Tuesday, August 3, 2010

എന്റെ പാറുകുട്ടീ.... നോവല്‍.... ഭാഗം 44

നാല്പത്തിമൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച..

എനിക്ക് കഴിഞ്ഞ നാല് മാസമായി വരുത്തിവെച്ച നഷ്ടപരിഹാരമായി ഞാന്‍ ഓരോ മാസവും നിങ്ങള്‍ക്ക് തരുന്ന ഒഫീഷ്യല്‍ ശമ്പളത്തിന് പുറമേ തന്നിരുന്ന “അഡീഷണല്‍ സ്പെഷല്‍ ഗിഫ്റ്റഡ് സാലറി“ ലഭിക്കുന്നതല്ല.

ഈ തുക അരിയേഴ്സ് അടക്കം നിങ്ങള്‍ വിചാരിച്ചാല്‍ നല്ല ബിസിനസ്സ് കാഴ്ചവെച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. ആര്‍ക്ക് വേണമെങ്കിലും പിരിഞ്ഞ് പോകാം.
ഇപ്പോള്‍ സമയം 5 മണി. ഈ മീ‍റ്റിങ്ങ് പിരിച്ച് വിട്ടിരിക്കുന്നു.

തൊഴിലാളികള്‍ക്ക് ഒരു ഇരുട്ടടിയായി ഈ പ്രത്യാഘാതം. അഗ്രിമെന്റ് പ്ര്കാരമുള്ള ശമ്പളം തന്നെ മാര്‍ക്കറ്റില്‍ നിന്നും കൂടുതലാണ്. റെക്കോഡില്‍ പെടാതെ കിട്ടിയിരുന്ന തുകയുടെ നാലില്‍ ഒരു ഭാഗം മാത്രമാണ് യഥാര്‍ത്ഥ സാലറി. ജീവനക്കാരുടെ ജീവിതം താറുമാറാകുമെന്ന കാര്യത്തില്‍ സംശയമില്ല. മേനേജ്മെന്റ് സ്റ്റാഫിനെ സ്നേഹിക്കുന്ന പോലെ സ്റ്റാഫ് പെരുമാറാഞ്ഞതില്‍ അവര്‍ക്ക് കിട്ടിയ കനത്ത ശിക്ഷ എന്ന് മറ്റൊരുതരത്തില്‍ ഇതിനെ വ്യാഖ്യാനിക്കാം.

അവര്‍ ഒത്തുകൂടി പാര്‍വ്വതി മേഡത്തിനെ സമീപിച്ചു. അവരുടെ നെഞ്ചിലെ ചൂട് പാര്‍വ്വതിയെ മനസ്സിലാക്കി.

“തൊഴിലാളികളെ കയ്യിലെടുക്കാന്‍ പറ്റിയ അവസരം“. തന്നെയുമല്ല നിര്‍മ്മലയെ പുറത്താക്കാനും. പാര്‍വ്വതിക്ക് കൂടുതല്‍ സൌഭാഗ്യങ്ങള്‍ വന്ന് ചേരുന്ന പോലെ തോന്നി.

“കൂട്ടുകാരേ ഞാന്‍ ഈ സ്ഥാപനത്തില്‍ വളരെ പുതിയ അളാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ>?”
എന്റെ ഉണ്ണ്യേട്ടനെ ഞാനറിയുന്നതില്‍ കൂടുതല്‍ അറിയുന്ന ആളുകളാണ് നിങ്ങളോരോരുത്തരും. സ്വന്തമായ എന്നെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടാന്‍ നോട്ടീസയച്ച വ്യക്തിയാണദ്ദേഹം. തനി പട്ടാളച്ചിട്ടയാണ് അദ്ദേഹത്തിന്റെ ജീവിതം.

തലയിണമന്ത്രമൊന്നും അദ്ദേഹത്തിന്റെ മുന്നില്‍ വിലപ്പോകില്ല. ദ്വേഷ്യം വന്നാല്‍ സ്വഭാവം അറിയുമല്ലോ> മാനത്തോളം സ്നേഹം കോരിക്കോരിത്തരും. ദ്വേഷ്യം വന്നാലോ?

നിങ്ങളുടെ പ്രയാസം ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ പരമാവധി ശ്രമിക്കാം. പെട്ടൊന്നൊരു തീരുമാനത്തിലെത്താന്‍ പറ്റില്ല. രണ്ടാഴ്ചക്കുള്ളില്‍ എന്തെങ്കിലും ചെയ്യാം ശ്രമിക്കാം. ഇപ്പോള്‍ നിങ്ങള്‍ പോയ്ക്കോളൂ….

ശുഭാപ്തിവിശ്വാസത്തോടെ തൊഴിലാളികള്‍ പോയി.

വീട്ടിലെത്തിയ പാര്‍വ്വതിക്ക് അന്ന് തീരെ സുഖമുണ്ടായിരുന്നില്ല. സ്വന്തം പ്ര്ശനങ്ങളും, തൊഴിലാളിപ്രശ്നങ്ങളും നാലുമാസത്തില്‍ വരുത്തിവെച്ച നഷ്ടം ഒരു മാസം കൊണ്ട് നികത്തിയെടുക്കാന്‍ പറ്റുമോ എന്ന് ഓഫീസിലെത്തിയാല്‍ മാത്രമേ പഠിക്കാന്‍ കഴിയൂ. ഓഡിറ്ററേയും ചീഫ് എക്കൌണ്ടനേയും കണ്ട് വിശദമായ ചര്‍ച്ച വേണ്ടി വരും.

എന്നെക്കൊണ്ട് തൊഴിലാളിക്ഷേമം ബിസിനസ്സില്‍ കൂടി ഉറപ്പ് വരുത്താന്‍ കഴിഞ്ഞാല്‍ എന്റെ കാരിയറിന് വലിയൊരു മുതല്‍ക്കൂട്ടാകും. തന്നെയുമല്ല ഉണ്ണ്യേട്ടനില്‍ നിന്ന് വിലപ്പെട്ട അപ്രീസിയേഷന്‍ ലഭിക്കുകയും ചെയ്യും.

എന്നെ ലണ്ടനില്‍ MBA ക്ക് ചേര്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒഴിഞ്ഞ് മാറിയത് മണ്ടത്തരമായി. MCom വരെ പഠിക്കാന്‍ കഴിഞ്ഞത് ഉണ്ണ്യേട്ടന്റെ ഒരേ ഒരു നിര്‍ബ്ബന്ധത്തിന് വഴങ്ങിയാണ്. എന്നെ അടുക്കളയില്‍ തളച്ചിടാതെ വലിയ തലത്തിലെത്തിക്കണമെന്നത് ആ മനുഷ്യന്റെ ആഗ്രഹമായിരുന്നു.

ഇങ്ങിനെയുള്ള ഒരു മഹാ മനുഷ്യന് ഞാന്‍ പലപ്പോഴും തലവേദന ഉണ്ടാക്കുന്നു. അത് ശരിയാണോ? അല്ലാ എന്ന് എനിക്കറിയാം. പിന്നെ എന്താ ഈ ഞാന്‍ ഇങ്ങനെ? ആ മനുഷ്യന്റെ കാല് പിടിച്ച് മാപ്പപേക്ഷിക്കണം.


വലിയ വീട്ടിലെ പെണ്‍കുട്ടികളെ കല്യാണം കഴിച്ച് ജീവിക്കാന്‍ കഴിയുന്ന ഒരാള്‍ ദരിദ്രയായ എന്നെ ജീവിതസഖിയായി കണ്ട് എനിക്ക് വേണ്ടുന്നതെല്ലാം തരുന്നു. അങ്ങിനെയുള്ള ഒരാളുടെ പാദപൂജ ചെയ്യേണ്ടവളാണ് ഞാന്‍. എന്താ എനിക്ക് ഇത്രയായിട്ടും സല്‍ബുദ്ധി തോന്നാത്തത് എന്റെ ഈശ്വരന്മാരെ…?!

ലണ്ടനില്‍ പോകുകയോ നിര്‍മ്മലയുമായി അടുക്കുകയോ ഇഷ്ടമുള്ളതൊക്കെ ചെയ്യുകയോ എന്തെങ്കിലും ചെയ്തോട്ടെ. എന്തൊക്കെയായാലും എനിക്ക് കിട്ടുന്ന സ്നേഹത്തിന് ഒരു കുറവും ഇല്ലല്ലോ?. തന്നെയുമല്ല സമൂഹത്തിന്റെ മുന്നില്‍ ഭാര്യയെന്ന് എന്നെ മാത്രമല്ലേ വിശേഷിപ്പിച്ചിട്ടുള്ളൂ… ഈ ലോകം അംഗീകരിച്ചതും ആണത്. എനിക്ക് സന്തതി പരമ്പരകള്‍ ഉണ്ടായില്ല എന്നത് ഒരു ദു:ഖസത്യം. അതെല്ലാം ഈശ്വരവിധിയല്ലെ.? !

നാളെ നേരം പുലര്‍ന്നാല്‍ എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് ആ പാദങ്ങളില്‍ തൊട്ട് നമസ്കരിക്കണം. അല്ലെങ്കില്‍ എനിക്ക് മോക്ഷം കിട്ടില്ല ഈ ജന്മത്തിലും പരലോകത്തും. മനസ്സില്‍ തോന്നിയ ഈ വികാരങ്ങള്‍ എനിക്കദ്ദേഹത്തോട് പറയാനുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിത്തരേണമേ കൃഷ്ണാ ഗുരുവായൂരപ്പാ.

“പാര്‍വ്വതി ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് ഉറങ്ങിയതറിഞ്ഞില്ല.“

അലാറം വെച്ച് പാര്‍വ്വതി അഞ്ചരമണിക്കെഴുന്നേറ്റു. ഉണ്ണ്യേട്ടന്റെ ഷര്‍ട്ട് കഴുകാന്‍ എടുത്തപ്പോള്‍ അതില്‍ 2 ടിക്കറ്റ് ബാംഗ്ലൂര്‍ക്ക്. ആര്‍ക്കായിരിക്കും മറ്റേ ടിക്കറ്റ്. “ടിക്കറ്റിന്റെ ഡീറ്റെയിത്സ് വായിക്കാതെ അവളുടെ ചിന്തകള്‍ കാട് കയറി..” കഴിഞ്ഞ രാത്രി മനസ്സില്‍ കുറിച്ചിട്ട കാര്യങ്ങളൊക്കെ അവള്‍ മറന്നു. വേണ്ടാത്ത ചിന്തകള്‍ അവളെ അലട്ടി.

8 മണിക്ക് ഓഫീസിലെത്തണമെങ്കില്‍ ഏഴരമണിയുടെ ബസ്സില്‍ തന്നെ പോകണം. അടുത്ത മാസം തൊട്ട് എനിക്ക് ഓഫീസില്‍ പോകാന്‍ കമ്പനി വാഹനം കിട്ടുമായിരിക്കും. അല്ലെങ്കില്‍ ഉണ്ണ്യേട്ടനെ തന്നെ ചാക്കിടണം.

എന്നെ വണ്ടിയില്‍ കയറ്റാത്ത കാരണം കാലത്തെ ഒരുമിച്ചുള്ള പ്രാതല്‍ കഴിക്കല്‍ ഇപ്പോള്‍ ഇല്ല. ഉച്ചക്കും ഒരുമിച്ചല്ല. അത്താഴം മാത്രമേ കൂടെയിരുന്ന് ഉള്ളൂ.. എന്തെല്ലാം മാറ്റങ്ങള്‍. !!

പാര്‍വ്വതി മുഖം വീര്‍പ്പിച്ച് ഓഫീസിലെത്തി. തത്സമയം ഉണ്ണി ഓഫീസിലെത്തിയിരുന്നു. ഒരേ വീട്ടില്‍ നിന്ന് വരുന്ന എന്നെ എന്താണീ മനുഷ്യന്‍ കൂടെ കൊണ്ട് വരാത്തെ. കൂടെ കിടക്കുന്ന എനിക്ക് എന്താ ഈ തീണ്ടല്‍.??

ഹൂം… എന്തെങ്കിലും മതിയായ കാരണം കാണുമായിരിക്കും. നമ്മള്‍ കാണുന്ന പോലെയല്ലല്ലോ അദ്ദേഹത്തിന്റെ കാഴ്ചകള്‍..? “പിന്നെ ആകെ സമാധാനമുള്ള ഒരു കാര്യം ഒരു പെണ്ണിനേയും, ജീവനക്കാരേയും ആ വണ്ടിയില് ഇന്നേ വരെ കയറ്റിയിട്ടില്ല.“

എന്നാലും എന്റെ ഉണ്ണ്യേട്ടാ എന്നോട് ഇത് വേണ്ടായിരുന്നു. ഈ ഞാന്‍ പാവമല്ലേ… ഉണ്ണ്യേട്ടന്റെ പാറുകുട്ടീ….. !!!!!!

ഓരോന്നാലോചിച്ച് സമയം പോയതറിഞ്ഞില്ല പാര്‍വ്വതി. സമയം ഒരു മണിയായി. ഡൈനിങ്ങ് റൂമിലേക്ക് ഭക്ഷണം കഴിക്കാന്‍ പോയി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിന്നിടക്ക് രാധിക അവിടേക്ക് കടന്ന് വന്നു.

“എന്താ മേഡം ഇതില്‍ നിന്ന് ഒരു ഉരുള ഭര്‍ത്താവിന് കൊടുത്തുകൂടെ.“ സാറിനിന്ന് പട്ടിണിയാണ്. പണ്ട് നിര്‍മ്മലച്ചേച്ചി ഉണ്ടായിരുന്ന കാലത്ത് ഇങ്ങിനെ ഒരിക്കലും സംഭവിക്കാനുള്ള സാഹചര്യം ഉണ്‍ടാക്കില്ല.

“പട്ടിണിയോ..?” അയ്യോ എന്താ കേക്കണ്. ഇന്ന് സ്വാമിയുടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിയില്ലേ..?

എനിക്കതൊന്നും അറിയില്ല. ശങ്കരേട്ടനാണ് എന്നും ഭക്ഷണസമയത്ത് എന്നെ സാറിന്റെ മുറിയിലേക്കയക്കാറ്. സാറിന് ഉച്ച ഭക്ഷണം കഴിക്കാന്‍ പ്രത്യേക സമയം ഇല്ലല്ലോ? പണ്ട് എത്ര വൈകിയാലും സാറുണ്ടിട്ടേ നിര്‍മ്മലച്ചേച്ചി ഭക്ഷണം കഴിക്കൂ…

രാധികേ നീ പോയി സാറിന്റെ ഓഫീസില്‍ പോയി അന്വേഷിച്ച് വരൂ.

“രാധിക പോയി ഉടനെ തന്നെ തിരിച്ചെത്തി”

“പറയൂ രാധികേ എന്താ പ്രശ്നം?“
സ്വാമിയുടെ ഹോട്ടല്‍ മെയിന്റന്‍സിനായി അടച്ചിട്ടിരിക്കുകയാണത്രെ. നമ്മുടെ ഓഫീസില്‍ ഒരാഴ്ചമുന്‍പ് അറിയിക്കുകയും ചെയ്തിരുന്നത്രെ? ശങ്കരേട്ടന്‍ പകരമൊരു സംവിധാനം ചെയ്യാന്‍ മറന്ന് പോയിക്കാണും. സാറ് ശങ്കരേട്ടനായ കാരണം ക്ഷമിച്ച് കാണും.

എന്താ ചെയ്യാ രാധികേ. എന്റെ പാത്രത്തില്‍ ഒന്നും അവശേഷിച്ചിട്ടില്ലല്ലോ. എനിക്കിതെങ്ങിനെ സഹിക്കും. പാര്‍വ്വതിയുടെ തൊണ്ടയിടറി വിഷമം കൊണ്ട്.

“ഞാനൊരു കാര്യം ചോദിച്ചോട്ടേ മേഡം..? ആ ചോദിച്ചോളൂ…..

നിങ്ങള്‍ക്കെന്താ ഒരുമിച്ച് ഓഫീസില്‍ വന്ന് പോയാല്‍? ഒരുമിച്ചിരുന്ന്‍ ഭക്ഷണം കഴിച്ചാല്‍..?

എനിക്കറിയില്ല എന്റെ രാധികേ. എന്റെ ആളെ കഴിഞ്ഞ ആറുകൊല്ലമായി നീയും കാണുന്നുണ്ടല്ലോ? ഭാര്യയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ഇഷ്ടമില്ലാത്തത് ചോദിച്ചാല്‍ പിന്നെ നിനക്കറിയാമല്ലോ പ്രത്യാഘാതങ്ങള്‍!!!

“എന്നാലും ഇന്നത്തെ കാര്യം കഷ്ടമായിപ്പോയി മേഡം. ഒരാളിവിടെ വെട്ടി വിഴുങ്ങുന്നു, അതേ കുടു:ബത്തിലെ മറ്റൊരാള്‍ക്ക് അതും ഈ ഓഫീസില്‍ പട്ടിണി. ആരും കേള്‍ക്കേണ്ട.!

ഒരു പക്ഷെ ആ മുറിയില്‍ നോണ്‍ വെജിറ്റേറിയന്‍ അനുവദനീയമല്ലായിരിക്കും.!

“എന്താ എനിക്ക് വീട്ടില്‍ വെജിറ്റേറിയന്‍ ഭക്ഷണം ഉണ്ടാക്കി കൊണ്ട് വരാമല്ലോ?” അതൊന്നുമായിരിക്കില്ല പ്രശ്നം…

“ആ അതൊക്കെ പോകട്ടെ. രാധികയുടെ വീട്ടിലാരൊക്കെ ഉണ്ട്.?“
അഛനും അമ്മയും പിന്നെ ഹസ്ബന്‍ഡും.

മക്കളെത്രയാളുണ്ട്..?

“കുട്ടികളായിട്ടില്ല ഇത് വരെ”

രാധികയെ എല്ലാവര്‍ക്കും സ്നേഹമാണല്ലോ?

“രാധികയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഭര്‍ത്താവിന് തീരെ സ്നേഹമില്ല മേഡം. അദ്ദേഹത്തിന് എന്തോ കോമ്പക്സാണ്. എനിക്ക് കൂടുതല്‍ ശമ്പളം കിട്ടുന്നതില്‍ അതൃപ്തിയാണ് മുഖ്യകാരണം.”

ഞാന്‍ ജോലി രാജിവെക്കാമെന്ന് പറഞ്ഞു.

“എന്നിട്ട്,,?”

അഛനമ്മമാര്‍ അദ്ദേഹത്തിന്റെ വാക്ക് കേള്‍ക്കേണ്ട എന്ന് പറഞ്ഞു. അദ്ദേഹത്തിന് പുകവലിയും മദ്യപാനവും കൂടുതലാണ്. ഓഫീസില്‍ നിന്ന് തന്നെ കുടിച്ചിട്ടാ വരിക. എന്നോട് ഒരു കാരണവുമില്ലാതെ വഴക്കിടും.

ഇതൊക്കെ നോക്കുമ്പോള്‍ ഇവിടുത്തെ ഉണ്ണിസാറ് എത്രയോ നല്ല മനുഷ്യനാണ്. പുകവലി ഇല്ല, മദ്യപാനമില്ല. അനാവശ്യമായി ഒരു സ്ത്രീകളോടും അടുപ്പമില്ല.

മാഡം വളരെ ഭാഗ്യവതിയാണ്. ഉണ്ണിസാറിന്റെ ഈ സ്ട്രിക്റ്റ്നെസ്സ് എനിക്കിഷ്ടമാണ്. പിന്നെ സ്റ്റാഫിനെ അടിക്കുന്നതില്‍ എനിക്ക് യോജിപ്പില്ല. പക്ഷെ അടികിട്ടിയവരെല്ലാം കൂടുതല്‍ സാറിനെ ബഹുമാനിക്കുന്നവരും നന്നായി പണിയെടുക്കുന്നവരായിത്തീരുന്ന എന്നത് മറ്റൊരു പരമാര്‍ഥം.

“രാധികക്ക് അടി കിട്ടിയിട്ടുണ്ടോ..?”

രാധിക മുഖം താഴ്ത്തി ചിരിച്ചു.

ഇവിടെ നിര്‍മ്മലച്ചേച്ചിയെ കൂടി കൈ വെച്ച ആളാണ് ഉണ്ണി സാറ്. പിന്നെയല്ലേ ഈ കൊഞ്ചുപോലുള്ള ഈ പ്രാണി. ഒരു കാലത്ത് എനിക്ക് തല്ല് കൊള്ളാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. ഞാന്‍ സാറിനെ ഇങ്ങിനെ പറഞ്ഞെന്ന് വിചാരിച്ച് എനിക്കോ ഈ ഓഫീസില്‍ ആര്‍ക്കുമോ സാറിന്റെ അടികിട്ടിയിട്ട് വേദനിച്ചുവെന്നോ സങ്കടപ്പെട്ടിട്ടോ ഇല്ല.

സാറിന്റെ അടി കിട്ടുന്നവരോട് സാറിന് പ്രത്യേക സ്നേഹമോ പരിഗണനയോ ഒന്നും ഇല്ല. ചിലര്‍ക്ക് സാറിന്റെ അടി കൊള്ളുന്നത് ഇഷ്ടമാണ്. പക്ഷെ കൂടെ കൂടെ അടിവാങ്ങിക്കുന്ന ചിലരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിട്ടിട്ടും ഉണ്ട്. എന്നെ എന്തോ ഇത് വരെ പിരിച്ചയച്ചിട്ടില്ല.

നിര്‍മമല ചേച്ചി പോയതില്‍ പിന്നേയാണ് ഞാന്‍ സാറിന്റെ ഓഫീസില്‍ കയറിയത്. സാറിന്റെ കയ്യില്‍ നിന്ന് എപ്പോളാ അടി കിട്ടുകയെന്നറിയില്ല. എവിടെയൊക്കെയാ അടിക്കുകയെന്നൊന്നും സാറിന് നോട്ടമില്ല. പെണ്ണുങ്ങളെ തല്ലുമ്പോള്‍ ചില മാനദണ്ഡങ്ങളൊക്കെയില്ലെ. ആ പരിഗണനയൊന്നും ഇല്ല.

“രാധികക്ക് ഉണ്ണ്യേട്ടനെ ഇഷ്ടമാണോ..?

“ഇഷ്ടമെന്ന് ചോദിച്ചാല്‍.!?..”
ആ ഇഷ്ടം തന്നെ!

ഉണ്ണിസാറിനെ ഇഷ്ടപ്പെടാത്ത ആരെങ്കിലും ഈ ഓഫീസിലുണ്ടോ. പ്രത്യേകിച്ച് പെണ്ണുങ്ങള്‍. പിന്നെ ഈ ടൌണില്‍ ഉണ്ണ്യേട്ടന്റെ സൌഹൃദം പിടിച്ച് പറ്റാന്‍ എത്ര പെണ്ണുങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്നറിയാമോ..?? പക്ഷെ അതൊന്നും നടന്നിട്ടില്ല. പണ്ട് നമ്മുടെ ട്രിപ്പിള്‍8 ക്മ്പനിയുടെ ഉടമസ്ഥന്റെ മകള്‍ കുറേ ശ്രമിച്ചു. അവള്‍ സുന്ദരിയും ഒരു പണച്ചാക്കുമായിരുന്നു.

“എന്നിട്ടെന്തുണ്ടായി……?”

അതോടെ എല്ലാം തകര്‍ന്നു. സാറിന് ശല്യമായതോടെ ആ കമ്പനിയുടെ സാധനങ്ങള്‍ നാം വാങ്ങാതെയായി. ഇന്ത്യയില് ഒരിടത്തും അവക്ക് മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കാതെ കമ്പനി പൂട്ടി. അവരുടെ കുടുംബം വഴിയാധാരമായി. അതെന്നെ കഥ.

സാറിന് എല്ലാവരേയും ഇഷ്ടമാണ്. പ്രതേകിച്ചൊരു ഇഷ്ടം ആരോടും ഉള്ളതായി കണ്ടിട്ടില്ല. വളരെ നല്ല മനുഷ്യന്‍. എത്രയോ കുടുംബങ്ങള്‍ അദ്ദേഹത്തിന്റെ ഔദാര്യത്തില്‍ കഴിയുന്നുണ്ട്. എന്റേതുള്‍പ്പെടെ. അപ്പോള്‍ ആ വീട്ടുകാരുടെ ഒക്കെ പ്രാര്‍ത്ഥന മാത്രം മതിയല്ലോ ഉണ്ണിസാറിന്റെ ദീര്‍ഘായുസ്സിനും സമ്പല്‍ സമൃദ്ധിക്കും.

പണ്ട് എന്റെ അമ്മായിയമ്മ പറയാറുണ്ട് അമ്പലത്തില്‍ പോകുമ്പോള്‍ സാറിന്റെ ആയുരാരോഗ്യ സൌഖ്യങ്ങ്യള്‍ക്കും ദീര്‍ഘായുസ്സിനും പൂജകള്‍ ചെയ്യാന്‍. എന്റെ അമ്മായിയമ്മ മരിക്കുന്നതിന്‍ മുന്‍പ് ഒരിക്കല്‍ വീട്ടില്‍ വന്ന് കണ്‍ടിരുന്നു. അമ്മക്ക് ഒരു മകനെന്ന പോലെ ഇഷ്ടമായിരുന്നു ഉണ്ണിസാറിനെ. അമ്മ അന്ന് ഉണ്ണിസാറിനോട് പറഞ്ഞു..” “ഇവള്‍ക്ക് വികൃതി കൂടുതലാണ് ഉണ്ണീ. നല്ല അടികൊടുത്തോളൂ………“ അന്നൊക്കെ എന്റെ ഭര്‍ത്താവ് ഇത് പറഞ്ഞ് ചിരിക്കുമായിരുന്നു.

“മാഡം എന്താ താലി ഇടാത്തത്, സിന്ദൂരം ചാര്‍ത്താത്തത്…?”

അതൊന്നും ഉണ്ണ്യേട്ടനിഷ്ടമില്ല. ഓഫീസില്‍ ആഭരണം ധരിച്ച് വരരുതെന്ന് ശങ്കരേട്ടന്‍ പറഞ്ഞിരുന്നു. നിങ്ങളെപ്പോലെത്തന്നെ മിതമായി മാത്രമേ ധരിക്കാവൂ എന്നും പറഞ്ഞു.

“നിങ്ങള്‍ക്ക് മക്കളില്ലെ..?”
ഉണ്ട്. മകള്‍. ഊട്ടിയില്‍ പഠിക്കുന്നു.

“പാര്‍വ്വതി വലിയൊരു കള്ളം പറഞ്ഞു” എല്ലാവരും അറിയട്ടെ. ഈ ബോംബ് പോയി ഉണ്ണിയെട്ടന്റെ ചെവിയില്‍ പോയി പൊട്ടാഞ്ഞാല്‍ മതി
അതിന് ഉണ്ണിയേട്ടനോട് ഈ വക കാര്യങ്ങള്‍ ആരാ ഇവിടെ സംസാരിക്കുക. അഥവാ ആണെങ്കില്‍ തന്നെ മൂപ്പര്‍ അതനുസരിച്ച് ഡീല്‍ ചെയ്തോളും.

“ഈ മനുഷ്യനെ നേര്യാക്കാനെന്താ ഒരു വഴി? എന്നും ഓഫീസിലേക്ക് വണ്ടിയില്‍ കൊണ്ട് വന്നില്ലെങ്കിലും വല്ലപ്പോഴും കയറ്റിക്കൂടെ?”

എന്തെങ്കിലും സൂത്രം കണ്ട് പിടിക്കണം. കെണികളിലൊന്നും പെട്ടെന്ന് വീഴുന്ന ആളല്ല ഈയാള്‍. ഇനി കെണി വെച്ചതെങ്ങാനും കണ്ട് പിടിച്ചാല്‍ പിന്നെ കേമമായി പൂരം. എന്തിന്നാ ഈ പുലിവാലെല്ലാം പിടിക്കുന്നത്. ഓരോരുത്തവര്‍ക്കും ഓരോ യോഗവും തലവരയും ഉണ്ട്.

എനിക്ക് തനിച്ച് ഒരു കാറും ഡ്രൈവറും കിട്ടിയാലൊന്നും എന്റെ വിഷമവും മോഹവും തീരില്ല. എനിക്ക് നെഞ്ച് വിരിച്ച് ഉണ്ണ്യേട്ടന്റെ കൂടെ ഓഫീസില്‍ വരണം, ഒരുമിച്ചിരുന്ന് ഉണ്ണണം, തിരിച്ച് പോകണം. ദിവാസ്വപ്നമെങ്കിലും കാണാമല്ലോ> അതിനാരുടെയും പേടിക്കേണ്ടതില്ലല്ലോ>>?

“സ്വപ്നം ക്ണ്ട് കൊണ്ടിരുന്നതിന്നിടയില് പലതവണ ഇന്റ്കോം ചിലച്ചു. പാര്‍വ്വതി അത് കേട്ടതേ ഇല്ല. ഉണ്ണിയായിരുന്നു വിളിച്ചത്.”

“നാശം… ഈ പെണ്ണ് എന്താ ഫോണ്‍ എടുക്കാത്തത്…?”

ഉണ്ണി ശങ്കരേട്ടനെ വിളിച്ചു. പാര്‍വ്വതിയുടെ കേബിനില്‍ നിന്ന് ശബ്ദമൊന്നുമില്ലല്ലോ. ഫോണ്‍ എടുക്കാനാരുമില്ലേ അവിടെ?

“ഞാന്‍ പോയി വിളിച്ചോണ്ട് വരാം സാറ് “

പാര്‍വ്വതിയുറ്റെ കേബിനിലെത്തിയ ശങ്കരേട്ടന്‍ ക്ഷുഭിതനായി. എന്താ പാര്‍വ്വതി ഫോണ്‍ എടുക്കാഞ്ഞേ. ഉണ്ണി സാര്‍ എത്ര തവണ വിളിച്ചതെന്നറിയാമോ?

“എന്നെ ആരും വിളിച്ചില്ലല്ലോ? ആ ഇപ്പോ അങ്ങിനെയാണോ?
പിന്നേയു കൊച്ചേ ഒരു കാര്യം പറഞ്ഞേക്കാം ഇത് വീടല്ല. ഇവിടെ ഓഫീസ് ഡിസിപ്ലിനുണ്ട്. ശങ്കരേട്ടന്‍ ഇന്റര്‍ കോമിലെ സ്ക്രീനില്‍ നിന്ന് എന്ട്രി കാണിച്ചുകൊടുത്തു ബോധ്യപ്പെടുത്തി. എത്ര പ്രാവശ്യം ആരൊക്കെ വിളിച്ചതെന്നും, എത്ര ഔട്ട് & ഇന്‍ കമിങ്ങ് കോളുകള്‍ പോയതെന്നും എത്ര മിനിട്ട് സംസാരിച്ചതെന്നുമെല്ലാം. എല്ലാം കണ്ട് നുണപറയാനാവാത്ത വിധം പാര്‍വ്വതി അമ്പരന്നു.

ശരി സാറ് വിളിക്കുന്നു. പോയിട്ട് എന്താച്ചാ വാങ്ങിക്കോളൂ പോയിട്ട്. എന്നെയൊന്നും വക്കാലത്തിന് വിളിക്കേണ്ട കേട്ടോ.

ഇത്രയും ശങ്കരേട്ടന്‍ പറഞ്ഞിട്ടും പാര്‍വ്വതിക്ക് ഒരു അമ്പരപ്പല്ലാതെ പ്രത്യേകിച്ചൊരു വികാരവും തോന്നിയില്ല.

കതക് മുട്ടാതെ ഉണ്ണിയുടെ ഓഫീസിലെക്ക് കടന്ന പാര്‍വ്വതിക്ക് കിട്ടി ശാസന ആദ്യം തന്നെ. പിന്നെ ഉണ്ണിയോട് ചോദിക്കാതെ അവിടെ ഇരുന്നതിനും.

“എന്താടീ ഫോണ്‍ എടുക്കാഞ്ഞേ..?”
ഞാന്‍ കേട്ടില്ല.
“നിന്റെ ചെവിക്ക് എന്തെങ്കിലും തകരാറുള്ളതായി എനിക്കറിയില്ലല്ലോ> ഇന്ന് കാലത്ത് വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ? നിന്റെ അടുത്ത കേബിനില്‍ ഇരിക്കുന്ന ആള്‍ കേട്ടല്ലോ റിങ്ങ് ടോണ്‍. പിന്നെ ഒരു കാര്യം പറഞ്ഞേക്കാം. കളിതമാശക്കുള്ള ഇടമല്ല ഈ ഓഫീസ്. കളിയും ചിരിയും ഒക്കെ വീട്ടില്‍. ഇവിടെ അതൊന്നും നടക്കില്ല.

എന്നോട് സമ്മതം ചോദിക്കാതെ എന്റെ കാബിനില്‍ പ്രവേശിക്കുകയോ, ഇരിക്കുകയോ ചെയ്യരുത്.

ശരി ഉണ്ണ്യേട്ടാ…..

“ഉണ്ണിയുടെ ശബ്ദം ഉയര്‍ന്നു. ലുക്ക് പാര്‍വ്വതി. ദിസ് ഈസ് എ ബിസിനസ്സ് സെക്റ്റര്‍. ഹിയര്‍ നോ ഏട്ടന്‍. ഡിഡ് യു അണ്ടര്‍സ്റ്റാന്‍ഡ്?

യെസ് സാര്‍.
“യു മേ ഗൊ നൌ. ഐ ഷാല്‍ കോള്‍ യു ലേറ്റര്‍..”

ഉണ്ണിക്ക് ദ്വേഷ്യം അതിരുകവിഞ്ഞ് വന്നാല്‍ പിന്നെ ശരിക്കുള്ള തലവേദന വരും. അത് പാര്‍വ്വതിക്കും അറിവുള്ളതാണ്. അപ്പോള്‍ കടുപ്പത്തിലൊരു കട്ടന്‍ ചാ‍യ കുടിക്കണം.

ശങ്കരേട്ടനെ വിളിച്ച് ചായ ഓര്‍ഡര്‍ ചെയ്തു. പിന്നെ പാര്‍വ്വതിയെ പത്ത് മിനിട്ട് കഴിഞ്ഞ് അയക്കുവാനും പറഞ്ഞു.

പറഞ്ഞ സമയത്ത് പാര്‍വ്വതി കതക് തട്ടി അനുവാദം വാങ്ങി ഉണ്ണിയുടെ ഓഫീസിലെത്തി.
“കേന്‍ ഐ സിറ്റ് ഡൌണ്‍ സാര്‍“

നോ.. യു കെനോട്ട്.

“ഉണ്ണി ഫയലുകള്‍ പരിശോധിക്കുന്ന സമയം രാധിക ചായയുമായി അകത്ത് പ്രവേശിച്ചു.“ ചായക്കപ്പ് മേശപ്പുറത്ത് വെച്ചു. അവള്‍ ചായയെടുക്കുന്നതിന് മുന്‍പ് കപ്പും സോസറും കഴുകിയതിന് ശേഷം തുടക്കുവാന്‍ മറന്നിരുന്നു. കപ്പിന്റെ പുറത്ത് നിന്ന് രണ്ട് തുള്ളി വെള്ളം ചില ഡോക്യുമെന്റിലും മറ്റും വീണ് മഷി പരന്നു അലങ്കോലമായി.

ഇത് കണ്ട് രാധിക ഭയന്ന് വിറച്ചു. രൌദ്രഭാവത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ഉണ്ണി. നിന്നോട് എത്ര തവണ ഞാന്‍ പറഞ്ഞിട്ടുണ്ട് കപ്പുകള്‍ കഴുകിത്തുടക്കാതെ ഇങ്ങോട്ട് കൊണ്ട് വരരുതെന്ന്. എന്താ എത്ര പറഞ്ഞിട്ടും ഇതൊന്നും കേള്‍ക്കാത്തത്.

“സാര്‍ ഞാന്‍ ഇനി സൂക്ഷിച്ചോളാം”
നീ എത്ര തവണ പറഞ്ഞിട്ടുള്ളതാണ് ഇങ്ങനെ. ഉണ്ണീക്ക് ദ്വേഷ്യം സഹിക്കാതെ ഫയലില്‍ നിന്ന് രണ്ട് ഷീറ്റുകള്‍ വലിച്ച് കീറി അവളുടെ മുഖത്തേക്കെറിഞ്ഞു.

എടീ ഈ മേറ്റര്‍ വേറെ ഒരു ലെറ്റര്‍ ഹെഡ്ഡില്‍ ടൈപ്പ് ചെയ്ത് ചൊവ്വന്നൂരിലുള്ള ഓഡിറ്ററെ കൊണ്ട് ഒപ്പിടീപ്പിച്ച് സീല്‍ വെച്ച് കൊണ്ട് വരണം. ഇപ്പോള്‍ തന്നെ.

“അതൊക്കെ ചെയ്ത് വരുമ്പോളെക്കും വീട്ടിലെത്താന്‍ വൈകും. തന്നെയുമല്ല ബസ്സ് കിട്ടില്ല.”

അട്ടഹാസത്തോടെ ഉണ്ണി.. എനിക്കിതൊന്നും അറിയേണ്ട. എല്ലാം നീ വരുത്തിവെച്ചതല്ലേ> ഉടനെ ഞാന്‍ പറഞ്ഞ ഡോക്യുമെന്റ് എന്റെ ഓഫീസിലെത്തിക്കണം. അതിനുമുന്‍പെങ്ങാനും ഇവിടുന്ന് പോയാല്‍ നാളെ നിനക്ക് ഇവിടെ പണി ഇല്ല.

“രാധികക്ക് പോകാം”

ഇതൊക്കെ കേട്ട പാര്‍വ്വതി ആകെ അവതാളത്തിലായി.

“തലവേദന കുറവുണ്ടോ..?”
പോടീ ഒരുമ്പെട്ടോളേ ഇവിടുന്ന്. ശങ്കരേട്ടനെ വിളിച്ചോണ്ട് വാടീ പോയിട്ട്.

എന്തൊരു തലവേദന. വീട്ടിലെത്തി ഒന്ന് കിടന്നാല്‍ മതിയായിരുന്നു. ഉണ്ണി മേശ തുറന്ന് ടൈഗര്‍ ബാം തപ്പി. കിട്ടിയില്ല. കഴിഞ്ഞ തവണ സിങ്കപ്പൂരില്‍ പോയപ്പോള്‍ ഒരു ഡസന്‍ ബോട്ടിത്സ് വാങ്ങിയിരുന്നു. ഓഫീസിലായതിനാല്‍ ആവി പിടിക്കാനുള്ള സ്റ്റീം പാനും ഇല്ല.

“ഓഫീസിന്റെ കതക് ആരോ മുട്ടിയപോലെ തോന്നി. ഉണ്ണി തന്നെ കതക് തുറന്നപ്പോള്‍ കണ്ടത് രാധികയെ.“

എവിടെ ഡോക്യുമെന്റ്സ്? ടൈപ്പ് ചെയ്ത് കഴിഞ്ഞിട്ടില്ലാ സാര്‍. ആദ്യം അടിച്ചതൊക്കെ തെറ്റി. സാര്‍ ടൈപ്പ് ചെയ്ത് കഴിയുമ്പോള്‍ രാത്രി ഏറെ വൈകും. പിന്നെ ഓഡിറ്ററുടെ ഒപ്പ്.??

ഓഡിറ്ററുടെ വീടും ഓഫീസും ഒന്ന് തന്നെ. ഇവിടെ രാത്രിയില്‍ വാച്ച് മേനുണ്ടല്ലോ. കൂടാതെ ഡ്രൈവര്‍ രാധാകൃഷ്ണനെ സ്പെഷല്‍ ഡ്യൂട്ടിക്ക് വെച്ചിട്ടുണ്ട്. നീ തിരിച്ച് വരുമ്പോള്‍ എന്നെ ഇവിടെ കണ്ടില്ലെങ്കില്‍ രാധാകൃഷ്ണന്റെ അടുത്ത് കടലാസ്സുകള്‍ എന്റെ വീട്ടിലെത്തിക്കണം. പിന്നെ നിന്നെ നിന്റെ വീട്ടില്‍ വിടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാം.

യു മേ ഗോ ഏന്‍ഡ് ടു ദി നീഡ്ഫുള്‍. ആ കടലാസ്സുകളുമായി നാളെ എനിക്ക് ബേംഗ്ലൂര്ക്ക് പോകേണ്ടതായിട്ടുണ്ട്.

“സാര്‍ അല്പം ദയ കാണിച്ച് കൂടെ. വൈകിയാല്‍ എന്നെ വീട്ടില്‍ കയറ്റില്ല. എന്റെ ഭര്‍ത്താവ് ആള്‍ ശരിയല്ല..”

എനിക്കിതൊന്നും അറിയേണ്ട. നീ കാരണം എന്റെ ബേഗ്ലൂര്‍ പോക്കെങ്ങാന്‍ തടസ്സപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതം വളരെ വേദനാജനകമായിരിക്കും. ബി കെയര്‍ഫുള്‍!!

ഉണ്ണ്യേട്ടാ – ഒരു സ്തീയല്ലേ അവള്‍? ഒരു വീട്ടമ്മയും കുടുംബിനിയും അല്ലെ..? അവളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ>>?

പാര്‍വ്വതിയുടെ വാക്കുകള്‍ കേട്ടതും.... കിട്ടി പാര്‍വ്വതിയുടെ കരണക്കുറ്റിക്ക് പ്രഹരം. ഓഫീസില്‍ വെച്ച് ആദ്യത്തെ സമ്മാനം. ഹു ദ ഹെല്ല് യു ആര്‍ ടു ഇന്റര്‍ ഫിയര്‍ ഇന്‍ മൈ ബിസിനസ്സ്?

“അയ്യോ എന്ന നിലവിളി കേട്ടതും ശങ്കരേട്ടന്‍ ഉണ്ണിയുടെ ഓഫീസിന്നകത്തേക്ക് ഇരച്ച് കയറി.“ ചെന്നപാടെ പിന്‍ വാങ്ങുകയും ചെയ്തു.

[തുടരും]

അകു:
അക്ഷരത്തെറ്റുകളുണ്ട്. ക്ഷമിക്കുമല്ലോ?













5 comments:

ജെ പി വെട്ടിയാട്ടില്‍ said...

കൂട്ടുകാരേ ഞാന് ഈ സ്ഥാപനത്തില് വളരെ പുതിയ അളാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ>?”
എന്റെ ഉണ്ണ്യേട്ടനെ ഞാനറിയുന്നതില് കൂടുതല് അറിയുന്ന ആളുകളാണ് നിങ്ങളോരോരുത്തരും. സ്വന്തമായ എന്ന സര്‍വ്വീസില് നിന്ന് പിരിച്ച് വിടാന് നോട്ടീസയച്ച വ്യക്തിയാണദ്ദേഹം. തനി പട്ടാളച്ചിട്ടയാണ് അദ്ദേഹത്തിന്റെ ജീവിതം.

തലയിണമന്ത്രമൊന്നും അദ്ദേഹത്തിന്റെ മുന്നില് വിലപ്പോകില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പൊൾ രണ്ടുപെരും കൂടി ഒരു ഓഫിസിൽ എത്തിയിട്ടെ ഉള്ളൂ അല്ലേ...
ഒരു ബല്ലാത്ത നീണ്ട കഥ തന്നെ!

മയില്പ്പീലിയും മഞ്ചാടിയും said...

unniettan bein soo cruel.... :(

മയില്പ്പീലിയും മഞ്ചാടിയും said...

unniettan otri cruel aavunnundoo ennoru dbt...

Sukanya said...

ഉണ്ണിസാര്- ഈ തല്ലുന്നത് അത്ര ശരിയാണെന്ന് തോന്നുന്നില്ല.
പാറുകുട്ടി, വേറെ ആര്‍ക്കെങ്കിലും വേണ്ടി തല്ലു വാങ്ങാതിരിക്കുക
ശങ്കരേട്ടാ ഉണ്ണിയുടെ സ്വഭാവം കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ട് അല്ലെ?
രാധിക, മനസ്സിലാവുന്നു നിങ്ങളുടെ അവസ്ഥ

ഇപ്പ്രാവശ്യം കഥാപാത്രങ്ങളോട് കമന്റ്‌ പറയാമെന്നു വെച്ചു :)