടനാസ്വദിക്കാനറിയില്ല. ചിലപ്പോള്‍ രണ്ട് സൌന്ദര്യങ്ങളും കൂടി ഈശ്വരന്‍ ചിലര്‍ക്ക് കൊടുത്തേക്കാം. അത് വളരെ കുറവായെ കാണാറുള്ളൂ..'
നിക്കൊന്നും മനസ്സിലാവിണില്ല്യാ ഉണ്ണ്യേട്ടന്‍ പറേണത്...

"നീ പോയിട്ട് വേഗം ഭക്ഷണം എടുത്തോണ്ട് വാ......... ഞാന്‍ പറഞ്ഞിട്ടെത്ര നേരമായി.. എനിക്ക് നേരത്തെ ഉറങ്ങേണ്ടതയായിരുന്നെന്നു ഇന്ന്.. എല്ലാം തെറ്റിച്ചില്ലേ.?വേഗം കൊണ്ട്ന്ന് വെക്ക്.."
അല്‍പനേരത്തിന്നുള്ളില്‍ ഭക്ഷണമെല്ലാം ഒരുക്കി വെച്ച് പാര്‍വ്വതി ഉണ്ണിയെ ഉണ്ണാന്‍ വിളിച്ചു.
"എന്താ പാര്‍വ്വതി നിനക്കുണ്ണാനുള്ള കിണ്ണം കാണാനില്ലല്ലോ?.."
"എനിക്കിന്ന് വൃതമാണ്........ തികളാഴ്ച വൃതം...”
“അതെന്തിനാ ഈ തിങ്കളാഴ്ച വൃതമെടുക്കുന്നത്...നിനക്ക് വിശക്കില്ലേ?..”
“ഇല്ലാ....അമ്മ പറഞ്ഞിട്ടാ...”
“ഈ തിങ്കളാഴ്ച മാത്രമാ‍ണോ?...”
“അല്ല...... അമ്മ പറയും വരെ തുടരണമെന്നാ പറഞ്ഞത്...”
“എന്നാ ഞാനും കൂടാം വൃതത്തിന്...”
“ഏയ് അത് പാടില്ല........ ഉണ്ണ്യേട്ടന് വൃതത്തിന്റെ ആവശ്യമില്ലാ..”
പാര്‍വ്വതി ദോശയെടുത്ത് ഉണ്ണിയുടെ കിണ്ണത്തിലിട്ട് കൊടുത്തു... മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണു തുടച്ചു. ഉണ്ണിയോട് കഴിക്കാന്‍ പറഞ്ഞുകൊണ്ട് ഉണ്ണിയുടെ അടുത്തിരുന്നു.. പാര്‍വ്വതിയുടെ ഉള്ളിലെ തീ അണഞ്ഞിരുന്നില്ലാ..
"പാര്‍വ്വതീ......... നിനക്ക് ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എനിക്കും പറ്റില്ല.. എനിക്ക് ജീവിതത്തില്‍ ആകെയുള്ള ഒരാശ്വാസം നീയാണ്. നീ വിഷമിച്ചിരിക്കുന്ന അവസ്ഥയിലും, പട്ടിണി കിടക്കുന്ന സമയത്തും, നിന്റെ മുന്നില്‍ നിന്നെനിക്ക് കഴിക്കാനാവില്ല."
ഇത് കേട്ട് തെല്ലൊരാശ്വാസം അനുഭവപ്പെട്ട പാര്‍വ്വതി ഉണ്ണിയോട് പറഞ്ഞു.. ഉണ്ണ്യേട്ടന് പട്ടിണി കിടക്കാന്‍ പാടില്ല. മരുന്നുകളൊക്കെ കഴിക്കേണ്ടതല്ലേ. ആ സമയത്ത് പട്ടിണി പാടില്ല.
“പാര്‍വ്വതി... നീ ഇതെല്ലാം അടുക്കളയില്‍ കൊണ്ട് വെച്ചൊ.. ഞാന്‍ ഉറങ്ങാന്‍ പോവാ..”
“ഉണ്ണ്യേട്ടാ......... എന്താ ഇങ്ങിനെയൊക്കെ? എനിക്ക് വിഷമിക്കാനെ നേരമുള്ളൂ.. ഒന്ന് ഉള്ള് തുറന്ന് ചിരിച്ചാല്‍.. ഒരു ദിവസം ഉണ്ണ്യേട്ടനോടോത്ത് കളിച്ച് ചിരിച്ച് സുഖിച്ചാല്‍ പിറ്റേ ദിവസം എനിക്ക് സങ്കടപ്പെടാനേ നേരമുള്ളൂ...”
“അതൊക്കെ നിന്റെ തോന്നലാ പാര്‍വ്വതീ..”
“ഇതൊക്കെ അടുക്കളയിലേക്ക് കൊണ്ട ചെന്നാല്‍ അമ്മ എന്നെ ശരിയാക്കും..”
ചെകുത്താനും കടലിനും ഇടക്കായ പോലെയായി പാര്‍വ്വതി.. ആ മനസ്സിന്റെ മുറിവുണക്കാന്‍ ആക്കും കഴിയുന്നില്ലല്ലോ...
“ഉണ്ണ്യേട്ടാ‍ എനിക്കിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല.”
“വേണ്ട. എനിക്കൊരു പ്രശ്നവുമില്ലാ...നിനക്ക് വേണ്ടെങ്കില്‍ എനിക്കും വേണ്ട.പാര്‍വ്വതി..... ഞാനൊരു കാര്യം ചെയ്യാം..ഞാന്‍ ഇന്ന് മുതല്‍ എല്ലാ തിങ്കളാഴ്ചയും ഓഫീസില്‍ താമസിച്ച് കൊള്ളാം. അപ്പോ നിന്നെ കാണേണ്ടല്ലോ... നീ ഇങ്ങനെ ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്ഥ എനിക്ക് സഹിക്കാതെ കഴിയുമല്ലോ."
“എന്റെ തേവരേ... എന്നെ സഹായിക്കാനാരുമില്ലേ?”
എന്താ ചെയ്യേണ്ടതറിയാതെ പാര്‍വ്വതി നെടുവീര്‍പ്പിട്ടു. എനിക്ക് വേണ്ടി വക്കാലത്ത് പറയാന്‍ ഈ വീട്ടിലാരുമില്ലേ?
“ഉണ്ണ്യേട്ടാ... പ്ലീസ്... ഇന്നെന്നെ വിടൂ..അടുത്ത ആഴ്ച നമുക്കൊരു നിവൃത്തിയുണ്ടാക്കാം..”
“പാര്‍വ്വതീ.”....... ഉണ്ണിയുടെ സ്വരം കയര്‍ത്തു.....“ഞാനൊരു കാര്യം പലവട്ടം പറയില്ലാ....ഈ സന്ധ്യാ നേരത്ത് നിന്നോട് വഴക്കടിക്കാനും വയ്യാ...”
“ന്നാ ശരി........ ഉണ്ണ്യേട്ടന്‍ പറയുന്നത് ഞാനനുസരിക്കാം...”
ഉണ്ണി ദോശ ഒരു കഷണമെടുത്ത് പാര്‍വ്വതിയുടെ വായില്‍ വെച്ച് കൊടുത്തു...
അമ്മയെ ധിക്കരിച്ച്, ഉണ്ണിയെ അനുസരിക്കേണ്ടി വന്നു. ഉണ്ണി ഈശ്വര ഭക്തനാണെങ്കിലും, പല അനാചാരങ്ങളും ഉണ്ണിക്കിഷ്ടമല്ല.. ജ്യോത്സ്യം തീരെ വെറുപ്പാ... കുടുംബത്തില്‍ ആര്‍ക്കും ജാതകം എഴുതിപ്പിക്കാന്‍ പാടില്ല. ജാതകം നോക്കി വിവാഹം നടത്താന്‍ പാടില്ല. അങ്ങിനെ പലതും. ഉണ്ണിയുടെ പിതാമഹന്മാരും ഇത്തരം വിശ്വാസികളായിരുന്നു. ഉണ്ണി കഴിക്കുന്നതിനൊപ്പം പാര്‍വ്വതിയെയും ഉണ്ണി ഊട്ടി. കുട്ടികള്‍ക്ക് വാരിക്കൊടുക്കുന്ന പോലെ അവള്‍ക്ക് വാരിക്കൊടുത്തു.. ഇടക്ക് വെള്ളം കുടിക്കാനും കൊടുത്തു. പാര്‍വ്വതിക്ക് അലോഗ്യം തോന്നുന്ന കാര്യങ്ങളൊന്നും രണ്ട് ദിവസത്തെക്ക് സംഭവിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു’

“പാര്‍വ്വതീ......”
“എന്താ ഉണ്ണ്യേട്ടാ‍.?”
“അപ്പൊ നിനക്ക് വെശക്ക്ണ് ണ്ടായിരുന്നു അല്ലേ ? ഞാന്‍ തന്നതെല്ലാം കഴിച്ചു.. നല്ല കുട്ടി ! ഇനി പാത്രങ്ങളെല്ലാം കൊണ്ട് പോയി വെച്ച് വായോ...
പിന്നേയ്....... ഇന്ന് എനിക്ക് കുടിക്കാന്‍ കുറച്ചധികം വെള്ളം എടുത്തോളൂ.... പിന്നെ ജാനുവിനെ വിട്ട് എനിക്ക് കുറച്ച് തുളസീടെ ഇലയും കൊണ്ട് വരണം.. നീ മുറ്റത്തൊന്നും ഇറങ്ങേണ്ട കേട്ടോ..”
“ശരി ഉണ്ണ്യേട്ടാ....”
പാര്‍വ്വതി പാത്രമെല്ലാം കഴുകിവെച്ച്.. വെള്ളവും തുളസിയിലയുമായി തിരികെയെത്തി.. തത്സമയം ഉണ്ണി ദേവീ മഹാത്മ്യം വായിച്ചും കൊണ്ടിരുന്നു..ഉണ്ണിയുടെ മനസ്സ് ചഞ്ചലമാണെന്ന് പാര്‍വ്വതിക്ക് മനസ്സിലായി. ഉണ്ണിയുടെ അങ്ങിനെയുള്ള അവസ്ഥയില്‍ എപ്പോഴും കിടക്കക്കരികെയുള്ള നാരായണീയം, ദേവീമഹാത്മ്യം, ഭഗവത് ഗീത എന്നീ ദൈവീക ഗ്രന്ഥങ്ങള്‍ എടുത്ത് നോക്കുന്നത് കാണാം. ഓഫീസില് മേശപ്പുറത്ത് ഇത്തരം പുസ്തകങ്ങള്‍ കണ്ടിട്ടുണ്ടെന്ന് ഒരിക്കല്‍ തുപ്രമ്മാന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. തുപ്രമ്മാന്‍ എപ്പോഴും പറയും....... ഈ ഗ്രാമത്തില്‍ ഈശ്വര വിശ്വാസമുള്ള ആകെയുള്ള ഒരു ചെറുപ്പക്കാരനാ ഉണ്ണി എന്ന്.
“ഉണ്ണ്യേട്ടാ‍ ഞാനെത്തി....”
“ശരി കിടന്നോളൂ....”
“ഉണ്ണ്യേട്ടന്റെ വായന കഴിയുന്നത് വരെ ഞാന്‍ ഇരിക്കാം.. എനിക്ക് ലൈറ്റണക്കാതെ ഉറക്കം വരില്ല...”
പാര്‍വ്വതി ഉണ്ണിയുടെ അലമാരയിലുള്ള തുണികളെല്ലാം അടുക്കി വെക്കാന്‍ തുടങ്ങി.. പൊതുവേ സ്കൂളില്‍ നിന്ന് വന്നാലാണ് ഇതൊക്കെ ചെയ്യാറ് .
“പാര്‍വ്വതീ......നിനക്കുറങ്ങാറായോ..?”
“എനിക്ക് തിരക്കില്ല....നമ്മളിന്ന് നേരത്തെ അല്ലേ..?”
“ശരിയാ.......എനിക്ക് നാളെ കുറച്ച് നേരത്തെ ഓഫീസില്‍ പോകണം... അപ്പോള്‍ കിടക്കാം...ഇന്ന് തണുപ്പ് കൂടുതലാണല്ലേ.... ഈ കാറ്റ് കാലം എന്നാ തീരുക.?”
“മകരം കഴിയണമെന്നാ അമ്മ പറയാറ്....”
ഉണ്ണി മൂടിപ്പുതച്ച് ഉറങ്ങാന്‍ തുടങ്ങി...
“പാര്‍വ്വതീ....”
“നിനക്ക് തണുക്ക്ണുണ്ടോ...?എന്നാ ഈ പുതപ്പ് അങ്ങോട്ട് നീട്ടിയിട്ടോ....”
കിടക്ക കാണും മുന്‍പേ ഉറക്കം തുടങ്ങും ഉണ്ണി.. തെല്ലിട നേരം കൊണ്ട് ഉണ്ണി ഗാഢനിദ്രയിലാണ്ടു. പാര്‍വ്വതി തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ഉറങ്ങാന്‍ കഴിഞ്ഞില്ലാ..
ഉറക്കത്തിന്നിടക്ക് രണ്ട് പ്രാവശ്യമെങ്കിലും മൂത്രമൊഴിക്കാന്‍ എണീക്കുന്ന ആളാ ഉണ്ണി. തണുപ്പുകാലമായാല്‍ എണ്ണം കൂടും. എണീറ്റ് തപ്പിത്തടഞ്ഞ് ടോയ് ലറ്റിലേക്ക് പോകും. ലൈറ്റിട്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കില്ല.
ഉണ്ണി കിടന്നിട്ട് അധികം താമസിയാതെ മൂത്രമൊഴിക്കാന്‍ എണീറ്റു.. നിലാവുള്ള രാത്രിയായതിനാല്‍ മുറിക്കുള്ളിലേക്ക് നേരിയ പ്രകാശം പരന്നിരുന്നു. ടോയ് ലറ്റില്‍ നിന്ന് തിരികെയെത്തിയ ഉണ്ണി വെള്ളം കുടിക്കാന്‍ മൊന്ത എടുക്കുമ്പോള്‍ ഉറങ്ങാതെ കിടക്കുന്ന പാര്‍വ്വതിയെ ശ്രദ്ധിച്ചു. ഉണ്ണി വീണ്ടും ഉറങ്ങാന്‍ കിടന്നു. തിരിഞ്ഞു കിടന്ന് പാര്‍വ്വതിയെ നോക്കിയിട്ട് അവള്‍ ഉറങ്ങിയിട്ടില്ലാ എന്ന് ഉറപ്പു വരുത്തി.
“പാര്‍വ്വതീ.......”
“എന്തോ.....”
“നീയെന്താ ഉറങ്ങാത്തത്..?”
വിഷമവും സങ്കടവും ഉള്ളിലൊതുക്കി പാര്‍വതി ഉണ്ണിയുടെ മാറോട് ചേര്‍ന്നു കൊച്ചുകുട്ടിയെപ്പോലെ തേങ്ങി.....
[തുടരും]


Copyright 2009. All Rights Reserved

5 comments:

madhumuraleekrishnan said...

kolllllllllllllllam

Unknown said...

ആരാണങ്കിളേ പാറുകുട്ടീ. എന്നെ ഓര്‍മ്മയുണ്ടോ. അമ്മുകുട്ടി. അങ്കിള്‍ ലണ്ടനില്‍ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. അന്നെനിക്ക് 4 വയസ്സെ ഉണ്ടായിരുന്നുള്ളൂവെന്നാ അഛന്‍ പറഞ്ഞത്. അഛനെ ഓര്‍മ്മ വരുന്നുണ്ടോ. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഡിഫന്‍സ് കേമ്പുകളില്‍ ലൈബ്രറികളും, ഫിലിംസും അയക്കുന്ന സ്ഥാപനത്തിലെ ബിസിനസ്സ് കോര്‍ഡിനേറ്ററായിരുന്നു. ഞങ്ങളിപ്പോള്‍ കാനഡയിലാ താമസം. ഞാന്‍ അട്മോസ്ഫറിക് സയന്‍സില്‍ റിസര്‍ച്ച് ചെയ്യുന്നു. ചേട്ടന്‍ നേവിയില്‍. അച്ചന്‍ സ്വസ്ഥമായി വീട്ടില്‍. അഛന്‍ രാത്രി ചാറ്റ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്.
വീട്ടില്‍ എനിക്കും ചേട്ടനും മലയാളം നന്നായി അറിയാം. കുറെ നാളായി വായിക്കാറില്ല. അങ്കിളിന്റെ കഥകള്‍ അമ്മക്ക് വളരെ ഇഷ്ടമായെന്ന് പറയാനെന്നെ ഏല്‍പ്പിച്ചിട്ടുണ്ട്.

വിജയലക്ഷ്മി said...

katha thiri othhiri nannaavunnundu..14th bhaagam..pratheekshichhu kondu
vijaya.

സുനിതാ കല്യാണി said...

ooro bhagavumm gambheeram... ini varanirikkinnathu athigambheeram akattee....

Sureshkumar Punjhayil said...

Prakashetta... Athimanoharam... Thanks Etta... Best wishes...!!!