Tuesday, January 27, 2009

എന്റെ പാറുകുട്ടീ.......... [ഭാഗം 16]

പതിഞ്ചാം ഭാഗത്തിന്റെ തുടര്‍ച്ച ...>>>

ഉണ്ണിയുടെ ഓഫീസില്‍ നിന്ന് വന്ന സ്റ്റാഫ് ഓഫീസ് കാര്യങ്ങളൊക്കെ ഉണ്ണിയുമായി ഡിസ്കസ്സ് ചെയ്ത് തിരിച്ച് പോകാറായി. ഉണ്ണിയുടെ സമ്മതപ്രകാരം അവര്‍ വീടും പറമ്പുമെല്ലാം ചുറ്റിക്കണ്ടു. ചിന്തയിലാണ്ടു നില്‍ക്കുന്ന പാര്‍വ്വതിയെ കണ്ട് ഉണ്ണി
"പാര്‍വ്വതീ......"
പെട്ടെന്ന് ഞെട്ടിതിരിഞ്ഞ് പാര്‍വ്വതി "എന്താ ഉണ്ണ്യേട്ടാ..."
"നീയെന്താ ഇങ്ങനെ മേല്‍പ്പോട്ട് നോക്കി നിക്കണ്.?ഇവിടെ വന്നവര്‍ക്ക് എന്തെങ്കിലും കുടിക്കാന്‍ കൊടുത്തോ...?"
"ഇല്ലാ.."
"അതൊക്കെ ഞാന്‍ പറയണോ..ഇവിടെ വിരുന്നുകാര് വരുമ്പോള്‍ എല്ലാം വാരിക്കോരി കൊട്ക്ക്ണ് കാണാറുണ്ടല്ലോ നിന്റെ അമ്മ..എവിടെ പോയി അമ്മയും പരിവാരങ്ങളും.."
"അവര്‍ അടുക്കളയിലുണ്ട്..."
"എന്നാ അവര്‍ പോകുന്നതിന് മുന്‍പ് കുടിക്കാനും കഴിക്കാനും എന്തെങ്കിലും ഉടന്‍ മേശപ്പുറത്ത് കൊണ്ട് വെക്ക്....."
ഒന്നും അറിയാത്തവരെ പോലെ നില്‍ക്കുന്ന അമ്മയെയും മകളേയും കണ്ട് ഉണ്ണിക്ക് ദ്വേഷ്യം വരാതിരുന്നില്ല. ഇന്നെലെത്തി കലി അടങ്ങി വരുന്നതെ ഉള്ളൂ. എപ്പോഴും എപ്പോഴും ഞാന്‍ ഇങ്ങനെ അസ്വസ്ഥനാകാന്‍ പാടില്ല. ഞാനും കുറെ സംയമനം പാലിക്കണം. എന്ന് വെച്ചു വീട്ടിലുള്ളവരെ ഉത്തരവാദിത്വത്തില്‍ നിന്ന് മോചിപ്പിക്കരുത്.വീടും ചുറ്റുപാടും ചുറ്റിക്കറങ്ങി വന്ന അതിഥികള്‍ തിരിച്ച് ഉണ്ണിയെ കണ്ട് യാത്ര ചോദിക്കാന്‍ വന്നു. ഉണ്ണി പാര്‍വ്വതിയെ നോക്കി ആംഗ്യത്തില്‍ പറഞ്ഞു.
പാര്‍വ്വതി വീട്ടില്‍ വന്നവരോട് കയറി ഇരിക്കാന്‍ പറഞ്ഞു..
"വരൂ ചേച്ചീ..... അങ്കിള്‍ വരൂ.......... എന്തെങ്കിലും കഴിച്ച് പോകാം.."
അവര്‍ അകത്തേക്ക് ആനയിക്കപ്പെട്ടു....
"കഴിക്കൂ...."ഉണ്ണി അവരോട് പറഞ്ഞു...
കാരോലപ്പം കഴിച്ചിട്ട് ഒരാള്‍ പറഞ്ഞു... വളരെ നന്നായിട്ടുണ്ട്.
"പാര്‍വ്വതി ഉണ്ടാ‍ക്കിയതാണതെല്ലാം"
കാപ്പി കുടിച്ചതിന് ശേഷം സ്റ്റാഫ് യാത്രയായി...ഉണ്ണി പാര്‍വ്വതിയോട് ചോദിച്ചു...
"എന്താ പാര്‍വ്വതീ നീയും അമ്മയും എന്റെ ഓഫീസില്‍ നിന്ന് വന്നവര്‍ക്ക് ഒന്നും കൊടുക്കാതെ പറഞ്ഞയക്കാന്‍ തുനിഞ്ഞത്? ... മേലാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. കേട്ടല്ലോ... നിന്റെ അമ്മയോടും പറഞ്ഞേക്ക്..."
"പറഞ്ഞോളാം ഉണ്ണ്യേട്ടാ....ഇനി ഞാന്‍ ശ്രദ്ധിച്ചോളാം.."
"പാര്‍വ്വതീ..."
"എന്താ ഉണ്ണ്യേട്ടാ?"
"കുറേ നാളായി വീട്ടില്‍നിന്ന് ഉച്ച ഭക്ഷണം കഴിച്ചിട്ട്..ഇന്നെന്താ വിഭവങ്ങള്‍..?"
"ഞാന്‍ അമ്മയോട് ചോദിച്ചിട്ട് വരാം.."അടുക്കളയില്‍ നിന്ന് വന്ന പാര്‍വ്വതി
"ഇന്ന് കായല്‍ മീന്‍ മാങ്ങയിട്ട് വെച്ചതും, ഇഞ്ചിമ്പുളി, വടൊപുളി നാരങ്ങാ അച്ചാര്‍, പയറും, കയ്പയും കൊണ്ടാട്ടം, ഓലന്‍, മോര് കാച്ചിയത്, മുരിങ്ങയിലക്കറി... അങ്ങിനെയുള്ളതൊക്കെ ഉണ്ടാക്കിയിട്ടിട്ടുണ്ട്..."

"ഇതില്‍ നിന്റെ പാചകമെന്താണ്..?"
"ഞാന്‍ ഇന്ന് ഒന്നും ഉണ്ടാക്കിയിട്ടില്ല..."
"എന്നാ എനിക്കൊന്നും വേണ്ട.."
"ഉണ്ണ്യേട്ടാ ങ്ങ്നെയൊന്നും പറയാന്‍ പാടില്ലാട്ടോ..."
പാര്‍വ്വതിയുടെ ചെവി പിടിച്ചും കൊണ്ട് ഉണ്ണി.. "പിന്നെങ്ങെനാ പറ്യാ..?"
പാര്‍വ്വതി പിന്നേയും ആലോചനയില്‍ മുഴുകി... ആരാണീ നിര്‍മ്മല... എന്തിനാ ഈ ജോലിക്കാരികളെല്ലാം ഇത്ര സുന്ദരികള്‍?.. എന്നെ എന്താ ആപ്പീസിലേക്ക് ഇത് വരെ കോണ്ടോവാത്തത്...
"പാര്‍വ്വതീ..." അല്പം ഉച്ചത്തില്‍ ഉണ്ണി.."എന്താ നീ കാര്യമായാലോചിക്കുന്നത്.?"
"ഒന്നുമില്ലാ ഉണ്ണ്യേട്ടാ...ഉണ്ണ്യേട്ടന് ഞാന്‍ നല്ല ഉശിരന്‍ ചമ്മന്തി കോരികയില്‍ അരച്ച് തരാം.."
"ഹൂം...... എന്നാ ചെല്ല്...ചമ്മന്തി അരച്ച് വേഗം ഇങ്ങോട്ട് വാ..."
അര മണിക്കൂര്‍ കഴിഞ്ഞ് പാര്‍വ്വതി അടുക്കളയില്‍ നിന്നെത്തി. റേഡിയോവില്‍ നിന്നുള്ള വാര്‍ത്തകള്‍ ശ്രവിച്ചുകൊണ്ടിരുന്ന ഉണ്ണിയുടെ കസേരക്കരികില്‍ വന്ന് നിന്നു. അത് ശ്രദ്ധിക്കാതിരുന്ന ഉണ്ണി വിളിച്ചു..
"പാര്‍വ്വതീ......"
"ദേ........ ഞാനിവിടുണ്ട് ഉണ്ണ്യേട്ടാ.."
"അപ്പോ നീ ഇവിടെ വന്ന് മിണ്ടാട്ട് നിക്കാ.?"
"എനിക്ക് ഉണ്ണ്യേട്ടനെ ഇപ്പോ പേടിയാ...ഒന്നും ചോദിക്കാനോ, പറയാനോ ഒന്നിനും ഒരു ധൈര്യം ഇല്ലാത്ത പോലെ......"


"അതിന് ഞാന്‍ എന്തെങ്കിലും ചെയ്തോ നിന്നെ പാര്‍വ്വതീ?ദേഹോപദ്രവം ഒന്നും ചെയ്തില്ലല്ലോ."
"ഉപദ്രവമായിരുന്നു പിന്നേയും നല്ലത്...."
"അതെന്താ നീ അങ്ങനെ പറെണ് എന്റെ കുട്ട്യേ..നീ ഇങ്ങട്ട് അടുത്ത് വന്നേ...ഉണ്ണ്യേട്ടന്റെ മടിയില്‍ ഇരിക്ക്......"
പേടിച്ച് വിറച്ച് പാര്‍വ്വതി അവിടെ തന്നെ നിന്നതേ ഉള്ളൂ....ഉണ്ണി പാര്‍വ്വതിയെ പിടിച്ച് മടിയിലിരുത്തി.'
"പാര്‍വ്വതീ.... ഇങ്ങോട്ട് നോ‍ക്ക്.. ഉണ്ണ്യേട്ടന്റെ മുഖത്തേക്ക്..."വിഷമിച്ച മുഖം കണ്ട് ഉണ്ണിക്ക് സഹതാപം തോന്നാതിരുന്നില്ല..
"എന്തിനാ പാര്‍വ്വതീ‍ നീ ഇങ്ങനെ ദു:ഖിച്ചും കൊണ്ടിരിക്കണ്...?എന്താ നിനക്ക്?
എന്തെങ്കിലും പ്രശ്നമുണ്ടോ? ഇന്നെലെത്തെ കാര്യങ്ങളാലോചിക്കുകയാണോ?
അതൊക്കെ കഴിഞ്ഞില്ലേ? ഇനി അത്തരം സംന്ദര്‍ഭങ്ങളുണ്ടാവാതിരിക്കാന്‍ ശ്രമിക്കുക.
ഊണ് കഴിക്കാനിനിയും നേരമുണ്ടല്ലോ... ഒരു കട്ടന്‍ ചായ കിട്ടിയാല്‍ തരക്കേടില്ല.."
ഉണ്ണി എന്തെങ്കിലും ചോദിക്കുന്നതിന് മുന്‍പ് ഓടുന്ന പാര്‍വ്വതി, ഒന്നും കേള്‍ക്കാത്ത പോലെ അവിടെ തന്നെ ഇരുന്നു.
"പാര്‍വ്വതീ‍...." ഞെട്ടിയുണര്‍ന്ന പാര്‍വ്വതിയോട് ഉണ്ണി. "പാര്‍വ്വതീ...
എന്താ നിനക്ക്.?
സംതിങ്ങ് റോങ്ങ് വിത്ത് യു ! ടെല്‍ മി വാട്ട് ഈസ് യുവര്‍ പ്രോബ്ലം..?"
ഉണ്ണ്യേട്ടന് എന്തും എപ്പോഴും ചോദിക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ടല്ലോ.ഒരു വീടായാല്‍ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കും ആളുകള്‍ തമ്മില്‍...പാര്‍വ്വതീ...."
"എന്താ ഉണ്ണ്യേട്ടാ..?"
"പറയൂ........... എന്താ പ്രശ്നമെന്ന്.."
"നിക്ക് പേട്യാ പറയാനും ചോദിക്കാനും..."
"അപ്പോ എന്തോ കാര്യം ഉണ്ട്.... എനിക്കറിയാം നിന്നെ കണ്ടാല്‍.....
നിന്റെ എല്ലാ ചലനങ്ങളും അറിയുന്ന ഒരാളെ ഉള്ളൂ ഈ ലോകത്തില്‍.. ഈ ഞാന്‍"
"നിക്ക് പറയാന്‍ പേട്യാ ഉണ്ണ്യേട്ടാ.അത് ഞാന്‍ ചോദിച്ചാല്‍ ഉണ്ണ്യേട്ടനെന്നെ തല്ലും..."
പാര്‍വ്വതി ചോദിക്കാനുദ്ദേശിക്കുന്ന കാര്യം ഉണ്ണിക്കറിയാമായിരുന്നു. പക്ഷെ അത് അവളില്‍ നിന്ന് തന്നെ കേള്‍ക്കാനാണ് ഉണ്ണി ഇഷ്ടപ്പെട്ടിരുന്നത്... ആരാണീ നിര്‍മ്മല?. അവള്‍ക്ക് ഉണ്ണിയുമാ‍യുള്ള അടുപ്പം ഏത് തരത്തിലുള്ളതാണെന്നെല്ലാം... പക്ഷെ പാര്‍വ്വതി ഒന്നും ചോദിച്ചില്ല ഉണ്ണിയോട്. അവളുടെ ഉള്ളില ഭയം കൂടി കൂടി വന്നു. സമനില തെറ്റുമോ എന്ന് പാര്‍വ്വതി ശങ്കിച്ചു'
"പാര്‍വ്വതീ...നീയൊന്നും പറഞ്ഞില്ലല്ലോ..!"
പാര്‍വ്വതി ഉണ്ണിയുടെ മാറില്‍ തല ചായ്ച് കണ്ണീരൊഴുക്കി അങ്ങിനെ കുറച്ച് നേരം കഴിച്ചു...
"പാര്‍വ്വതീ.......നീയിങ്ങനെ കുഞ്ഞ്യേ കുട്ട്യോള്‍ടെ പോലെ ഇങ്ങനെ എന്റെ മടീലിരുന്ന് കൊഞ്ചുവാണോ..
നീയെന്താ എന്നോട് ചോദിക്കാന്‍ പോണതെന്ന് ഞാന്‍ പറയട്ടെ?."
വളരെ ഉത്സാഹത്തോടെ പാര്‍വ്വതി ഉണ്ണിയുടെ കാതോര്‍ത്തു.
"പാര്‍വ്വതീ...."
"എന്താ.?"
"മണി ഒന്നാവാറായില്ലേ.?"
"ഹൂം...."
"നമുക്ക് ഊണ് കഴിക്കാം.........."
"അപ്പോ എന്നോട് പറയാമെന്ന് പറഞ്ഞത്......."
"അത് നിനക്കറിയാകുന്ന കാര്യമല്ലേ..അത് ഇത്ര ധൃതിപ്പെട്ട് പറയാനെന്തിരിക്കുന്നു.?
നീ പോയി ഭക്ഷണം എടുത്ത് വെക്ക്....."
പാ‍ര്‍വ്വതിക്ക് തെല്ലൊരാശ്വാസം കിട്ടിയെങ്കിലും, മനസ്സ് സ്വസ്ഥമല്ല. എന്തായിരിക്കും ഉണ്ണി പറയാമെന്ന് പറഞ്ഞത്. നിര്‍മ്മയുടെ കാര്യം തന്നെയാണോ... അതോ വേറെ ബന്ധമില്ലാത് വല്ലതുമാകുമോ?.... പാര്‍വ്വതിയുടെ മനസ്സിനെ പലതും മദിച്ചുകൊണ്ടിരുന്നു. ഉണ്ണിയുടെ കൂടെ അന്തിയുറങ്ങിയിട്ടും ഉണ്ണിയെ മനസ്സിലാക്കാതെ പോയി പാവം പെണ്‍കുട്ടി'
ഭക്ഷണമെല്ലാം മേശമേല്‍ നിരത്തിക്കൊണ്ടിരുന്നെങ്കിലും, പാര്‍വ്വതിയുടെ മനസ്സ് വിദൂരത്തിലായിരുന്നു. ചിന്തയിലാണ്ട പാര്‍വ്വതി അടുക്കളയില്‍ നിന്ന് പലതും മേശപ്പുറത്തേക്കെടുക്കുവാന്‍ മറന്നു.
"ഉണ്ണ്യേട്ടാ....വന്നോളൂ...എല്ലാം റെഡി...."
കൈ കഴുകി ഉണ്ണി ഉണ്ണാനിരുന്നു...പാര്‍വ്വതി വിളമ്പിക്കൊടുത്തു......നേരത്തെ പറഞ്ഞ പോലെ പലതും മേശപ്പുറത്ത് കാണാതെ ഉണ്ണി കരുതിക്കൂട്ടി ഒന്നും അറിയാത്ത പോലെ കഴിക്കാന്‍ തുടങ്ങി. എല്ലാ കറികളും ഉണ്ടായിരുന്നു. പ്രധാന ഇനമായ കായല്‍ മീന്‍ കറി കണ്ടില്ലാ... പിന്നെ കൊണ്ടാട്ടവും..
ഊണ് പകുതിയായിക്കാണും.... അവളുടെ അമ്മയുടെ നീട്ടിയുള്ള വിളി...
"പാര്‍വതീ..................."
അപ്പോളാണവള്‍ക്ക് ഓര്‍മ്മ വന്നത് കറിയെടുക്കാന്‍ മറന്ന കാര്യം.....
അവള്‍ അടുക്കളേലിക്ക് ഓടും മുന്‍പെ ഉണ്ണി പറഞ്ഞു അവിടെ ഇരിക്കാന്‍.. കഴിച്ചു കഴിഞ്ഞ് പോയാല്‍ മതിയെന്ന്. പാര്‍വ്വതിക്ക് ഉണ്ണിയെ അനുസരിക്കേണ്ടി വന്നു."
അവളുടെ അമ്മ, മകളെ കാണാതെ കറിയും, കൊണ്ടോട്ടവുമായെത്തി. അത് തിരികെ കൊണ്ടുപോയിക്കൊള്ളാന്‍ ഉണ്ണി പറഞ്ഞതും, അവര്‍ അപ്രത്യക്ഷമായി. ഇനി ഇതിനെന്ത് പ്രത്യാഘാതമാണുണ്ടാകുക എന്നറിയാതെ അമ്മയും മോളും കുഴങ്ങി. ഉണ്ണി എല്ലാം നിയന്ത്രിച്ചു.....
പാത്രങ്ങളുമായി അടുക്കളയിലെത്തിയ പാര്‍വ്വതിയും അമ്മയും തമ്മില്‍ തര്‍ക്കം ഉണ്ടായി... ഞാന്‍ കറിയെടുക്കാന്‍ മറക്കാന്‍ പാടില്ലാത്തതായിരുന്നു... അമ്മ അതൊക്കെ നോക്കേണ്ടതല്ലേ.. ഉണ്ണ്യേട്ടനോട് വിഭവങ്ങളെപ്പറ്റി പറഞ്ഞതിന് ശേഷം കൊടുക്കാഞ്ഞത് വളരെ നാണക്കേടായിപ്പോയി.. ഓരോ വേണ്ടാത്തത് ഈ വീട്ടിലുണ്ടായികൊണ്ടിരിക്കുന്നു. എന്തൊ മുജ്ജന്മസുകൃതം ഉണ്ണിക്ക് കലികയറിയില്ല. ഇത്തരത്തില്‍ തുടര്‍ന്ന് പോയാല്‍ തുപ്രമ്മാന്‍ പറഞ്ഞിടത്തേക്ക് കൊണ്ടെത്തിക്കും...
"അമ്മ നാളെ കാലത്ത് തന്നെ അച്ചന്റെ അടുത്തേക്ക് പൊയ്കൊ.. ഞാന്‍ ഇവിടെ എല്ലാം സഹിച്ച് കഴിഞ്ഞോളാം."
"അങ്ങിനെ നീ മാത്രമായി ഇവിടെ കഴിയേണ്ട. ഞാന്‍ പോകണമെങ്കില്‍ നീയും കൂടി വരണം."
"ഞാനേതായാലും എന്റെ ഉണ്ണ്യേട്ടനെ വിട്ട് എങ്ങോട്ടും പോകില്ല..ഈ അമ്മയാ ഇവിടെ ഓരോരോ പ്രശ്നങ്ങളുണ്ടാക്കുന്നത്..."
"അത് ശരി ഇപ്പോ എന്നെക്കൊണ്ട് നിനക്ക് ശല്യമായി അല്ലേ.?നീയെന്ത് ഭാവിച്ചാ ഇവിടെ കാലാകാലം കഴിയണ്...നിനക്ക് ഇപ്പോഴേ പെണ്ണാലോചനകള്‍ വരുന്നുണ്ട്..."

"എന്നെ അങ്ങനെ ആരും കെട്ടിക്കൊണ്ടേണ്ട...ഉണ്ണ്യേട്ടന്‍ പറഞ്ഞിട്ടുണ്ട് എന്നെ കുറഞ്ഞത് ബി കോം ഡിഗ്രി വരെയെങ്കിലും പഠിപ്പിക്കണമെന്ന്. അത് കഴിയാതെ ഞാന്‍ എവിടെക്കും ഇല്ലാ.. എന്നെ ആരും മോഹിക്കുകയും വേണ്ട, കെട്ടിക്കോണ്ടോകുകയും വേണ്ട.. ഈ വക കാര്യങ്ങളൊക്കെ അമ്മ വേണമെങ്കില്‍ ഉണ്ണ്യേട്ടനോടെ നേരിട്ട് അങ്ങ് ഉണര്‍ത്തിച്ചോളണം. അമ്മേടെ ഒരു പൂത്യേ... അത് മനസ്സിലിരുന്നാല്‍ മതി...
എന്നെ ഇത് വരെ പഠിപ്പിച്ചതും, എനിക്ക് വേണ്ടതെല്ലാം വാങ്ങിത്തന്നതും എല്ല്ലാം ഉണ്ണ്യേട്ടനല്ലേ.. എന്റെ അച്ചനെന്ന് പറയുന്ന ഒരാളുണ്ടല്ലോ ഈ ഭൂമിയില്‍... എനിക്കെന്തെങ്കിലും വാങ്ങിത്തന്നിട്ടുണ്ടോ ഇത് വരെ. ഓര്‍മ്മ വെച്ചതിന് ശേഷം ഉടുതുണി പോലും വാങ്ങിത്തന്നിട്ടുണ്ടോ നിങ്ങള്‍ രണ്ട് പേരും?. ഉണ്ണ്യേട്ടന്‍ എന്നെ തല്ലിയാലും, കൊന്നാലും വേണ്ടില്ലാ... എനിക്ക് ഉണ്ണ്യേട്ടനെ വെറുക്കാന്‍ കഴിയില്ലാ.... പുഞ്ച്പ്പണിയാകുമ്പോള്‍ വരും അച്ചന്‍ ഉണ്ണ്യേട്ടനോട് തെണ്ടാന്‍...പുഞ്ചപണിയാന്‍ കാശില്ലാ. കൊയ്തു കഴിഞ്ഞാല്‍ പണമായി വരാമെന്നെല്ലാം. കൊയ്ത് കഴിഞ്ഞാല്‍ മടക്കിക്കൊടുക്കാന്‍ പണവുമില്ലാ, നെല്ലുമില്ലാ....എന്നിട്ടും മുടങ്ങാതെ അച്ചന്‍ എല്ലാ കൊല്ലവും എത്തും... ഉണ്ണ്യേട്ടന്‍ പിന്നേയും കൊടുക്കും... അതൊക്കെ എന്നോടുള്ള സ്നേഹം കോണ്ടാ... അതല്ലാതെ ഒന്നുമല്ല...."
"പാര്‍വ്വതീ......."
ഉണ്ണിയുടെ വിളികേട്ട പാര്‍വ്വതി അങ്ങോട്ടോടി...നീ കുറെ നേരമായല്ലോ പാത്രവുമായി പോയിട്ട്.... കായല്‍ മീനെല്ലാം കായലിലേക്ക് തന്നെ പോയി അല്ലേ.?"
പാര്‍വ്വതി മുഖം താഴെക്ക് പിടിച്ച് നിന്നു...
"പാര്‍വ്വതീ....സാരമില്ലാ...നമുക്ക് അത്താഴത്തിന് എടുക്കാം...."
"എന്തൊരു ചൂടാ ഇവിടെ..."
സാധാരണ പകല്‍ സമയം സ്വന്തം കുടുംബത്തില്‍ കഴിയാത്ത ഉണ്ണിക്ക് ഉഷ്ണം സഹിക്കാന്‍ പറ്റുന്നില്ല... പൂര്‍ണ്ണമായും ശീതീകരിച്ചതാ ഉണ്ണിയുടെ പട്ടണത്തിലെ ഓഫീസ് മുറി. വലിയ ബംഗ്ലാവെല്ലാം എടുത്ത് പട്ടണത്തില്‍ തന്നെ താമസിക്കാനുള്ള സാമ്പത്തിക സ്ഥിതിയുള്ള ഉണ്ണി, തറവാട്ടിലുള്ള തന്റെ പ്രിയപ്പെട്ടവളായ പാര്‍വ്വതിയുടെ സാമീപ്യം ഇഷ്ടപ്പെടുന്നതിനാലാണ് നാട്ടിന്‍ പുറത്ത് തന്നെ കൂടിയിരിക്കുന്നത്.. പാര്‍വ്വതിയോടുള്ള യഥാര്‍ത്ഥ സ്നേഹം ഇത് വരെ ഉണ്ണി പാര്‍വ്വതിയെ അറിയിച്ചിട്ടില്ല..
"പാര്‍വ്വതീ....നമ്മുടെ കിടപ്പ് മുറിയില്‍ ഒരു ഏസി വെക്കണം..."
"അതെന്താ ഉണ്ണ്യേട്ടാ ഏസി എന്ന് വെച്ചാല്‍..?"
"അതേ... അത് എന്താന്നെച്ചാല്‍ എയര്‍ കണ്ടീഷന്റ് മുറി എന്ന് കേട്ടിട്ടില്ലേ.?അതെന്നെ.!"
"ഏയ് അതൊന്നും വേണ്ടാ ഉണ്ണ്യേട്ടാ.........."
"അത് നല്ലതല്ലേ എന്റെ പാര്‍വ്വതീ.?"
"ഹൂം......"
"നിനക്കെന്താ ഒരു സന്തോഷമില്ലായ്മ...".
"ഒന്നൂലാ...."
ഏസിയൊക്കെ വെച്ചാല്‍ പാര്‍വ്വതി പുറത്താകുമോ എന്ന ഭീതി ആ കുട്ടിയുടെ മനസ്സില്‍ ആഞ്ഞടിച്ചു.
"പാര്‍വ്വതീ..... നാളെ ഞാന്‍ ഓഫീസില്‍ നിന്ന് ഒരു കല്ലാശാരിയെ വിടാം.പ്ലാന്‍ വരച്ച് കൊടുക്കുന്നുണ്ട്...നമുക്ക് ഈ മുറിയെ വിടാം. ഒരു പുതിയ മുറി പണിയാം... പിന്നിലെ ഉമ്മറത്തിന്റെ അറ്റത്ത് ഒരു കൊച്ചുമുറിയെടുക്കാം. അപ്പോ രണ്ട് ഭാഗത്ത് ഭിത്തി കെട്ടിയാല്‍ മതി.. നാലു ദിവസം കൊണ്ട് മുറി തീരും... പ്ലാസ്റ്ററിങ്ങും, പെയിന്റിങ്ങും, വയറിങ്ങ് മുതലായ പണികള്‍ക്ക് ഒരു രണ്ട് ദിവസം.. പിന്നെ ഏസി വെക്കാനൊരു ദിവസം മതി.... ഒരാഴ്ചകൊണ്ട് നമ്മുടെ ഗ്രാമത്തിലും ഒരു എയര്‍കണ്ടീഷന്റ് മുറി വരും..പാര്‍വ്വതിയുടെ സ്കൂളടക്കുമ്പോളെക്കും നമ്മുടെ വീട്ടിലേക്ക് ഒരു ഫോണ്‍ കണക്ഷനും കിട്ടും. അപ്പോ എല്ലാമായി അല്ലേ പാര്‍വ്വതീ‍...?"

"ഫോണെവിടെയാ വെക്കാ ഉണ്ണ്യേട്ടാ..?'
"ഫോണ്‍ നമ്മുടെ മുറീല്....."
"പിന്നെ അതിന്റെ ഒരു എക്സ്റ്റന്‍ഷന്‍ പൂമുഖത്ത് വെക്കാം.. ഞാനില്ലാത്തപ്പോള്‍ വീട്ടിലുള്ളോര്‍ക്കെടുക്കമല്ലോ...."
"ശരിയാ ഉണ്ണ്യേട്ടാ...."
അപ്പോ ഈ ഗ്രാമത്തില് ആദ്യം കാറ്, റേഡിയോ മുതലായവ ആദ്യം വാങ്ങിയത് ഈ വീട്ടില്‍.... ആദ്യം കറന്റ് വന്നതും ഇവിടേ..ഇനി ഏസി മുറിയും ഫോണും ഇവിടെ തന്നെ... ഉണ്ണ്യേട്ടന്‍ ഭാഗ്യവാനാണല്ലേ... ഉണ്ണ്യേട്ടനെ വലിയ മുതല്‍ക്കൂട്ട് ഉണ്ണ്യേട്ടന് തലക്കനമോ അഹന്തയോ ഇല്ലാ...
ഉണ്ണിയുടെ പല നല്ല ഗുണങ്ങളും പാര്‍വ്വതിക്ക് ജീവിതത്തില്‍ പകര്‍ത്താനായില്ല. ആ ഇനിയും സമയമുണ്ടല്ലോ എന്ന വിശ്വാസത്തില്‍ പാര്‍വ്വതി പലതും ആലോചിച്ചും കൊണ്ടിരുന്നു....
"പാര്‍വ്വതീ...."
"എന്തോ....."
"ഞാനൊന്നുറങ്ങട്ടെ...നിനക്കുറങ്ങണമെങ്കില് കിടന്നോളൂ ഇവിടെ...."
"ഞാന്‍ കിടക്കാം... പക്ഷെ എനിക്ക് പകല്‍ ഉറക്കം വരില്ല...."
"ഞാനും പകല്‍ ഉറങ്ങാറില്ല..ഓഫീസില്‍ ഊണ് കഴിഞ്ഞാല്‍ ചെറിയതായൊന്ന് മയങ്ങും.. അത്രമാത്രം...."
"ഹൂം......."
"പാര്‍വ്വതീ.... എന്റെ കണ്ണില്‍ ഇന്നെലെ വിറക് പുരയുടെ അടുത്ത് നിന്ന് ഓലക്കുടിയോ മറ്റോ കണ്ണില്‍ തട്ടിയപോലെ തോന്നി.. ഇപ്പളാ ചെറിയ വേദനയും ചുവപ്പും തുടങ്ങിയത്.. എന്താ ഇപ്പോ ചെയ്യാ....കാലത്ത് ഡോക്ടര്‍ വരുമ്പോള്‍ ഒന്നും തോന്നിയിരുന്നില്ലാ..പട്ടണം വരെ വണ്ടിയോടിക്കാന്‍ വയ്യാ എനിക്ക്......"

"ആ അതിനൊരു മരുന്നുണ്ട്...മുലപ്പാല് ഒഴിച്ചാല്‍ മതി...."
"എന്നാ ഒഴിച്ചോ....... ഞാനിവിടെ കിടന്ന് തരാം.."
"എന്താ ഉണ്ണ്യേട്ടാ‍ കളിയാക്കണ്..എന്റെ മുലേല് പാലൊന്നും ഇല്ലാ..അത് പെറ്റ് കെടക്കണ പെണ്ണുങ്ങളുടെ മുലേലല്ലേ പാലുണ്ടാകൂ.."
"അപ്പൊ നീയെന്തിന്നാ ഈ വേണ്ടാത്തരമൊക്കെ എന്നോട് പറഞ്ഞ് മോഹിപ്പിച്ചത്..?
ഇനി എവിടുന്നാ പെറ്റ് കെടക്കണ പെണ്ണുങ്ങളെ നോക്കാന്‍ പോണ്.?നാളെ കാലത്ത് വരെ കൊഴപ്പം ഒന്നും ഉണ്ടാകാതിരുന്നാല്‍ മതി.."
"അതെയ്...... നമ്മുടെ പടിഞ്ഞാറെ തൊടീല് കുടിലില്‍ താമസിക്കുന്ന ചെറമിപ്പെണ്ണ് പെറ്റ് കിടക്ക്ണ്ണ്ട്.... അവിടെ നിന്ന് സംഘടിപ്പിക്കാം.."
"എന്നാ വാ നമുക്കങ്ങോട്ട് പോകാം.."
"ഉണ്ണ്യേട്ടന്‍ അങ്ങോട്ട് പോകേണ്ട..."
"ഞാന്‍ പോയി വാങ്ങിക്കൊണ്ട് വരാം..."
പാര്‍വ്വതി ചെറമിയുടെ വീട്ടിലെത്തി വിവരം ധരിപ്പിച്ചു...ചെറമിപ്പെണ്ണ് പറഞ്ഞു ..
"നിക്ക് പാല് കുറവാ...മോന് കുടിക്കാന്‍ തെകേണില്ലാ.... തന്നയക്കാനൊന്നും ഇല്ല... വേണെങ്കില് ഉണ്ണിച്ചേനാരോട് അട്യേന്റെ കുടീലിക്ക് വന്നാല്‍ കണ്ണിലൊറ്റിച്ച് കൊടുക്കാമെന്ന് പറഞ്ഞോളീന്‍..."
പാര്‍വ്വതി അതും കേട്ട് തിരിച്ച് പോന്നു...
ഏയ് ഉണ്ണ്യേട്ടനെയൊന്നും അങ്ങ്ട്ട് കൊണ്ടോണ്ട.....പാര്‍വ്വതി ഉണ്ണിയുടെ മുന്നിലെത്തി...
"പാലെവിടെ പാര്‍വ്വതി........"
"അവളവിടെ ഇല്ലാ....." പാര്‍വ്വതി കള്ളം പറഞ്ഞ് രക്ഷപ്പെട്ടു...
ഉണ്ണി അവിടെ കിടന്ന് ഉറങ്ങിത്തുടങ്ങി.... പാര്‍വ്വതി അല്പം കഴിഞ്ഞ് അവിടെനിന്നെണീറ്റ് പോയത് ഉണ്ണി അറിഞ്ഞില്ല....
ഉറക്കമൊന്നും കണ്ണിലെ അസുഖം കാരണം ശരിയാകാഞ്ഞ ഉണ്ണി എണീറ്റ് നേരെ തുപ്രമ്മന്റെ വീട്ടിലെത്തി കാര്യങ്ങളെല്ലാം പറഞ്ഞു...
"മോനെ നീ ഇവിടെ തന്നെ നിക്ക്... ഞാന്‍ പോയി ചെറമിപ്പെണ്ണിനെ ഇങ്ങ്ട്ട് വിളിച്ചോണ്ട് വരാം.. നമ്മടെ പറമ്പില് താമസിക്കുന്നവരെല്ലാം മോന്‍ എന്ത് ചോദിച്ചാലും തരുന്നവരാ..."
അല്പസമയത്തിനുള്ളില്‍ പെറ്റ് കിടക്കുന്ന അമ്മയും കുഞ്ഞുമായി തുപ്രമ്മാനെത്തി. ഒരു പ്ലാവില കുത്തി അതില്‍ പാല്‍ പിഴിഞ്ഞു കൊടുത്തു പെണ്ണ്..
"മോനെ..... നീയ് ഉമ്മറത്ത് കെടക്ക്......."
തുപ്രമ്മാന്‍ മുലപ്പാല് ഉണ്ണിയുടെ കണ്ണില്‍ ഒഴിച്ച് കൊടുക്കുന്നത് വരെ ചെറമി പെണ്ണ് അവിടെ തന്നെ നിന്നു. സോക്കേട് ഭേദമായില്ലെങ്കില്‍ അടിയന്‍ ഇനിയും വന്നോളാം..ചെറമിപ്പെണ്ണ് അവളുടെ കുടിലിലേക്കും, ഉണ്ണി അവന്റെ വീട്ടിലേക്കും തിരിച്ചു..ഉണ്ണി തിരികേ വീട്ടിലെത്തി ആറ് മണി വരെ വീണ്ടും ഉറങ്ങി.
ഉറക്കമെണീറ്റ് പാടത്ത് നടക്കാന്‍ പോയി. കളപറിക്കാനും, മരുന്നടിക്കാനും, പള്ളിയേയും അടിമയെയും ചുമതലപ്പെടുത്തി. തിരിച്ച് വരുന്ന വഴി തിരുത്തിന്മേലെത്തെ ഗംഗുവിനെ കണ്ട് അയ്യപ്പന്‍ കാവില്‍ വിളക്ക് വെക്കുന്ന കാര്യം ഓര്‍മ്മപ്പെടുത്തി. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മണി ഏഴ് കഴിഞ്ഞിരുന്നു. പാര്‍വ്വതി ഉണ്ണിയെയും കാത്ത് ഉമ്മറപ്പടിയില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു.
"ഉണ്ണ്യേട്ടന്‍ പാടത്തേക്ക് പോകുമ്പോള്‍ എന്നെ കൊണ്ടോയില്ലാ അല്ലെ.?"
"അതിന് ഞാന്‍ എണീറ്റപ്പോ നിന്നെ കണ്ടില്ലല്ലൊ.."

"എന്നെ വിളിച്ചാ ഞാന്‍ വന്നേരുന്നില്ലേ..ഞാനവിടെ അടുക്കളെല് ചപ്പാത്തിക്ക് കൊഴക്കേരുന്നു.."
"എനിക്കിന്ന് നേരത്തെ അത്താഴം കഴിച്ച് എട്ട് മണിക്കുറങ്ങണം. കാലത്ത് നേരത്തെ ഓഫീസിലെത്തണം. പണി കുറച്ചധികം ഉണ്ട്.."
പറഞ്ഞപോലെ തന്നെ നേരത്തെ ഭക്ഷണവുമായെത്തി പാര്‍വ്വതി.
"ഇന്നെന്താ പാര്‍വ്വതി നിനക്ക് ചോറില്ലേ..?"
"ഇല്ലാ .... ഞാനും ചപ്പാത്തിയാക്കി ഇന്ന് മുതല്‍..ഇന്ന് മുതല്‍ ഈ മേശപ്പുറത്ത് രണ്ട് തരം വിഭവങ്ങളില്ല.ഉണ്ണ്യേട്ടന്‍ കഴിക്കുന്നത് തന്നെ എനിക്കും.."
"നീ ആള് കൊള്ളാലോടീ....."പാര്‍വ്വതി ചിരിച്ചു....
രണ്ട് പേരും പറഞ്ഞ പോലെ നേരത്തെ കിടന്നു....
"പാര്‍വ്വതീ......നീയെന്താ ആ പുതപ്പ് അങ്ങോട്ട് വലിച്ചിട്ട് അത് നിലത്തേക്ക് വീഴുന്നു... എനിക്ക് പുതക്കാന്‍ കിട്ടണില്ല്യാ..ഇനി വേറെ വേറെ പുതപ്പ് മേടിക്കണോ..?"
"വേണ്ട ഉണ്ണ്യേട്ടാ‍.... ഇത് വലിയ പുതപ്പല്ലേ.... ഇത് തന്നെ ധാരാ‍ളം.എനിക്കില്ലെങ്കിലും വേണ്ടില്ലാ.... ഉണ്ണ്യെട്ടന്‍ പുതച്ചോ..."
"പുതപ്പങ്ങ്ട്ട് വീഴാതിരിക്കാനൊരു സൂത്രം ഉണ്ട്...പാര്‍വ്വതി ചെമരിന്റെ അടുത്തേക്ക് കിടന്നോ.."
ഉണ്ണി പാര്‍വ്വതിയെ കിടന്ന് തന്നെ പൊക്കി വലത്തെ സൈഡിലേക്ക് കിടത്തി....
"പാര്‍വ്വതീ......"
"എന്താ‍......"
"ഞാന്‍ നിന്നോട് എത്രപ്രാവശ്യമായി പറേണ് നിന്റെ ബ്ലൌസിന്മേല് ഈ സൂചി കുത്തരുതെന്ന്.. എപ്പോ നോക്കിയാലും എന്റെ വിരലിന്മേല്‍ കുത്താനെ നേരമുള്ളൂ...."
പാര്‍വ്വതി ഉണ്ണിയുടെ വിരല്‍ വായിലിട്ടു...
"എന്താ പാര്‍വ്വതി നീ കാണിക്കണ്..?"
"ചോര വന്നയുടനെ വായിലിട്ടാ പിന്നെ മുറി കൂടുമത്രെന്ന് ജാനുവാ പറഞ്ഞെ.."
"അങ്ങിനെയാണെങ്കില് ഞാനെന്റെ വായിലല്ലേ ഇടേണ്ടത്..?"
"അതെ സാരല്ല്യാ.... എന്റെതിലായാലും കൊഴപ്പമില്ല...."
"നാളെ നിന്റെ എല്ലാ ബ്ലൌസുകളും എടുത്ത് എന്റെ കാറില് കൊണ്ട് വെക്ക്... നിര്‍മ്മലയെ പറഞ്ഞയച്ച് അതിനൊക്കെ ഹുക്ക് വെപ്പിക്കാം. നിര്‍മ്മലയും മറ്റുള്ളവരുമൊന്നും നിന്നെപ്പോലെ ഈ സൂചി കുത്തിക്കൊണ്ട് നടക്കറില്ല... കാലം മാറിയില്ലെ.. കുറച്ച് ഫേഷനബിള്‍ ആകേണ്ടെ എന്റെ പാറുകുട്ടീ..!"
പാറുകുട്ടിയുടെ ചങ്ക് പിന്നെയും ഇടിക്കാന്‍ തുടങ്ങി... ഈ ഉണ്ണ്യേട്ടനെങ്ങിനെ അറിയാം ഈ നിര്‍മ്മലയുടെയും മറ്റും ബ്ലൌസിനെ പറ്റി.. സൂചിക്ക് പകരം ഹുക്കാണെന്ന്.... പാര്‍വ്വതിക്കന്ന് ഉറങ്ങാനായില്ല...
പിറ്റേ ദിവസം കാലത്തെക്ക് ഉണ്ണിയുടെ കണ്ണിലെ ദീനം തീര്‍ത്തും ശമിച്ചു. എങ്ങിനെയോ നടന്ന വിവരങ്ങളെല്ലാം പാര്‍വ്വതി അറിഞ്ഞു. പാര്‍വ്വതിയാകെ അങ്കലാപ്പിലായി... എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി.. പാര്‍വ്വതി നുണ പറഞ്ഞ കാര്യം ഉണ്ണി അറിഞ്ഞിരിക്കാനിടയായൊ എന്ന ഭീ‍തി അവളെ നൊമ്പരപ്പെടുത്തി...
ഏതായാലും ഞാ‍ന്‍ പറഞ്ഞ കാര്യം കൊണ്ട് അസുഖം ഭേദമായല്ലോ എന്നോര്‍ത്ത് ചെറിയ ആശ്വാസം ഉണ്ടായി...
പക്ഷെ നിര്‍മ്മലയുടെ ബ്ലൌസിന്റെ ഹുക്കിന്റെ കാര്യം ഓര്‍ത്ത് പാര്‍വ്വതിക്ക് എവിടെയും എത്താനായില്ല... ദുഷിച്ച ചിന്തകള്‍ പാര്‍വ്വതിയുടെ ഇളം മനസ്സിനെ വേട്ടയാടി..........

[തുടരും]

Copyright 2009. All Rights Reserved


14 comments:

lakshmy said...

ennaalum parvathy kuttiye ingane tension adippikkandaayirunnu paavam.

ബൈജു സുല്‍ത്താന്‍ said...

ഈ പാര്‍വ്വതീടെ ഒരു കാര്യം !
നന്നായി മാഷേ....

മാണിക്യം said...

ഈ മുന്‍ശുഢി പിടിച്ച
ഉണ്ണ്ണിയേട്ടന്‍
ഇത്തിരി മയപ്പെട്ടുവരുന്നു
ഇത്തിരി റൊമാറ്റിക്‍‌ ആയോ‍ാ‍ാ‍ാ‍ാ
എന്നൊരു ഡൌട്....
കണ്ണില്‍ മരുന്ന് ഒഴിക്കുന്നത് കലക്കി!!

George Paul said...

ഇതു വായിച്ച എന്റെ മനസ്സില്‍ ആദ്യം ഓടി വന്നത് പത്താം ക്ലാസ്സില്‍ പഠിച്ച , ഓ . ചന്ദു മേനോന്ടെ "ഇന്ദുലേഖ" യെന്ന നോവല്‍ ആണ്. കഥയുടെ സാമ്യം കൊണ്ടല്ല ...കഥ നടക്കുന്ന കാലങട്ടതിന്ടെ സാമ്യം കൊണ്ടാണ്. ഏതൊരു മനുഷ്യനും ഇഷ്ടപെടുന്ന ഒന്നാണല്ലോ ബാല്യ കാലത്തിലെയ്കുള്ള ഒരു തിരിച്ചു പോക്ക്.
ഒരു വട്ടം കൂടിയാ ഓര്‍മ്മകള്‍ മായുന്ന തിരുമുട്ടത്തെതുവാന്‍.................
ഇത്തിരി പൊടിപ്പും പുളിയും ചേര്‍ന്നുള്ള ഇക്കഥ തുടര്‍ന്നും എഴുതുമല്ലോ....

vazhitharakalil said...

"ente paarukutti" nannaavunnundutto.
avasaanam ee paarukuttikkenthu pattiyennaaa njaanippo aalochikkunnathu.
luv
habs

ബിന്ദു കെ പി said...

ഉം..മാണിക്യേച്ചി പറഞ്ഞപോലെ ഉണ്യേട്ടൻ റൊമാന്റിക് ആയിത്തുടങ്ങിയെന്ന് തോന്നുന്നു..

mayilppeeli said...

അങ്കിള്‍ എന്റെ പാറുക്കുട്ടിയുടെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്‌....ബാക്കി ഭാഗം വായിയ്ക്കാനായി ഞാന്‍ കാത്തിരിയ്ക്കുന്നു......അങ്കിള്‍ ചോദിച്ച കാര്യങ്ങള്‍ വിശദമായി അങ്കിളിന്‌ ഞാന്‍ മെയിലയയ്ക്കാം.....തിരക്കൊന്നൊഴിഞ്ഞിട്ട്‌....പിന്നെ എന്റെ പ്രൊഫെയില്‍ നോക്കിയാല്‍ കുറെക്കാര്യങ്ങള്‍ മനസ്സിലാവും....

ജെ പി വെട്ടിയാട്ടില്‍ said...

മാണിക്ക്യച്ചേച്ചീ.......

പറഞ്ഞത് ശരിയാ ഉണ്ണ്യേട്ടന്റെ സ്വഭാവത്തിലുള്ള മാറ്റം...
വേറെ ചിലരും ഇതിന് സപ്പോര്‍ട്ട് ചെയ്തെഴുതിയിരുന്നു...
ഇന്ന് ആശുപതീല് പോയിരുന്നു. ചില ക്ലിനിക്കല്‍ എക്സാമിനേഷന്‍സ് നടത്തി..ഇനി സ്കാന്‍ മുതലായവ ചെയ്യാന്‍ ശനിയാഴ്ച ചെല്ലാന്‍ പറഞ്ഞിട്ടൂണ്ട്..
സര്‍ജറി വേണോ വേണ്ടയോ എന്ന് അന്നറിയാം.. വേണമെന്നുണ്ടെങ്കില് മോളോട് കുറച്ച് ദിവസം ലീവെടുക്കാന്‍ പറയണം.. തറവാട്ടില്‍ പോയി ശ്രീരാമനോടും പറയണം.
ഈ പാറുകുട്ടിയുടെ കഥ ഒന്നെഴുതിത്തീര്‍ക്കാനുള്ള സാവകാശം എനിക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ്.
ചികിത്സയില്‍ എനിക്കൊട്ടും പേടിയില്ലാ ഇപ്പോള്‍. ഒരു ധൈര്യും എവിടെ നിന്നോ എന്നിലേക്ക് പ്രവഹിക്കുന്ന പോലെ തോന്നുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയുടെ ഫലം...

ജെ പി വെട്ടിയാട്ടില്‍ said...

habby

many thanks for your compliments. please do tell about this blog to all your friends at muscat.

ജെ പി വെട്ടിയാട്ടില്‍ said...

bindu
മാണിക്ക്യ ചേച്ചിയുടെ കമന്റ്സിനെ പിന്താങ്ങിയതായി കണ്ടു.
പരാമര്‍ശങ്ങള്‍ക്ക് നന്ദി... ആശുപതിയിലെ കാര്യങ്ങള്‍ മാണിക്ക്യത്തിന്നുള്ള മറുപടിയില്‍ ഉണ്ട്.. വായിക്കുമല്ലോ/

SreeDeviNair.ശ്രീരാഗം said...

ജെ.പി.സര്‍,

എനിയ്ക്ക് ഒരു
കാര്യം പറയണമെന്നുണ്ട്!
ആരോടാണെന്ന് അറിയുമോ?

പാര്‍വ്വതിയുടെ അമ്മയോട്!

ആശംസകള്‍....

സസ്നേഹം,
ശ്രീദേവിനായര്‍

വിജയലക്ഷ്മി said...

ee bhaagavum vayichhu ..ishttapettu ..ethaayaalum paaroottiye othhiri tensionadippikkunnundu...avalude unniyettan..thudaruka..aashamsakal!

Sureshkumar Punjhayil said...

Prakashetta... Ashamsakal.. Athe parayanullu... ( Ponninkudathinu pottu vendennalle )

Unknown said...

കൊള്ളാം.. ആശംസകള്‍..