Friday, January 23, 2009

എന്റെ പാറുകുട്ടീ...... [ഭാഗം 15]

പതിനാലാം ഭാഗത്തിന്റെ തുടര്‍ച്ച ..>>>>

“പാറുകുട്ടീ......... ഇങ്ങനെ കിടന്നാല്‍ മതിയോ?ഒരനക്കോം ഇല്ലല്ലോ..”
ഉണ്ണി മെല്ലെ മെല്ലെ ശബ്ദമുണ്ടാക്കാതെ അവളുടെ കവിളില്‍ ഒരു കൊച്ചു കടി കൊടുത്തതും പാര്‍വ്വതി ചാടിയെണീറ്റു. “ഉണ്ണ്യേട്ടാ ഞാന്‍ സന്തോഷത്തില്‍ മയങ്ങിപ്പോയി. ഞാന്‍ ജീവിതത്തില്‍ ഇത്രയും സന്തോഷിച്ച ദിവസങ്ങളുണ്ടായിട്ടില്ല. സംഗതി ഉണ്ണ്യേട്ടന്‍ എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്നിട്ടുണ്ട്. ഞാന്‍ ഉണ്ണ്യേട്ടനെ എന്നാല്‍ കഴിയുംവിധം സന്തോഷിപ്പിച്ചിട്ടിട്ടുമുണ്ട്. പക്ഷെ വീട്ടിന്ന് പുറത്ത് എനിക്കൊരംഗീകാരം ഇന്നാ ലഭിച്ചത്. എന്നെ കാറില്‍ കയറ്റി, അമ്പലത്തില്‍ കൊണ്ടോയി, പലഹാരം വാങ്ങിത്തന്നു..”
“പാര്‍വ്വതീ....”
“എന്തോ ഉണ്ണ്യേട്ടാ...”
“നേരം എത്രയായിന്നറിയുമോ നിനക്ക്....”
“ഇല്ലാ....”
നേരം മണി 8 കഴിഞ്ഞു....
“അയ്യോ....... ഇത്ര സമയമായോ.?”
“ഉണ്ണ്യേട്ടാ എന്നെ പിടിച്ചെഴുന്നേറ്റിപ്പിക്ക്...”.
“എന്താ പറഞ്ഞേ..?നിന്നെ എഴുന്നേല്‍പ്പിക്കാനോ...ഇവിടെ ഒരു വടി വെച്ചിരുന്നല്ലോ...”
അത് കേള്‍ക്കേണ്ട താമസം പാര്‍വ്വതി അടുക്കളയിലേക്കോടി. ഇന്നേതാ‍യാലും നല്ല ദിവസമല്ലേ. അടിയൊന്നും വാങ്ങേണ്ട. ഉണ്ണ്യേട്ടനെ ഒട്ടും ദ്വേഷ്യം പിടിപ്പിക്കാന്‍ പാടില്ല. എന്താ ഉണ്ണ്യേട്ടനിന്ന് സ്പെഷല്‍ ആയി കൊടുക്കുക. പാര്‍വ്വതി ആലോച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. വടക്കെപ്പുറത്തിരുന്ന പാര്‍വ്വതിയുടെ അമ്മ അടുക്കളയിലെത്തി. പാര്‍വ്വതിയുടെ നിപ്പ് കണ്ടിട്ട്’.
“എന്താ പെണ്‍കുട്ടീ ... കുറച്ച് നേരായല്ലോ നിന്നാലോചിക്ക്ണ്...”
പാര്‍വ്വതി അമ്മയെ കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ട് തുള്ളിച്ചാടി. അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു..
“അമ്മേ...... ഇന്ന് ഉണ്ണ്യേട്ടന്‍ എന്നെ സ്കൂളില്‍ വന്ന് കാറില്‍ കയറ്റി വീട്ടിലേക്ക് കൊണ്ട് വന്നു. പിന്നെ കപ്ലേങ്ങാട്ട് അമ്പലത്തില്‍ കൊണ്ട് പോയി. വഴിപാടെല്ലാം കഴിപ്പിച്ചു. ഭണ്ഡാരത്തില്‍ ഇടാന്‍ കാശ് തന്നു. മഞ്ഞളും കുങ്കുമവും അണിയിച്ച് തന്നു. എനിക്കിത്രമാത്രം സന്തോഷം ഒരിക്കലും ഉണ്ടായിട്ടില്ല..”
“ഇതാണോ ഇപ്പൊ ഇത്ര വലിയ കാര്യം. ഇതിലും വലിയതൊന്നും ഈ വീട്ടില്‍ നടക്കുന്നില്ലേ?.”
പാര്‍വ്വതിയുടെ അമ്മയുടെ അര്‍ത്ഥം വെച്ചുള്ള ചോദ്യം ആ പൊട്ടിപ്പെണ്ണിന് മനസ്സിലായില്ലാ എന്നറിഞ്ഞു ആ അമ്മ നൊമ്പരപ്പെട്ടു. ഉണ്ണിയോട് എന്തെങ്കിലും ചോദിക്കാനോ, ആജ്ഞാപിക്കാനോ, ഉപദേശിക്കാനോ ഉള്ള കരുത്ത് അവര്‍ക്ക് ഇന്നേ വരെ ഉണ്ടായിട്ടില്ല. അതിന്റെ പൊരുള്‍ മകള്‍ക്കും അറിവില്ലായിരുന്നു..
“പാര്‍വ്വതീ........”. ഉണ്ണിയുടെ നീട്ടിയുള്ള വിളി കേട്ട് പാര്‍വ്വതി ഞെട്ടി..പാര്‍വ്വതി ഓടിക്കിതച്ചെത്തി.
“എന്താ ഉണ്ണ്യേട്ടാ..?”.
“നീ എന്തെടുക്കുകയായിരുന്നു...?”
“ഞാന്‍ ഉണ്ണ്യേട്ടന് എന്താ സ്പെഷല്‍ ഉണ്ടാക്കേണ്ടതെന്ന് ചിന്തിക്കുകയായിരുന്നു..”
“ചിന്തിക്കാന്‍ തുടങ്ങിയിട്ട് ഒരു മണിക്കൂറായല്ലോ..നീ വേഗം പോയി എന്തെങ്കിലും എടുത്ത് വെക്ക്..എനിക്ക് വിശക്കുന്നു..”
“ശരി ഉണ്ണ്യേട്ടാ..”
പാര്‍വ്വതിക്ക് ഉണ്ണിക്ക് പ്രത്യേകിച്ചൊന്നും ഉണ്ടാക്കാനായില്ല. ദോശയും ചട്ണിയും, പിന്നെ കുറച്ചവിയലും മാത്രം. അടുക്കളയില്‍ ഓരോന്നോര്‍ത്ത് സമയം കളഞ്ഞ പാര്‍വ്വതി ദു:ഖിച്ചു. പ്രത്യേകിച്ചൊന്നും ഉണ്ണി പാര്‍വ്വതിയോടാവശ്യപ്പെടാറില്ല. കൊടുത്തതെന്തും കഴിക്കും. ഇനി എന്തെങ്കിലും പ്രത്യേകിച്ചാവശ്യപ്പെട്ടിരുന്നെങ്കില്‍ കുടുങ്ങിയേനെ എന്ന് പാര്‍വ്വതിക്കറിയാമായിരുന്നു. പാര്‍വ്വതി ഭക്ഷണമെല്ലാം മേശമേല്‍ നിരത്തി. പാര്‍വ്വതിക്ക് ചോറും, വിശേഷപ്പെട്ട മുളകുഷ്യവും, തീയലും, പിന്നെ ഉച്ചത്തെ ബാക്കിയുള്ള ചെമ്മീന്‍ കറിയും, കൊണ്ടാട്ടം, പപ്പടം, അച്ചാര്‍ മുതലായവയും.
“ഉണ്ണ്യേട്ടാ നമുക്ക് കഴിക്കാം..“.
ഉണ്ണി കൈ കഴുകി ഇരുന്നു..പാര്‍വ്വതി വിളമ്പിക്കൊടുത്തു...........
“ഇന്നെന്താ സ്പെഷല്‍ എനിക്ക് പാര്‍വ്വതി.?”
“പ്രത്യേകിച്ചൊന്നും ഉണ്ടാക്കാന്‍ സമയം കിട്ടിയില്ലല്ലോ ഇന്ന്..”
“അത് ശരിയാ... ഞാ‍നങ്ങ് മറന്നു അതെല്ലാം..”
ഉണ്ണി ഭക്ഷണം കഴിക്കാന്‍ തുടങ്ങി....പാര്‍വ്വതിയുടെ കിണ്ണത്തിലേക്ക് നോക്കിയപ്പോള്‍ സഹിച്ചില്ല... എന്തെല്ലാം വിഭവങ്ങള്‍.. ഉണ്ണിയുടെ നോട്ടം കണ്ടപ്പോള്‍ പാര്‍വ്വതിയാകെ ചൂഴ്ന്ന് പോയി.. അല്പം ഭയവും ഇല്ലാതിരുന്നില്ല. ഒരു നിമിഷം മതി.... എല്ലാം തട്ടിത്തകരാന്‍...... ഉണ്ണിക്ക് കലികയറിയാല്‍ പാര്‍വ്വതിയുടെ അമ്മയെയും കൈവെക്കും... പണിക്കാരി ജാനുവിന്നും അറിയാം ഉണ്ണിയുടെ കൈ തരിപ്പ്. പാര്‍വ്വതി കണ്ണടച്ച് എല്ലാ ദൈവങ്ങളേയും വിളിച്ചു. ഒന്നും വരുത്തല്ലേ തേവരേ.
“പാര്‍വ്വതീ.......” ഉണ്ണി ഉച്ചത്തില്‍ വിളിച്ചു. പാര്‍വ്വതിയുടെ വിളി അവളുടെ ദൈവങ്ങള്‍ കേട്ടു. ഉണ്ണിയുടെ കലി പെട്ടെന്ന് അവസാനിച്ചു... കലിയടങ്ങാന്‍ ഉണ്ണി മുഷ്ടി ചുരുട്ടുന്നത് കണ്ട പാര്‍വ്വതി പെട്ടെന്ന് ഇരുന്ന സ്റ്റൂളില്‍ നിന്ന് പിന്നോട്ട് മറിഞ്ഞു. ഉണ്ണി മുഷ്ടി കിണ്ണത്തിലിടിച്ചു. ഇടിയുടെ ആഘാതത്താല്‍ മറ്റു പാത്രങ്ങളൊക്കെ മേല്‍പ്പോട്ട് പറന്നു. ഉണ്ണി വീടിന്ന് പുറത്തിറങ്ങി ഉണ്ണിയുടെ ചേച്ചിയുടെ അസ്ഥിത്തറയിനടുത്തുള്ള കല്ലില്‍ പോയിരുന്നു. ഉണ്ണി പോയതും പാര്‍വ്വതി പിടഞ്ഞെഴുന്നേറ്റു, ജീവനും കൊണ്ടോടി. പാര്‍വ്വതിക്കറിയാം ഉണ്ണി ഈ ദിവസമായതിനാലാണ് ക്ഷമിച്ചതെന്ന്. അല്ലെങ്കില്‍ വീട്ടിലുള്ള മൂന്നെണ്ണത്തിനെയും തല്ലിച്ചതക്കും. പാത്രങ്ങളെല്ലാം എറിഞ്ഞുടക്കും. എതിര്‍ത്തവരെയൊന്നും വെറുതെ വിടില്ല. ഏറ്റവും കൂടുതല്‍ പ്രഹരം കിട്ടുക പാര്‍വ്വതിക്ക് തന്നെ’
‘എന്റെ തേവരേ......... പാര്‍വ്വതി നെടുവീര്‍പ്പിട്ടു. ഇനി എന്തൊക്കെയാ സംഭവിക്കാന്‍ പോണതെന്നറിയുകയില്ലല്ലോ... പാര്‍വ്വതി തേങ്ങി. നല്ലകാലം അമ്മയും ജാനുവും ഒന്നും അറിഞ്ഞില്ല ഇവിടുത്തെ കോലാഹലം.. ഇനി അവരറിഞ്ഞാല്‍ തന്നെ അവരൊന്നും മിണ്ടുകയുമില്ല. അവര്‍ക്കറിയാം പ്രതികരിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത്’.
പേടിച്ചരണ്ട പാ‍ര്‍വ്വതി മെല്ലെ വന്ന് ഊണ് മേശയും, മുറിയെല്ലാം കഴുകി തുടച്ച് വൃത്തിയാക്കി. ഭക്ഷണമെല്ലാം പോയി. പരിപ്പു വടയും പഴവും കഴിച്ചതിനാല്‍ വലിയ വിശപ്പില്ല. ഉണ്ണി പട്ടിണി കിടക്കേണ്ടി വരുമെന്ന ദു:ഖം അവളെ വല്ലാതെ അലട്ടി. ഉണ്ണി ചിലപ്പോള്‍ പുലരും വരെ ആ മരച്ചോട്ടില്‍ ഇരുന്നെന്ന് വരാം. ഉണ്ണിയുടെ സ്വഭാവം ആ വീട്ടില്‍ ഏറ്റവും കൂടുതലറിയുന്നതും പാര്‍വ്വതിക്കാണ്.‘ പാര്‍വ്വതി ഇപ്പോഴും ഓര്‍ക്കുന്നു, തല്ല് കൊണ്ട് കരയുന്ന എന്നെ പിടിച്ചുമാ‍റ്റാന്‍ വന്ന അമ്മയുടെ മുടിക്കെട്ട് പിടിച്ച് തെങ്ങിന്മേല്‍ ഇടിച്ചത്. വേദന കൊണ്ട് പുളഞ്ഞ അമ്മയെ ചവിട്ടാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ഉണ്ണിയോട്... പെട്ടെന്ന അവിടെ എത്തിയ തുപ്രമ്മാന്‍.......
“മോനേ........... എന്റെ ഉണ്ണിയേ.......”
എന്ന ദീന രോദനം കേട്ട ഉണ്ണി പിന്മാറി... തുപ്രമ്മാന്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്ന് എന്റെ അമ്മ ജീവനോടില്ല. അമ്മയും മകളും തന്നെയായിരുന്നു അന്നും കുറ്റക്കാര്‍. അന്ന് തുപ്രമ്മാന്‍ പറഞ്ഞതായിരുന്നു എന്റെ അമ്മയോട് എന്നെയും കൊണ്ട് സ്ഥലം വിട്ടോളാന്‍. എന്റെ ഒരേ നിര്‍ബ്ബന്ധത്തിന് വഴങ്ങിയാ അമ്മ അന്ന് പോകാഞ്ഞെ.
‘എനിക്കെന്റെ ഉണ്ണ്യേട്ടനെ പിരിഞ്ഞിരിക്കാന്‍ പറ്റില്ല. ഉണ്ണ്യേട്ടന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഒരു തെറ്റ് വരില്ല.. എപ്പോഴും കാരണക്കാരികളായിട്ട് ഞാനും അമ്മയുമായിരിക്കും. അല്ലെങ്കില്‍ ജാനു.’
‘എനിക്ക് പേടിയാകുന്നു എന്റെ തേവരേ... ഉണ്ണിയേട്ടന്‍ വീട്ടിനകത്തെക്ക് വരുന്നത് വരെ ഒരു സമാധാനവുമില്ലല്ലോ.... ആരാ എന്റെ സങ്കടം കേക്കാനുള്ളത്. ഉണ്ണ്യേട്ടന്റെ കലിയടങ്ങിയേ അകത്തേക്ക് വരുകയുള്ളൂ... പോയി വിളിച്ചാലോ?.... ചിലപ്പോള്‍ ഒറ്റ അടിക്കെന്റെ കഥ കഴിക്കും... എന്നാലും വേണ്ടില്ല.... ആ കൈകൊണ്ടല്ലേ........ ‘
‘പാര്‍വ്വതി ഉമ്മറപ്പടിയില്‍ ഇറങ്ങി നിന്നു... കൂരാകൂരിരുട്ട്...... മാവിന്‍ ചുവട് വരെ പോകണമെങ്കില്‍ കുറച്ചങ്ങ്ട്ട് നടക്കണം.. പേടിയായിട്ടും വയ്യല്ലോ എന്റെ തേവരേ. എന്ത് വന്നാലും വേണ്ടില്ല... പാര്‍വ്വതി അസ്ഥിത്തറ ലക്ഷ്യമാക്കി നടന്നു... കാലൊച്ച കേട്ട ഉണ്ണി അപ്പുറത്തെ പ്ലാവിന്‍ ചുവട്ടിലൊളിച്ചു നിന്നു. പാര്‍വ്വതി ലക്ഷ്യസ്ഥാനത്തെത്തിയിട്ടും ഉണ്ണിയെ കാണാഞ്ഞതില്‍ പരിഭ്രമിച്ചു. അവള്‍ ആകെ പേടിച്ചുവിറച്ചു... ഇനി തിരികെ വീട്ടിലെക്കെത്താനുള്ള ഭയവും....
ഉണ്ണിയുടെ അമ്മയുടെ അസ്ഥിത്തറയിന്നടുത്ത് നിന്ന് പൊട്ടിക്കരയുന്ന പാര്‍വ്വതിയുടെ തോളില്‍ ഒരു ഹസ്തം പതിഞ്ഞു. വാ വീട്ടിലേക്ക് പോകാം. പാര്‍വ്വതി ഒരു കൊച്ചുകുട്ടിയെ പോലെ വീട്ടിലെത്തപ്പെട്ടു. തിരിഞ്ഞ് നോക്കിയപ്പോള്‍ ഉണ്ണിയെ കാണാനില്ല. പാര്‍വ്വതിയുടെ പേടിച്ച നിലവിളി കേട്ട് പാര്‍വ്വതിയുടെ അമ്മയും, അയലത്തുകാരും ഓടിക്കൂടി. നിര്‍ത്താതെ കരയുന്ന പാര്‍വ്വതിയെ കരയുന്ന പാര്‍വ്വതി... ഇരുട്ടിലേക്ക് കൈ ചൂണ്ടി.....
“എന്റെ ഉണ്ണ്യേട്ടന്‍............... എന്റെ ഉണ്ണ്യേട്ടന്‍........... ഉണ്ണ്യേട്ടാ‍......... ഉണ്ണ്യേട്ടാ.......”എന്ന് അലമുറിയിട്ടുകൊണ്ടിരുന്നു...കണ്ടു നിന്നവര്‍ക്കൊന്നും മനസ്സിലായില്ല... അവര്‍ മുറിക്കകത്തെക്ക് നോക്കിയപ്പോള്‍ ഉണ്ണിയെ കണ്ടില്ല... വീട്ടുകാര്‍ക്കും, അയലത്തുകാര്‍ക്കും പരിഭ്രമമായി.........
“എടീ ........ ജാനു...........നീയാ ചൂട്ടുകത്തിച്ച് എന്റെ കൂടെ വാ...നമുക്ക് തുപ്രേട്ടനെ വിളിച്ചിട്ട് വരാം..”
നാട്ടുകാരൊക്കെ ഏതാണ്ട് ഉറങ്ങാന്‍ കിടക്കുന്ന സമയം... മാധവിയുടെ വരവ് കണ്ട തുപ്രന്‍ മനസ്സില്‍ കുറിച്ചു.. എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ട്...’
“ആ കുട്ടിക്കെന്തെങ്കിലും വന്നാലുണ്ടല്ലോ...ഇനി മാധവിയെയും മോളെയും കൈ വെക്കുന്നത് ഞാനാണെന്ന മട്ടില്‍ തുപ്രനിരുന്നു”
മാധവി പെട്ടെന്ന് കാര്യങ്ങള്‍ തുപ്രേട്ടനോട് ബോധിപ്പിച്ചു’ പെട്ടെന്ന് ക്ഷുബിതനായ തുപ്രേട്ടനോതി മാധവിയോട്.... “
“നീയും നിന്റെ മോളും കൂടി സ്ഥലം വിട്ടോണം നാളെ കാലത്ത് തന്നെ. ഇനി മേലാല്‍ വക്കാലത്തിന് വേണ്ടി എന്റെ മുറ്റത്ത് ചവിട്ടിപ്പോകരുത്’.”
“ഇനി മേലാല്‍ അങ്ങിനെ ഉണ്ടാവില്ല തുപ്രേട്ടാ... ന്റെ ഉണ്ണീനെ എങ്ങിനെയെങ്കിലും ഒന്ന് കാണിച്ചു തരൂ എനിക്ക് തുപ്രേട്ടാ...” മാധവി നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങി.... മാധവിയുടെ കരച്ചില്‍ കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല തുപ്രന്.
“നിങ്ങള് നടന്നോ....ഞാന്‍ ടോര്‍ച്ചെടുത്ത് വരാം ഇപ്പോള്‍....”
ഉണ്ണിയുടെ അച്ചന്‍ പണ്ട് കൊളംബില്‍ നിന്ന് കൊടുന്ന് കൊടുത്ത് 3 കട്ട വിഞ്ചെസ്റ്റര്‍ ടോര്‍ച്ച് നിധി പോലെ സൂക്ഷിച്ച് വെച്ചിരുന്നു തുപ്രന്‍. അതെടുത്ത് ഉണ്ണിയെ തിരയാന്‍ പറമ്പിലേക്ക് പോയി..കണ്ണെത്താ ദൂരമുള്ള തെങ്ങിന്‍ തോപ്പാണ് ഉണ്ണിയുടെ....
“ഉണ്ണ്യേ........ മോനെ......... ഇങ്ങോട്ട് വാ........ കുട്ട്യേ......തുപ്രമ്മാന് അധികം നടക്കാന്‍ ഉള്ള ആവ്ത് ഇല്ല്ല്ലാ മോനെ....”
‘ഉണ്ണ്യേ എന്നുള്ള തുപ്രമ്മാന്റെ കരഞ്ഞുള്ള വിളി കേട്ട ഉണ്ണി വിളി കേട്ടു... തുപ്രമ്മന് സന്തോഷമായി.... വിളി കേട്ടയിടത്തേക്ക് തുപ്രമ്മാന്‍ പോയി... ടോര്‍ച്ചടിച്ചു മുഖത്തെക്ക് നോക്കിയപ്പോള്‍ നെറ്റിയിലും മുഖത്തും ചോര കണ്ട തുപ്രമ്മാന്റെ നെഞ്ചിടിച്ചു”
“എന്റെ മോനെ.... ആ അമ്മയും മോളും കൂടി നിന്നെ കൊല്ലാന്‍ ഒരുമ്പെട്ടോ... സ്വത്തിന് വേണ്ടി ഒന്നിനും മടിക്കുന്നവരല്ല ഇപ്പോ ആളുകള്... മോന്‍ വാ....”
തുപ്രമ്മാന്‍ അനുനയത്തില്‍ ഉണ്ണിയെ വീട്ടിലെത്തിച്ചു’
“എടീ മാധവീ......... തുപ്രന്‍ അലറി........”
മാധവി വിറച്ചു.............’
“എന്താ നിന്റെയും മോളുടെയും വിചാരം?എന്റെ കുട്ടീനെ ങ്ങള് കൊല്ലൂലോ ഇക്കണക്കിന്...?”
തല വിറക് പുരയുടെ മതിലിലിടിച്ചതെന്ന് പറയാന്‍ ശ്രമിച്ചുകോണ്ടിരുന്ന ഉണ്ണിയെ ഒന്നും ഉരിയാടാന്‍ തുപ്രമ്മാന്‍ സമ്മതിച്ചില്ല.
“എങ്ങിനെച്ചാ ഞാന്‍ എന്റെ കുട്ടീനെ ഈ വീട്ടില്‍ ഇനി താമസിപ്പിക്കാ...ഇന്ന് എന്റെ കുടിലില്‍ ഉറങ്ങിയാല്‍ മതി ഇവന്‍ ഈ ഉമ്മറത്ത് കിടന്നാ അവന്റെ തള്ള അന്ത്യ ശ്വാസം വലിച്ചേ..ഇവിടെ നിക്കണ ചിലര്‍ക്കൊക്കെ അറിയില്ലേ... അവന്റെ തള്ള എന്താ മരിക്കണ നേരത്ത് എന്റെ കൈ പിടിച്ച് പറഞ്ഞേ.....‘തുപ്രേട്ടാ...... ന്റെ ഉണ്ണീനെ നോക്കണേ... ന്റെ ഉണ്ണിക്ക് ഇനി ആരൂല്ല്യാ... എന്നും പറഞ്ഞു എന്റെ കൈ മുറുകെ പിടിച്ചാ ഓള് പോയത്...”
തുപ്രമ്മാന്റെ കണ്ണ് നനഞ്ഞു... അത് കണ്ട് കൂടി നിന്നവരെല്ലാം കരയാന്‍ തുടങ്ങി.
“എടോ തുപ്രാ..... എട്ടാം തറയിലെ സുലൈമാന്‍ പറഞ്ഞു.. ങ്ങള് ഉണ്ണീനെ ഇപ്പോ എങ്ങ്ട്ടും കൊണ്ടോണ്ട... ആ പെണ്‍കുട്ടീണ്ടല്ലോ ഇവിടെ..... പാറുകുട്ടി..... അവള് തല തല്ലി ചാവും ഇന്ന്...”
“ഇനി എന്തൊക്കെ കാണണം എന്റെ തേവരേ... ന്നാ ഞാന്‍ ഇവിടെ കോലായില്‍ കിടന്നോളാം.. എനിക്ക് എന്റെ വീട്ടീ കെടന്നാ സമാധാനം ഉണ്ടാവില്ല..”
‘എന്നാ അങ്ങിനെയാവട്ടെ.’ എന്ന് പറഞ്ഞ് നാട്ടുകാരെല്ലാം പിരിഞ്ഞു. തുപ്രന്‍ കിടന്നാലോചിച്ചു... നാളെ കാലത്ത് ഉണ്ണിയുടെ അച്ചന്റെ തറവാട്ടില്‍ ചെന്ന് അവന്റെ പാപ്പനോടും, വലിയച്ചനോടും പറഞ്ഞാലൊ കാര്യങ്ങള്‍?.... വേണ്ട.. അത്........ അത് അതിലേറെ കൊഴപ്പമാകും...... ഉണ്ണിയുടെ പാപ്പന്‍ ഇപ്പോഴും അരയില്‍ ചുരികയും വെച്ച് നടക്കുന്ന പടയാളിയാ..അയാള്‍ക്ക് ഒരടി വെച്ചാല്‍ പിന്നെ പിന്നോട്ടെടുക്കുന്ന പ്രകൃതക്കാരനല്ല.... നല്ല കടത്തനാടന്‍ പടയാളിയാ..ഉണ്ണിയെപ്പോലെ തന്നെ ശൌര്യത്തിന് ഒട്ടും പിന്നിലല്ല അയാള്‍..തള്ളയെയും മോളെയും കുത്തി മലര്‍ത്തും അയാള്‍..അയാളുടെ രക്തം തിളക്കും ഇത് കേട്ടാല്‍.... പിന്നീട് വല്ലപ്പോഴും പറയാം..ആ ചെക്കന് പെണ്ണ് കെട്ടേണ്ട സമയമായല്ലോ ഇപ്പോള്‍... ഈ കാര്യത്തിലൊക്കെ സ്വന്തം തീരുമാനം മാത്രം പോരല്ലോ ഇപ്പോള്‍....സൌകര്യം പോലെ പോയി കാര്‍ന്നന്മാരോട് പ്രശ്നങ്ങള്‍ ഉന്നയിക്കാം...
ഉണ്ണിക്കും പണവും പ്രതാപവും ഒക്കെ ഉണ്ടായാലും.. പല കുറവുകളും ഉണ്ടല്ലോ... ഇനി എന്റെ കാലം കൂടി കഴിഞ്ഞാല്‍ പിന്നെ അവനാരുണ്ട്.... ആ.... അതിന്ന് മുന്‍പ് അവന്റെ തറവാട്ടില്‍ പോയി കാര്യങ്ങളെല്ലാം ബോധിപ്പിക്കണം.
നൂറായിരം പെണ്ണുങ്ങളുണ്ടാകും അവനെ കെട്ടാന്‍...വിനയവും, വിദ്യാഭ്യാസവും, ധാരാളം പണവും, പട്ടണത്തിലെ മികച്ച കച്ചവടക്കാരനുമായ അവനാണോ പെണ്ണിനെ കിട്ടാന്‍ ബുദ്ധിമുട്ട്...വിവരം നാലാളറിഞ്ഞാല്‍ മതിയല്ലോ... പെണ്‍പിള്ളേരുടെ പണക്കാരായ തന്തമാര്‍ വീട്ടു പടിക്കല്‍ നിന്ന് പോവില്ല..ഉണ്ണീടെ കല്യാണം നടന്ന് കാണണമെന്നുണ്ട് ഈ തുപ്രന് എന്റെ കണ്ണടക്കും മുമ്പെ
ഉണ്ണിയുടെ മുറിയില്‍ പ്രവേശിക്കാന്‍ ധൈര്യമില്ലാതെ പാര്‍വ്വതി മുറിക്ക് പുറത്ത് പായയില്‍ കിടന്നു. പാതി ഉറക്കത്തിലായ ഉണ്ണി പാര്‍വ്വതിയെ വിളിച്ചു
“പാര്‍വ്വതീ..........”‘
“എന്തോ.......”
“നീ പോയി തുപ്രമ്മാനോട് വീടിന്റെ ഉള്ളിലേക്ക് കിടന്നോളാന്‍ പറാ.പിന്നെ പുതക്കാന്‍ പുതപ്പും, നല്ല തലയിണയും കൊണ്ട് കൊടുക്ക്..നല്ല തണുപ്പാ പുറത്ത്...അതൊക്കെ കണ്ടറിഞ്ഞ് ചെയ്യേണ്ടേ? എന്താ മിണ്ടാത്തെ...കേട്ടില്ലാന്നുണ്ടോ ഇനി?”
“കേട്ടു.........”
“എന്നാ പോയി ചെയ്യ് ഞാന്‍ പറഞ്ഞത്..”
പാര്‍വ്വതിക്ക് തെല്ലൊരാശ്വാസമായി....പാര്‍വ്വതി പറഞ്ഞപോലെ കാര്യങ്ങളൊക്കെ ചെയ്ത് ഉണ്ണിയുടെ മുറിയുടെ വാതില്‍ക്കല്‍ വന്ന് നിന്നു... വിളിച്ചാല്‍ അകത്തേക്ക് കയറാമെന്ന മട്ടില്‍..പാവം പെണ്‍കുട്ടി... അതിന്റെ നെഞ്ചിലെ ചൂടെ അതിനല്ലേ അറിയൂ..
ഉണ്ണി ഉറക്കമായി....... ആദ്യമായി സ്വന്തം വീട്ടില്‍ അത്താഴപ്പട്ടിണി... എല്ലാം ഒരോ യോഗം......മൂത്രമൊഴിക്കാന്‍ എണീറ്റ ഉണ്ണി പാര്‍വ്വതിയെ കണ്ടില്ല അടുത്ത്. അപ്പോഴാ ശ്രദ്ധിച്ചത് ആ കാര്യം.. അവളടുത്തില്ലാ എന്ന്. പോയി വിളിച്ചാല്‍ അവള്‍ ചിലപ്പോള്‍ പേടിച്ച് വന്നില്ലാ എന്ന് വരാം. “ഉണ്ണിയുടെ കലിയെല്ലാം കെട്ടിരുന്നു. രണ്ടാള്‍ രണ്ടിടത്ത് ഉറങ്ങാതെ കിടക്കുന്നു. “
“പാര്‍വ്വതീ......”. ഉണ്ണി വിളിച്ചു..പാര്‍വ്വതി ഉണ്ണിയുടെ കട്ടിലിന്നരികിലെത്തി........
“നീ ഇവിടെത്തന്നെ കിടന്നോ.....”
പാര്‍വ്വതിക്ക് സമാധാനമായി......കുറച്ച് നേരത്തെക്കുള്ള നിശ്ശബ്ദതയെ മുറിച്ചും കൊണ്ട് ഉണ്ണി........
“എനിക്ക് കുടിക്കാന്‍ കുറച്ച് വെള്ളം കൊണ്ട് വാ....”
പാര്‍വ്വതി വെള്ളവുമായെത്തി... ധാരാളം വെള്ളം കുടിച്ച ഉണ്ണി പിന്നെയും നിദ്രയിലാണ്ടു...തന്റെ ഇഷ്ട ദേവന്റെ സന്നിധിയില്‍ കിടക്കാന്‍ കഴിഞ്ഞുവെങ്കിലും പാര്‍വ്വതിക്കുറങ്ങാനായില്ല...ഉണ്ണിയാണെങ്കിലോ വിശപ്പും സഹിച്ചു നിദ്രയിലാണ്ടു.....
പാര്‍വ്വതി പതിവിലും നേരത്തെ കാലത്തെണീറ്റു...കുളിച്ച്... ചന്ദനക്കുറിതൊട്ട്, ഉണ്ണിക്കേറ്റവും ഇഷ്ടമുള്ള ചുവന്ന കരയുള്ള കോടിമുണ്ടും ബ്ലൌസുമിട്ട് തിരികെ മുറിയിലെത്തി...ഉണ്ണ്യേട്ടനെനീക്കാന്‍ ഇനിയും ഒരു മണിക്കൂര്‍ കഴിയണം... ഉണ്ണ്യേട്ടന്‍ വായിക്കാറുള്ള ദേവീമഹാത്മ്യം വായനയില്‍ മുഴുകി.അല്പം നേരത്തെ ഉണ്ണിയും ഉണര്‍ന്നു... അതനുസരിച്ച് പാര്‍വ്വതി ഉണ്ണിക്ക് ചായയുണ്ടാക്കാന്‍ അടുക്കളയിലേക്ക് പോയി.. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങള്‍ ഒന്നുമറിഞ്ഞില്ലാത്ത മട്ടില്‍ രണ്ടാ‍ളും അവരുടെ പണിയില്‍ മുഴുകി. തുപ്രമ്മാന്‍ കാലത്തെ എഴുന്നേറ്റ് പോയിരുന്നു .. ചായ കുടിക്കുന്നതിന്നിടയില്‍ ഉണ്ണി പാര്‍വ്വതിയോട്..
“എന്റെ തലയെല്ലാം വേദനിക്കുന്നു..നീ 9 മണിക്ക് തുപ്രമ്മാനെയും കൂട്ടി തെക്കെ മുക്കില്‍ പോയി എന്റെ ഓഫീസിലേക്ക് ഫോണ്‍ ചെയ്യണം..ശങ്കരേട്ടനോട് പറയണം...അത്യാവശ്യമായി ഒപ്പിടാനുള്ള കടലാസ്സുകളും, ചെക്കുകളും വീട്ടിലേക്ക് കൊടുത്തയക്കാന്‍. പിന്നെ ലൂവീസ് ഡൊക്ടറെ വീട്ടിലേക്ക് കൊണ്ട് വരാന്‍ ഏര്‍പ്പാടാക്കുവാനും പറയണം.....“
പാര്‍വ്വതി പറഞ്ഞ പോലെ കാര്യങ്ങളെല്ലാം ചെയ്ത് വന്നു..പത്ത് മിനിട്ടിനുള്ളില്‍ ഡോക്ടറുമായി ശങ്കരേട്ടനെത്തി..മുറിവുകള്‍ ഡ്രസ്സ് ചെയ്ത് ഒരു ഇഞ്ചക്ഷനും എടുത്ത് ഡോക്ടര്‍ യാത്രയായി...ശനിയാഴ്ചയായതിനാല്‍ പാര്‍വ്വത്ക്ക് സ്കൂള്‍ അവധിയായിരുന്നു അല്പം കഴിഞ്ഞപ്പോളേക്കും വേറെ ഒരു കാറ് വീട്ടിന്റെ മുറ്റത്ത് വന്ന് നിന്നു.. അതില്‍ നിന്ന് സുന്ദരിയായ ഒരു പെണ്ണും ഒരു മദ്ധ്യവയസ്കനും ഇറങ്ങി വന്നു.. ഉണ്ണി സാറിന്റെ വീടാണൊ എന്ന് ചോദിച്ചു.
അതെ എന്ന പറഞ്ഞ പാര്‍വ്വതി അവരോട് അകത്തേക്ക് കയറി ഇരിക്കാന്‍ ക്ഷണിച്ചു. സാറിനെ കാണിക്കാന്‍ ചില കടലാസ്സുകള്‍ കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞു. പാര്‍വ്വതി ആ പെണ്ണിനെ അകത്തെക്ക് കൂട്ടിക്കൊണ്ട് പോയി ഉണ്ണ്യേട്ടന്റെ വീട്ടിലെ ഓഫീസ് മുറിയിലിരുത്തിയിട്ട് കാര്യം പോയി പറഞ്ഞ് തിരിക ഉമ്മറത്തുള്ള വയസ്സന്റെ അടുത്തേക്ക് പോയി....
“ആരാ മോളെ നീ..?” ആഗതന്‍ പാര്‍വ്വതിയോട്.....
“ഞാന്‍ പാര്‍വ്വതി.....ഇവിടുത്തെ സാറിന്റെ അമ്മയിയുടെ മകളാ....അങ്കിളിന്റെ കൂടെ വന്ന പെണ്ണിനെ കാണാന്‍ എന്ത് ചന്തമാണല്ലേ..?”
“ഞങ്ങളുടെ ആപ്പീസിലെ പെണ്ണുങ്ങളെല്ലാം നല്ല സൌന്ദര്യമുള്ളവരാ..ഇവളെ കണ്ടിട്ട് ഇത്രയധികം സൌന്ദര്യം ഉണ്ടെന്ന് പറഞ്ഞാല്‍......നിര്‍മ്മലയെ കണ്ടാലെന്ത് പറയും...?”
“ആരാ അങ്കിളേ ഈ നിര്‍മ്മല....?”
“നിര്‍മ്മല സാറിന്റെ വലം കൈയാണ് ആപ്പീസിലെ...ഇപ്പോ അഡ്മിനിസ്ട്രേഷന്‍ മേനേജര്‍ കൂടിയാണ്...പെണ്ണുങ്ങള്‍ പോലും നോക്കി നിന്ന് പോകും..അത്രയും സൌന്ദര്യവതിയാ നിര്‍മ്മല..പട്ടണത്തില്‍ അത്രയും സൌന്ദര്യമുള്ള ഒരു പെണ്ണുണ്ടെന്ന് തോന്നുന്നില്ല...നിര്‍മ്മലയെ ഒരു നോക്കു കാണാന്‍ കൊതിക്കുന്നാ എത്രയോ പേരുണ്ടന്നറിയാമോ മോളെ...പക്ഷെ സാറിന്റെ മുന്നില്‍ മുട്ടിടിക്കും നിര്‍മ്മലക്കും, എനിക്കും എല്ലാര്‍ക്കും.... അത്ര സ്ട്രിക്റ്റാ ആപ്പീസില്‍...സ്റ്റാഫ് റൂമില്‍ നിന്ന് കരയുന്നത് കണ്ടിട്ടുണ്ട് നിര്‍മ്മല ഞാന്‍ പലപ്പോഴും..... സാറിന്റെ ചീത്ത കേട്ടിട്ട്........എന്നാലും സാറിനെ എല്ലാര്‍ക്കും ബഹുമാനമാ...അതാണ് സാറിന്റെ വിജയം....അതാണ് ഞങ്ങളുടെ കമ്പനിയുടെ വിജയ ഗാഥ...കച്ചവടത്തില്‍ ഞങ്ങളുടെ കമ്പനിയെ വെല്ലാന്‍ ഒരു സ്ഥാപനവും ഇല്ല ഈ നാട്ടില്‍...ഉണ്ണിയെന്ന് കേട്ടാല്‍ വിറക്കും......
കുളിക്കാതെ, പെര്‍ഫ്യൂം അടിച്ച് വന്ന നിര്‍മ്മലയെ കരണ്‍ക്കുറ്റിക്കടിക്കുന്നത് ഞാനൊരു ദിവസം കാണാനിടയായി...“ സാറിന്റെ ആപ്പിസ് മുറിയില്‍ സമ്മതമില്ലാതെ കയറാന്‍ നിര്‍മ്മലക്ക് മാത്രമേ അധികാരമുള്ളൂ......സാറിന്റെ അമ്മയുടെ ഫൊട്ടൊവിന്ന് മുന്നില്‍ വിളക്ക് വെക്കുന്നത് എന്നും നിര്‍മ്മലയാ..നിര്‍മ്മല അവധിയാണെങ്കില്‍ സാറ് തന്നെ ചെയ്യും അതൊക്കെ...പിന്നെ സാമിയുടെ ഹോട്ടലില്‍ നിന്ന് ഉച്ച ഭക്ഷണം കൊണ്ട് വന്നാല്‍ നിര്‍മ്മലയാണ് സാറിന് വിളമ്പിക്കൊടുക്കുക..എല്ലാവരും ഭക്ഷണം കഴിച്ചേ സാറ് കഴിക്കുകയുള്ളൂ...ആപ്പിസിലെ ചിട്ടകളഭ്യസിച്ചാല്‍ ജീവിതകാലം മുഴുവനും നല്ല കാലമായിരിക്കും ഏതൊരാള്‍ക്കും...വീട്ടിലും അങ്ങിനെ തന്നെയാണല്ലോ?”
അതെയെന്ന് പാര്‍വ്വതി തലയാട്ടി....നിര്‍മ്മലയുടെ കാര്യങ്ങളറിഞ്ഞു സ്തംഭിച്ചു നിന്നുപോയി പാര്‍വ്വതി..നിര്‍മ്മലയെ ഒരു നോക്ക് കാണാന്‍ ആ പിഞ്ചു മനസ്സ് കൊതിച്ചു...ഒപ്പം ഒരു ഉള്‍ഭയവും...............

[തുടരും]

Copyright 2009. All Rights Reserved

9 comments:

പിരിക്കുട്ടി said...

hello jp sir....
njaan thandonnum ilaatha oru paavam kochaanu k ta....
marupadi idanam nnu karuthum pinne maranu poyatha,,,,
ee parukkutty njaan vaayikkatto...
officil time kittubol kerunnthaa blogil allathe ee paavathungalkku swanthamaayi system onnum illa k to.....
plaz mail to me....

subicchandran@gmail.com
ok

ennodu pinakkam onnu undakkaruthe?
enikku vishama onnum illa cheetha vilichathukondalle njaan marupadi ezhuthunne...
prayamaayavare enikiishtavum bahumaanavum okke anu k to

mayilppeeli said...

അങ്കിള്‍, എന്റെ പാറുക്കുട്ടി ഓരോ ഭാഗവും വളരെ നന്നാകുന്നുണ്ട്‌......ഇതുമുഴുവന്‍ ഒരുമിച്ചുവായിയ്ക്കാന്‍ ഒരു നോവലായി കയ്യില്‍ കിട്ടിയിരുന്നെങ്കിലെന്ന്‌ ആഗ്രഹമുണ്ട്‌.........ബാക്കി ഭാഗം ഇനി എപ്പോഴാണ്‌ എഴുതുന്നത്‌......ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നു....എഴുത്തിന്റെ ശൈലി വളരെ നല്ലതാണ്‌......

ജെ പി വെട്ടിയാട്ടില്‍ said...

പിരിക്കുട്ടി
അങ്കിളിന് സന്തോഷമായി മോളെ.
ഞാന്‍ മെയില്‍ അയക്കാം. കുറച്ച് കവിതകള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. അതൊന്ന് അപ്ലോഡ് ചെയ്യണം. ആ സഹായമാ എനിക്ക് വേണ്ടത്/
ഞാന്‍ മെയില്‍ ചെയ്യാം....
അങ്കിളിന് തോന്നുന്നതെഴുതിയതാ... മോള്‍ക്ക് വിഷമം ഒന്നും തോന്നരുത്..
മക്കളെ രക്ഷിതാക്കള്‍ക്ക് ശാസിക്കാമല്ലോ...
എന്റെ മോന്റെ പ്രായമല്ലോ മോള്‍ക്കുള്ളൂ........
കൂടുതല്‍ ഞാന്‍ മെയിലില്‍ എഴുതാം...
മോള്‍ക്കും കുടുംബത്തിനും നല്ലത് വരട്ടെ.
അങ്കിള്‍ അച്ചന്‍ തേവരോട് പ്രാര്‍ഥിക്കാം.

ഡോ. പി. കെ. സുകുമാരന് said...

നന്നാവുന്നുണ്ട്‌

ബിന്ദു കെ പി said...

“പാര്‍വ്വതി ഇപ്പോഴും ഓര്‍ക്കുന്നു, തല്ല് കൊണ്ട് കരയുന്ന എന്നെ പിടിച്ചുമാ‍റ്റാന്‍ വന്ന അമ്മയുടെ മുടിക്കെട്ട് പിടിച്ച് തെങ്ങിന്മേല്‍ ഇടിച്ചത്”

ഈ ഉണ്ണ്യേട്ടൻ ഒരു വല്ലാത്ത മനുഷ്യൻ തന്നെ. അതോ ഇനി ഒരു ‘പിരി’ലൂസ് ആണോ എന്തോ..എന്തായാലും കാത്തിരുന്നു കാണാം അല്ലേ അങ്കിൾ..?

അരുണ്‍ കരിമുട്ടം said...

super sir

ജെ പി വെട്ടിയാട്ടില്‍ said...

hello mayilpeeli

many thanks for the compliments.
it takes really long time to complete this. i am releasing only one chapter a week. i am not physically fit to process one chapter a day.
if it was in english, i could hv completed little faster.
more over we need a better environment for writing.
beenamma will go to bed at half past 10. then only i can start writing. i cannot sit after 12.
thatz the situation.
i have a good, calm and quite place. thatz what u c in the header of my blog.
my tharavaadu..
but i can go there only in the week ends. there we have lotz of children too. i feel pleasant and comfortable with those kids around.
pls see my blog ETNE SWAPNANGAL.
some kids' fotos r placed there.
kidz are my world.
if u too a kid, pls come to my wonderworld.
i hv not visited yr profile. some writes to not reveal vital things about them.
so, i don't visit their profiles.
you may tell me all about you and send to my gmail account.
the moment i hv it, i shall tell u more about me.
thanks a lot once again.
have a wonderful day.
yours

jp @ thrissivaperoor

Sureshkumar Punjhayil said...

Prakashetta.. Nalekkayi kaathirikkunnu.. Ashamsakal...!!!

Thaikaden said...

I just read one part now. I liked it. I'm trying to read all the chapters. Wish you all the best.