Sunday, April 18, 2010

തൃശ്ശൂര്‍ പൂരം കൊടിയേറി - - - ഭാഗം 2

ആദ്യഭാഗം ഇവിടെ >>
http://voiceoftrichur.blogspot.com/2010/04/blog-post.html

ഇന്ന് കാലത്ത് 11.10 മണിക്ക് തന്നെ ഞാന്‍ തിരുവമ്പാടിയിലെത്തി. നേരത്തെ കൊടിമരത്തിന്റെ അടുത്ത് നില്‍ക്കാമെന്ന പ്രതീക്ഷയോടെ. പക്ഷെ തിരുവമ്പാടി തിരുമുറ്റം എന്നെപ്പോലത്തെ കുട്ട്യോളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു.
എനിക്ക് കണ്ടാല്‍ മാത്രം പോരല്ലോ, പടം ഒപ്പിയെടുക്കുകയും വേണമല്ലോ>
എന്റെ സാധാരണ കേമറ കൂടാതെ രഞ്ജിഷ് ലണ്ടനില്‍ നിന്ന് കൊണ്ട് തന്നിട്ടുള്ള പുതിയ കൊഡാക്ക് കേമറയും കയ്യിലുണ്ട്. പക്ഷെ സൌകര്യമായി നിന്ന് ഒരൊറ്റ ക്ലിക്കുപോലും ചെയ്യാനായില്ല. രണ്ട് കേമറയിലും കൂടി എടുത്തിട്ടുള്ളതില് നല്ലത് ഇവിടെ പ്രദര്‍ശിപ്പിക്കാം.
+
മീഡിയ ചാനലുകാരും പത്രക്കാരും ഒരു ഉയര്‍ന്ന സ്ഥലത്ത് നില്‍ക്കുന്നത് കണ്ടു. പക്ഷെ എനിക്ക് ആ സ്ഥലത്തേക്ക് പോകാനായില്ല തിരക്കു കാരണം. കൊടി 11.30 മണിക്ക് പെട്ടെന്ന് പൊക്കി. സാവധാനം ആണെങ്കില്‍ ഒന്ന് രണ്ട് നല്ല ക്ലിക്കടിക്കാമായിരുന്നു. പിന്നെ തിരുമുറ്റം ഇപ്പോള്‍ കോണ്‍ക്രീറ്റ് സൌധമാക്കിയിരിക്കുന്നതിനാല്‍ വെളിച്ചം നന്നേ കുറവ് അതിനാല്‍ നല്ല ഫോട്ടോഗ്രാഫി നടക്കില്ല അണ്‍ലെസ്സ് യു ഹേവ് വെരി ബ്രൈറ്റ് ഫ്ലാഷ്.
എന്നാലും ഉള്ളത് കൊണ്ട് ഓണം എന്ന മഹത് വചനം ഉള്‍ക്കൊണ്ട് ഞാനും ചില ഷോട്ട്സ് എടുത്തു. എന്റെ കയ്യില്‍ കേനണ്‍ന്റെ സോഫിസ്റ്റിക്കേറ്റഡ് കേമറ ഉണ്ട്. അത് തൂക്കി നടക്കണമെങ്കില്‍ എനിക്ക് ഒരു സഹായിയെ വേണം.
+
ഇന്ന് കാലത്ത് തിരുവമ്പാടി നടക്കലുള്ള ഒരു ബ്ലോഗറെ പരിചയപ്പെട്ടു. അവരെ നേരില്‍ കണ്ടിട്ടില്ലാത്തതിനാല്‍ സഹായം അഭ്യര്‍ത്ഥിക്കാന്‍ പറ്റിയില്ല. ഇത്തരം തിരക്ക് പിടിച്ച അന്ത:രീക്ഷത്തില്‍ ഒരു സഹായി കൂടി നല്ലതാണ്‍. രണ്ട് പേരുടെ കൂട്ടായ്മ, രണ്ട് കേമറകള്‍ ഒരേ സമയം പ്രവര്‍ത്തിച്ചാല്‍ ഏതിലെങ്കിലും നല്ലത് കിട്ടുമല്ലോ. കഴിഞ്ഞ വര്‍ഷം ഞാനും ബ്ലോഗര്‍ കുട്ടന്‍ മേനോനും കൂടിയാണ്‍ പയറ്റിയത്. അതിന്നാല്‍ നല്ലത് ലഭിച്ചു. പിന്നെ അയാള്‍ എന്നെക്കാളും ചെറുപ്പമായതിനാല്‍ ഏത് തിരക്കിലും ആനകളുടേയും പെണ്‍പുലികളുടെ ഇടയിലൂടെയെല്ലാം ഊളയിട്ട് പോയി കാര്യം നടത്തും. എനിക്കാണെങ്കില്‍ അത്രയും ഫാസ്റ്റില്‍ ഊളയിടാനുള്ള ആരോഗ്യവും മറ്റും പോരാ. പിന്നെ ഈ വയസ്സന്‍ കേമറയും തൂക്കി തിരക്കിലേക്ക് ഊളയിടുന്നത് എല്ലാവര്‍ക്കും ഇഷ്ടമായെന്ന് വരില്ല.
+
തിരുവമ്പാടിയിലെ കാര്യം പെട്ടെന്ന് അവസാനിപ്പിച്ച് ഞാന്‍ പാറമേക്കാവിലേക്കോടി. പോകുന്ന വഴി പുതിയതായി പരിചയപ്പെട്ട പ്രസന്നയുടെ വീട്ടില്‍ പോയി പവിഴമല്ലിയുടെ ഫോട്ടോ എടുക്കാന്‍ ചെല്ലാമെന്ന് പറഞ്ഞിരുന്നു. പക്ഷെ അതെടുക്കാന്‍ നിന്നാല്‍ പാറമേക്കാവിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ല. തന്നെയുമല്ല ഒരാളെ നടാടെ കാണുമ്പോള്‍ ഉടനെ ഓടിപ്പോരാനും പറ്റില്ലല്ലോ.
അപ്പോള്‍ വിചാരിച്ചു പാറമേക്കാവിലെ കൊടിയേറ്റം കഴിഞ്ഞ് മടങ്ങും വഴി പ്രസന്നയുടെ വീട്ടില്‍ പോകാമെന്ന്.
പക്ഷെ അതും നടന്നില്ല. പാറമേക്കാവിലെ പരിപാടി ഏതാണ്ട് പൂര്‍ണ്ണതയെത്തിയപ്പോള്‍ സമയം ഒന്ന് കഴിഞ്ഞു. ഞാനാകെ വേനല്‍ ചൂടില്‍ വിയര്‍ത്ത് കുളിച്ചിരുന്നു. അതിനാല്‍ മടക്കം യാത്രയില്‍ പുതിയ സുഹൃത്തിനെ കാണാന്‍ കഴിഞ്ഞില്ല.
+
പാറമേക്കാവിലെ കൊടിയേറ്റ സമയം ഞാന്‍ അവിടെ എത്തിയ്ല്ലാ എന്ന് തോന്നുന്നു. എനിക്ക് കൊടിമരം കാണാനായില്ല. ഞാന്‍ അവിടെ ആനകളെയും മേളങ്ങളേയും ശ്രദ്ധിക്കാന്‍ വേഗം പുറത്ത് കടന്നു.
നാലോ അഞ്ചോ ആനകളെ പുറത്ത് നിര്‍ത്തി നല്ല മേളം കൊഴുപ്പിച്ചു. മേളത്തിന്‍ ചുക്കാന്‍ പിടിക്കുന്നത് പെരുവനം കുട്ടന്‍ മാരാരാണോ എന്ന് ചോദിച്ചാല്‍ എനിക്ക് ഈ മേളക്കാരുടെ പേരൊന്നും ഓര്‍മ്മ വരുന്നില്ല. ഞാന്‍ മേളം ആസ്വദിക്കുന്നതിന്നിടയില്‍ നല്ല കുറച്ച് ക്ലിപ്പ്സ് എടുത്തു. പിന്നെ എനിക്ക് ഉയരം കൂടുതലുള്ളതിനാല്‍ വിചാരിച്ചതിലും അധികം ഷോട്ട്സ് എടുക്കാനായി.
+
തലയില്‍ വെക്കാന്‍ ഒരു തൊപ്പി കരുതിയിരുന്നു. പക്ഷെ അത് ശകടത്തില്‍ നിന്നെടുക്കാന്‍ മറന്നു. അതിനാല്‍ ഞാന്‍ നന്നേ കഷ്ടപ്പെട്ടു. പിന്നെ എന്റെ തലയില്‍ രോമം കുറവായതിനാല്‍ ചൂടിനെ താങ്ങാനായില്ല. എന്താ സൃഷ്ടികര്‍ത്താവ് ഈ വയസ്സന്മാരുടെ തലയിലെ രോമങ്ങള്‍ ഇങ്ങിനെ പൊഴിക്കുന്നത് എന്ന് മനസ്സിലായില്ല. ചെറുപ്പത്തില്‍ കുറച്ച് രോമം കൊടുത്ത് വയസ്സാകുമ്പോളല്ലേ കൂടുതല്‍ കൊടുക്കേണ്ടതെന്ന് തോന്നിപ്പോയി.
+
അപ്പോ തല്‍ക്കാലം രോമത്തിന്റെ സ്റ്റോറി നമുക്ക് വിടാം. എനിക്ക് പവിഴമല്ലിയുടെ ഫോട്ടോ എടുക്കാന്‍ തിരക്കായിരുന്നു. നോക്കിയപ്പോള്‍ സമയം ഒന്ന് കഴിഞ്ഞു. ഇനി ആദ്യമായി കാണാന്‍ പോകുന്ന പ്രസന്നയുടെ വീട്ടിലേക്ക് ഉച്ച ഭക്ഷണ സമയത്ത് പോകുന്നതും ശരിയല്ലല്ലോ എന്ന് കരുതി. പിന്നെ വിയര്‍ത്ത് കുളിച്ചതും വേറെ ഒരു കാരണം.\
ഞാന്‍ അവിടെ നിന്ന് നേരെ എലൈറ്റ് ഹോട്ടലില് കയറി ഒരു ഫ്രഞ്ച് സ്റ്റൈല്‍ സ്നാനം ചെയ്ത്, നന്നായി ഒന്ന് രണ്ട് ഫോസ്റ്ററടിച്ച് മിനുങ്ങി. ഒരു മണിക്കൂറ് കഴിഞ്ഞപ്പോള്‍ എന്റെ വിയര്‍പ്പെല്ലാം പമ്പ കടന്നു. പക്ഷെ എനിക്ക് വിശപ്പ് തുടങ്ങിയിരുന്നു. ബാറിലെ സ്നേക്ക്സിനൊന്നും എന്റെ വിശപ്പടക്കാന്‍ പറ്റിയില്ല.
+
വീക്കെന്‍ഡായതിനാല്‍ മക്കളും മരുമക്കളും എല്ലാം കൂടി വീട് നിറയെ ആളുകള്‍. അവരെന്നെ ശാപ്പാടിന്‍ കാത്തിരിപ്പുണ്ടാകും എന്നോര്‍ത്ത് ഞാന്‍ വീട്ടിലേക്കോടി. അവിടെ ചെന്ന ഉടന്‍ ഒരു വിശദമായ കുളി കഴിഞ്ഞ് ഉഗ്രന്‍ പൂരം സ്പെഷല് ശാപ്പാട് ഉണ്ടാക്കിയിരുന്നു ബീനാമ്മ.
ആവോലിക്കറിയും, എന്റെ ഇഷ്ടവിഭവമായ ചേനയിട്ട കാളനും പിന്നെ പയറുപ്പേരിയും, പിന്നെ പിള്ളേര്‍ക്ക് മസ്കറ്റ് ചിക്കന്‍ ഫ്രൈയും.
+
എന്താണീ മസ്കറ്റ് ചിക്കന്‍ ഫ്രൈ എന്ന് നിങ്ങള്‍ക്ക് തോന്നിക്കാണും. അതൊരു വലിയ കഹാനിയാണ്‍. അതിനാല്‍ ഇവിടെ വിവരിക്കുന്നില്ല. പിന്നീടാകാം അല്ലേ.
ഫ്രൈയൊന്നും ഞാന്‍ ഊണിന്റെ കൂടെ കഴിക്കാറില്ല.
വൈകിട്ട് വല്ലപ്പോഴും സ്മോള്‍ അടിക്കുമ്പോള്‍ ബാക്കിയുണ്ടെങ്കില്‍ ബീനാമ്മ തരും.
മരുമകള്‍ 4 മാസം മുന്‍പെ ഒരു ഷിവാസ് റീഗലും, ബാലന്റയിനും തന്നിരുന്നു. ഷിവാസില്‍ അല്പം ബാക്കിയുണ്ട്.
പിന്നെ അവള്‍ കഴിഞ്ഞ മാസം സിങ്കപ്പൂരില്‍ നിന്ന് വന്നപ്പോള്‍ എനിക്ക് ഒരു ലിറ്റര്‍ ബ്ലേക്ക് ലേബല്‍ കൊണ്ട് വന്ന് തന്നിരുന്നു. ഞാന്‍ അവളെ തമാശക്ക് ചിലപ്പോള്‍ ചീത്തയൊക്കെ വിളിക്കും. അവള്‍ക്കതില്‍ പരിഭവം ഇല്ല. ചിലപ്പോള്‍ പരിഭവം ഉണ്ടായേക്കാം. ഞാന്‍ അതൊന്നും ശ്രദ്ധിക്കാറില്ല. ഞാനെല്ലാം നല്ല സ്പിരിട്ടില്‍ എടുക്കും.
അവള്‍ ഒരു സുന്ദരിക്കുട്ടിയാണ്. കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ്‍ എന്നെപ്പോലെ. പക്ഷെ ഈ അവസാനത്തെ റിസഷന്‍ കാരണം അവള്‍ക്ക് നല്ലൊരു പ്ലെയിസ് മെന്റ് ഇത് വരെ കിട്ടിയിട്ടില്ല.
+
പൂരം കൊടിയേറ്റത്തിന്റെ കാര്യം പറഞ്ഞ് നാം ‘പവിഴമല്ലിയെ’ ക്കുറിച്ചും സ്കോച്ച് വിസ്കിയെക്കുറിച്ചെല്ലാമായി സംസാരം.
പൂരത്തിന്റെ അന്ന് കുട്ടന്‍ മേനോന്റെ ഫ്രണ്ടായ ‘ഡില്‍ഡോ’ യുടെ ഉടമസ്ഥന്‍ എത്തുന്നുണ്ട്. ഞങ്ങള്‍ പകല്‍ പൂരം കഴിഞ്ഞാല്‍ എന്റെ വസതിയില്‍ ഒരു മേളം തീര്‍ക്കാന്‍ പരിപാടിയുണ്ട്.
ബീനാമ്മ നട്ട കശുമാവിന്‍ തണലില്‍ ഇരുന്ന്. ബ്ലേക്ക് ലേബല്‍ ഈ കുട്ട്യോള്‍ക്ക് കൊടുക്കാന്‍ വെച്ചിരിക്കയാണ്‍. വീട്ടുമുറ്റം ഈ കശുമാവിന്റെ ഇലകള്‍ക്കൊണ്ട് നിറഞ്ഞിരിക്കയാണെങ്കിലും തണലുണ്ടല്ലോ എന്നോര്‍ത്ത് വെട്ടിക്കളഞ്ഞിട്ടില്ല.
പിന്നെ ബീനാമ്മ നട്ടതായതിനാല്‍ അതിന്റെ മാങ്ങക്ക് മധുരമില്ല. അവളെപ്പോലെ സുന്ദരിയല്ല ഈ മാങ്ങ. അവളൊരു കറുത്ത സുന്ദരിയും മാങ്ങോ മഞ്ഞ സുന്ദരിയും. സാധാരണ സുന്ദരിമാര്‍ക്ക് മധുരം ഉണ്ടാകുമല്ലോ.
മാധുര്യമില്ലാത്തതിനാല്‍ ഒരിക്കല്‍ നുകര്‍ന്നാല്‍ പിന്നെ ആരും ആ മാംഗോയെ തേടി വരാറില്ല. അങ്ങിനെ ചിലപ്പോള്‍ മുറ്റം നിറയെ മഞ്ഞ സുന്ദരിമാര്‍ മലര്‍ന്ന് കിടക്കുന്നത് കാണാം.
+
പൂരത്തിന്റെ അന്ന് പകല് പൂരം കഴിഞ്ഞാല്‍ ഈ മഞ്ഞ സുന്ദരിയേയും കണ്ട് ഡില്‍ഡോയുടെയും പച്ചക്കുതിരയുടേയും കൂടി ഈ ഞാനൊന്ന് വിലസുന്നുണ്ട്.
+
പിന്നേയ് ഇന്ന് വടക്കുന്നാഥന്‍ തേക്കിന്‍ കാട്ടിലിന്ന് മോഹന്‍ സിത്താരയുടെ നേതൃത്വത്തിലുള്ള സംഗീത നിശയും അതിന് ശേഷം വേറെ ആരുടേയൊ നൃത്തവും ഉണ്ട്. ഇപ്പോല്‍ ഭാരതീയ സമയം 6.20 പി എം. ഞാന്‍ അങ്ങോട്ട് കുതിക്കട്ടേ.
പിന്നെ സൌകര്യം പോലെ കാണാം. പൂരത്തിന്‍ എല്ലാ ബോഗേര്‍സിനും സ്വാഗതം.


നോണ്‍ ബ്ലോഗേര്‍സിനും. പക്ഷെ ബ്ലൊഗേര്‍സിന് പ്രത്യേക സ്വാഗതം !!
++++
അക്ഷരപ്പിശാചുക്കളുണ്ട്. നാളെ ശരിയാക്കാം. സദയം ക്ഷമിക്കുക

1 comment:

ജെ പി വെട്ടിയാട്ടില്‍ said...

അപ്പോ തല്‍ക്കാലം രോമത്തിന്റെ സ്റ്റോറി നമുക്ക് വിടാം. എനിക്ക് പവിഴമല്ലിയുടെ ഫോട്ടോ എടുക്കാന്‍ തിരക്കായിരുന്നു. നോക്കിയപ്പോള്‍ സമയം ഒന്ന് കഴിഞ്ഞു. ഇനി ആദ്യമായി കാണാന്‍ പോകുന്ന പ്രസന്നയുടെ വീട്ടിലേക്ക് ഉച്ച ഭക്ഷണ സമയത്ത് പോകുന്നതും ശരിയല്ലല്ലോ എന്ന് കരുതി. പിന്നെ വിയര്‍ത്ത് കുളിച്ചതും വേറെ ഒരു കാരണം.\
ഞാന്‍ അവിടെ നിന്ന് നേരെ എലൈറ്റ് ഹോട്ടലില് കയറി ഒരു ഫ്രഞ്ച് സ്റ്റൈല്‍ സ്നാനം ചെയ്ത്, നന്നായി ഒന്ന് രണ്ട് ഫോസ്റ്ററടിച്ച് മിനുങ്ങി.

ഒരു മണിക്കൂറ് കഴിഞ്ഞപ്പോള്‍ എന്റെ വിയര്‍പ്പെല്ലാം പമ്പ കടന്നു. പക്ഷെ എനിക്ക് വിശപ്പ് തുടങ്ങിയിരുന്നു. ബാറിലെ സ്നേക്ക്സിനൊന്നും എന്റെ വിശപ്പടക്കാന്‍ പറ്റിയില്ല.