Monday, February 14, 2011

കുട്ടിമാളു - [നോവല്‍] ഭാഗം - 3

രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച

http://jp-smriti.blogspot.com/2011/01/2.html

രാമനുണ്ണി കുറച്ചുനേരം കൂടി കുട്ടിമാളുവിനെ കെട്ടിപ്പിടിച്ച് കൂടെ കിടന്നു. ഒരു പിഞ്ചുകുട്ടിയെ പോലെ അവള്‍ രാമനുണ്ണിയോട് ഒട്ടിക്കിടന്നു എന്തൊക്കെയോ അവ്യക്ത്യമായി പുലമ്പുന്നുണ്ടായിരുന്നു.

സമയം ഒമ്പത് മണി കഴിഞ്ഞിരുന്നു. രാമനുണ്ണി മാലതിയെ വിളിച്ചെണീപ്പിച്ചു. തലേ ദിവസവും ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നടന്നതൊന്നും അവള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല.

അമ്മാമന്‍ മാലതിയെ തൃശ്ശൂരുളള മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചാലോ എന്നാലോചിച്ചിരിക്കയായിരുന്നു. രാമനുണ്ണിയോട് ആലോചിച്ചപ്പോള്‍ ……..?

“അവളെ എങ്ങോട്ടും കൊണ്ട് പോകേണ്ട. അവള്‍ക്കൊരു സോക്കേടും ഇല്ല. അവള്‍ക്കാവശ്യമായത് ഇത്തിരി സ്നേഹം ആണ്‍. അത് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ അവള്‍ പെട്ടെന്ന് സുഖം പ്രാപിക്കും.”

ഞാന്‍ അവളെ കുളിപ്പിക്കുമ്പോള്‍ അവളുടെ തുടയിലും മുതുകിലും എന്തിനു പറയണ്‍ മാറിടങ്ങളില്‍ പോലും കരിവാളിച്ച ചൂരല്‍ പ്രയോഗത്തിന്റെ പാടുകള്‍ കണ്ടു.

“ആരാണവളെ ഇങ്ങനെ മൃഗീയമായി ശിക്ഷിച്ചത്.?

അമ്മാമന്‍ തല കുനിച്ച് നിന്നു. പാപഭാരങ്ങളോടെ.

“ഒന്നും കരുതിക്കൂട്ടി ചെയ്തതല്ല എന്റെ രാമനുണ്ണീ. അങ്ങിനെ ചെയ്തുപോയതാണ്‍.”

“ദയവായി ഇനി അവളെ ഇത്തരത്തില്‍ ശിക്ഷിക്കരുത്.ദ്രോഹിക്കരുത്. ഒന്നുമില്ലെങ്കില്‍ സ്വന്തം രക്തമല്ലേ ഇതും. ഇനി അങ്ങനെ അല്ലാന്നുണ്ടോ? രാമനുണ്ണിക്ക് പരിസരബോധം നഷ്ടപ്പെട്ടു കുറേശ്ശെ.”

“സ്നേഹം വാരിക്കോരിക്കൊടുക്കൂ. അവളുടെ ദീനമെല്ലാം മാറും. ഞാനേതായാലും ഒരു മാസത്തോളം ഇവിടുണ്ട്. അവളെ ശുശ്രൂഷിക്കാം. രണ്ടിടത്തുമായി മാറി മാറി നിര്‍ത്താം ഇവളെ.”

മാലതി എണീറ്റ് രാമനുണ്ണിയുടെ അരികില്‍ വന്നിരുന്നു. ഒരു മിനിട്ടുപോലും അവള്‍ക്ക് രാമനുണ്ണിയെ പിരിയാന്‍ ഇഷ്ടമായിരുന്നില്ല.

“കുട്ടിമാളു പോയിട്ട് പല്ല് തേച്ച് മുഖം കഴുകി കുളിച്ചിട്ട് വരൂ. ഞാന്‍ ഇവിടിരിക്കാം

“അവള്‍ സ്വയം പല്ല് തേച്ച കാലം മറന്ന് കാണും. കുഞ്ഞിരാമന്‍ നെടുവീര്‍പ്പിട്ടു…….”

“അമ്മാമനും അമ്മായിയും അവളെ വഷളാക്കിയതാണ്‍ അല്ലേ കുട്ടിമാളൂ.”

“അങ്ങിനെയെന്ന് അവള്‍ തലയാട്ടി………

“കുട്ടിമാളു പോയിട്ട് ഉമിക്കരി എടുത്തോണ്ട് വാ ഞാനൊരു ഈര്‍ക്കിളി ഉരിഞ്ഞ് തരാം നാവു വടിക്കാന്‍..”

“അമ്മാമന്‍ കണ്ടില്ലേ അവള്‍ പല്ലുതേക്കുന്നതും നാവ് വടിക്കുന്നതും, അവള്‍ക്കൊരു സോക്കേടും ഇല്ല.”

അമ്മാമന്‍ കുഞ്ഞിരാമന്‍ അയാളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.

“കുട്ടിമാളു കിണ്ടിയില്‍ നിന്ന് വെള്ളമെടുത്ത് മുഖം കഴുകി വന്ന് ഇറയത്ത് കിടന്ന തോര്‍ത്ത് മുണ്‍ടില്‍ മുഖം തുടച്ചു. രാമനുണ്ണിയെ പിടിവിടാതെ തിരികെ മുറ്റത്ത് നിന്നുരുന്ന അയാളുടെ അരികത്ത് നിലയുറപ്പിച്ചു.”

മാലതിയുടെ തലയില്‍ വിരലോടിച്ച് രാ‍മനുണ്ണി..

“ഇനി എന്റെ മോള്‍ പോയി നല്ലോണം എണ്ണ തേച്ച് കുളിക്കണം. അപ്പോളേക്കും ഉണ്ണ്യേട്ടന്‍ പോയി കുളിയും തേവാരമെല്ലാം കഴിഞ്ഞ് വരാം. കുളി കഴിഞ്ഞ് മുണ്ട് മാറി ഭസ്മക്കുറി തൊട്ട് അമ്പലപ്പുരയില്‍ പോയി വിളക്ക് വെച്ച് തൊഴുത് വരണം. അത വരെ ഞാന്‍ ഇവിടെ നില്‍ക്കാം.”

“മാലതി ഒന്നും കേട്ടില്ലാത്ത മട്ടില്‍ അവിടെ തന്നെ നിന്നു. തന്നെയുമല്ല അവളുടെ മുഖം തുടുത്തു, കരിനിഴല്‍ പരന്നു. രാമനുണ്ണി കുളിപ്പിച്ച് കൊടുക്കുമെന്ന പ്രത്യാശയില്‍ അവള്‍ അവന്റെ അടുത്ത് നിന്ന് മാറിയില്ല.”

“അമ്മായീ കുളിമുറിയില്‍ വെള്ളം നിറച്ചോളൂ.. ഇവള്‍ അവിടെപ്പോയി കുളിച്ചോളും.”

കുളിമുറിയുടെ പരിസരത്തേക്ക് മാലതി തനിച്ചുപോകാന്‍ ആരെയോ ഭയപ്പെടുന്നപോലെ രാമനുണ്ണിക്ക് തോന്നി.

മാലതി രാമനുണ്ണിയുടെ കയ്യും പിടിച്ച് കുളിമുറിയുടെ അടുത്തേക്ക് പോയി.

“എന്താ കുട്ടിമാളു ഇതൊക്കെ – നീ കൊച്ചുകുട്ടിയാണോ എന്റെ കയ്യും പിടിച്ച് ഇങ്ങനെ നടക്കാന്‍. വേഗം കുളിച്ച് വരൂ. ഞാന്‍ ഇവിടെ നില്‍ക്കാം..”

മാലതി മേല്‍കൂരയില്ലാത്ത കുളിമുറിയിലേക്ക് കയറി. രാമനുണ്ണി പുറത്ത് കാത്ത് നിന്നു. അഞ്ചുപത്ത് മിനിട്ട് കഴിഞ്ഞിട്ടും വെള്ളം കോരിയൊഴിക്കുന്ന ശബ്ദമോ ആളനക്കമോ കേട്ടില്ല. രാമനുണ്ണിക്ക് വിഷമമായി………..

“കുട്ടിമാളൂ……….?”

“എന്തോ..”

“നിന്റെ കുളി കഴിഞ്ഞെങ്കില്‍ വേഗം പുറത്തേക്ക് വാ………

മാലതി ഒന്നും സംഭവിക്കാത്ത മട്ടില്‍ കുളിമുറിയിലേക്ക് പ്രവേശിച്ച പോലെ തന്നെ പുറത്ത് വന്നു.

“നീയെന്തേ കുളിക്കാഞ്ഞേ.?”

അവള്‍ ഒന്നും ഉരിയാടാതെ താഴെ നോക്കി നിന്നു..

രാമനുണ്ണി ചിന്താമഗ്നനായി. എങ്ങിനെ പ്രശ്നപരിഹാരം കാണും. കുളത്തില്‍ കൊണ്ട് പോയി കുളിപ്പിച്ചുകൊടുത്തുവെന്ന് വിചാരിച്ച് കുളിമുറിയില്‍ കയറ്റിയിട്ടും കുളിപ്പിക്കാന്‍ പറ്റുമോ>>?

“അമ്മായീ……. ?”

“വേണ്ട ഉണ്ണ്യേട്ടാ അമ്മയെ വിളിക്കേണ്ട…….. ഞാന്‍ തനിയെ കുളിച്ചോളാം

അവള്‍ പെട്ടെന്ന് കുളിച്ചു പുറത്ത് കടന്നു. തലയിലെ മെഴുക്കൊന്നും ശരിക്ക് കഴുകിക്കളയാതെ

“എന്താ ഇതൊക്കെ കുട്ടിമാളു. തലയിലെ മെഴുക്കൊന്നും കഴുകിക്കളഞ്ഞില്ലേ?”

അവള്‍ ഒന്നും ഉരിയാടിയില്ല.

“നീ കുളിമുറിയിലേക്ക് കടക്ക്. ഞാന്‍ കഴുകിത്തരാം തല..”

രാമനുണ്ണി അവളെ കുനിച്ച് നിര്‍ത്തി, താളി പതച്ച് തല നന്നായി കഴുകിക്കൊടുത്ത്, തല തോര്‍ത്തി പുറത്ത് കൊണ്ട് വന്നു..

“കുട്ടിമാളു ഞാനൊരു കാര്യം പറയട്ടെ? ശ്രദ്ധിച്ച് കേള്‍ക്കണം……..”

“നിനക്കെത്ര വയസ്സായി…….?“

“എനിക്കറിയില്ല.”

അത് ശരി അപ്പോ അങ്ങിനെയാണ്‍ കാര്യം അല്ലേ

“നിനക്ക് ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായം ഉണ്ടല്ലോ?.. ഈ കുട്ടിത്തരമൊക്കെ മാറ്റണം. നിന്നെ ഇങ്ങനെ എന്നും കുളിപ്പിച്ച് തരാനൊന്നും ആരും വരില്ല. എല്ലാം സ്വന്തമായി ചെയ്യണം. നീ എങ്ങിനെയായിരുന്നു അഞ്ചുകൊല്ലം മുന്‍പ് അങ്ങിനെ.. ആ അവസ്ഥയിലേക്ക് തിരിച്ച് പോകണം. മനസ്സിലായോ ഞാന്‍ പറേണത്”

മാലതി തലയാട്ടി.

“ഇനി നീ പോയി വസ്ത്രം മാറി വരൂ. മുണ്ടും നേര്യേതും മതി. ഞാന്‍ അമ്പലപ്പുരയുടെ അടുത്ത് നില്‍ക്കാം. നീ അങ്ങോട്ട് വാ‍.. അപ്പോളേക്കും ഞാന്‍ തെക്കേ കുളത്തില്‍ ഒന്ന് മുങ്ങിയിട്ട് വരാം എനിക്ക് മാറാന്‍ ഒരു മുണ്ട് അമ്പലപ്പുരയുടെ തിണ്ണയില്‍ കൊണ്ട് വന്ന് വെച്ചോളൂ..”

ഉണ്ണി തെക്കേ കുളത്തില്‍ കുളിച്ച് അരക്കൊപ്പം വെള്ളത്തില്‍ നിന്ന് തല തോര്‍ത്തുമ്പോള്‍ ഇതാ കുളക്കടവില്‍ ഒരാളുടെ പെരുമാറ്റം. തല തുവര്‍ത്തി മേല്പോട്ട് നോക്കിയപ്പോള്‍ മാലതി രാമനുണ്ണിക്ക് മാറാനുള്ള മുണ്ടുമായി കുളപ്പടവില്‍ നില്‍ക്കുന്നു.

“നിന്നോട് ആരാ ആണുങ്ങള്‍ കുളിക്കുന്നയിടത്തേക്ക് വരാന്‍ പറഞ്ഞത് എന്റെ കുട്ടീ നീ ആ മുണ്ട് അവിടെ വെച്ച് കയറിപ്പോയി ആ മാവിന്‍ ചുവട്ടില്‍ നില്‍ക്ക്. ഞാന്‍ അങ്ങോട്ട് വരാം.”

മാലതിക്ക് ഭയമായിരുന്നു. രാമനുണ്ണി മിണ്ടാതെ പോയിക്കളയുമെന്ന്.!

രാമനുണ്ണി മാലതിയെ അമ്പലപ്പുരയിലേക്ക് കൊണ്ട് പോയില്‍ കഴുക്കോലില്‍ തൂക്കിയിട്ടിട്ടുള്ള ഭസ്മത്തൊട്ടിയില്‍ നിന്ന് ഒരു നുള്ള് ഭസ്മം എടുത്ത് ഒരു കുറി വരച്ച് കൊടുത്തു. അമ്പലമുറ്റത്തെ തുളസിത്തറയില്‍ നിന്ന് ഒരു തുളസിക്കതിര്‍ മുടിയില്‍ വെച്ചുകൊടുത്തു.

എത്ര ഭംഗിയുള്ള കുട്ടിയാണ്‍ ഈ മാലതി. നല്ല മുഖപ്രസാദം ഇപ്പോള്‍. ഞാന്‍ കഴിഞ്ഞ ദിവസം കണ്ട മുഖമല്ല ഇപ്പോള്‍ അവള്‍ക്ക്. രാമനുണ്ണി അവളെ അമ്പലപ്പുരയുടെ ഉമ്മറത്തേക്ക് വീണ്ടും കയറ്റി, വാതില്‍ തുറന്ന് വെക്കാന്‍ ആവശ്യപ്പെട്ടു.

അടുത്ത കാലത്തൊന്നും അമ്പലപ്പുരയുടെ വാതില്‍ തുറന്നിട്ടില്ലാത്ത മാതിരി അനുഭവപ്പെട്ടു. ആകെ മാറാലയും പ്രാണികളും.

“എന്താ കുട്ടിമാളു ഇതൊക്കെ ഇവിടെ ആരും വരാറോ വിളക്ക് വെക്കാറോ ഇല്ലേ? നിനക്കെങ്കിലും ഇതൊക്കെ ചെയ്ത് കൂടെ..?”

ഏതായാലും ഇപ്പോള്‍ അടിച്ചുവാരാന്‍ പറ്റില്ല. നമ്മള്‍ രണ്ട് പേരും വീണ്ടും കുളിക്കേണ്ടി വരും. വൈകിട്ട് അടിച്ച് വൃത്തിയാക്കാം. നീ വീട്ടില്‍ പോയി എണ്ണയും കര്‍പ്പൂരം ചന്ദനത്തിരി മുതലായവയും തിരി തെറുക്കാന്‍ തുണിയും ഒക്കെ എടുത്തോണ്ട് വായോ

രാമനുണ്ണി ചെറുതായൊന്ന് അമ്പലപ്പുരയിലെ രണ്ട് മുറികളും വൃത്തിയാക്കി. എങ്ങിനെയാ അമ്മാമനും അമ്മായിക്കും ഗുണം പിടിക്കുക. കുടുംബ പരദേവതകളുടെ ശാ‍പമുണ്ടായിരിക്കും. അടുത്ത കാലത്തൊന്നും ഒരു തിരി കത്തിച്ചിട്ടില്ല ഇവിടെ.

സാധനങ്ങളുമായി ഓടിക്കിതച്ച് വരുന്നത് കണ്ട മാലതിയോട് രാമനുണ്ണി.

“എന്തിനാ കുട്ടി നീ ഇങ്ങനെ ഓടിക്കിതച്ച് വരണത്. എവിടെയെങ്കിലും തട്ടിത്തടഞ്ഞ് വീഴില്ലേ.?

“ഞാന്‍ വിചാരിച്ചു……….”

“എന്ത് വിചാരിച്ചു………?

“ഞാന്‍ വിചാരിച്ചു……….”

“എന്താച്ചാ‍ പറാ എന്റെ കുട്ടീ……..”

“ഉണ്ണ്യേട്ടന്‍ ചീത്ത പറയോ എന്നെ.?”

“ഇല്ല നിന്നെ ഞാന്‍ ഒന്നും പറയില്ല. നീ വിചാരിച്ചതെന്തെന്ന് പറയുക………

“എന്നെ ഉണ്ണ്യേട്ടന്‍ ഇവിടെ വിട്ട് മിണ്ടാതെ പോകുമെന്ന് ഭയന്നു ഞാന്‍……

“അത് ശരി അപ്പോ എനിക്ക് എന്റെ അമ്മയുടെ അടുത്ത് കുറച്ച് നേരം ഇരിക്കേണ്ടേ.ഞാന്‍ ആയിരക്കണക്കിന്‍ നാഴിക അകലേ നിന്ന് എത്തിയതാണ്‍ എന്റെ അമ്മയെ നല്ലോണം ഒന്ന് കാണാനും കൂടെ കഴിയാനും.. ഒന്നും സാധിച്ചില്ല.”

ശരി നീ അകത്ത് കയറി വിളക്ക് വെക്കണം രണ്ട് മുറികളിലും. നിനക്കറിയാമോ ആരൊക്കെയാണ്‍ അമ്പലപ്പുരക്കുള്ളില്‍. നിങ്ങളെല്ലാവരും നാലു നേരവും തിന്നും കുടിച്ചും അന്തിയുറങ്ങുന്നു. ഇവിടെയുള്ളവരെ ഓര്‍ക്കാറില്ല. എങ്ങിനെയാ നിങ്ങള്‍ക്കൊക്കെ ഗുണം പിടിക്കുക..

“ആരൊക്കെയാ ഉണ്ണ്യേട്ടാ അമ്പലപ്പുരയില്‍..?”

“ഇടത്തെ മുറിയില്‍ നമ്മുടെ കുലദൈവം ആയ ശ്രീ ഭുവനേശ്വരി, വലത്തെ മുറിയില്‍ മരിച്ചുപോയ ദൈവകാര്‍ന്നന്മാരും, ചാത്തനുനും. പിന്നെ പുറത്ത് വടക്കെ മുറ്റത്ത് കരിങ്കുട്ടി, തെക്കെ മുറ്റത്ത് പാമ്പിന്‍ കാവും അതിന്നപ്പുറത്ത് തെക്കേ കുളത്തിന്റെ അടുത്ത് രക്ഷസ്സും

ഇവരൊക്കെയാണ്‍ നമ്മെ കാക്കുന്നത്. ഇവര്‍ക്ക് ഒരു അന്തിത്തിരി കൊളുത്താനുള്ള സന്മനസ്സ് ഇവിടെയുള്ളവര്‍ക്കാര്ക്കും ഉണ്ടായില്ല. ഇവരെ പരിപാലിക്കണം കുട്ടിമാളൂ…… നിന്റെ അസുഖമൊക്കെ മാറും………

വിളക്കുകളില്‍ എണ്ണ നിറച്ച് തിരികള്‍ ഇടൂ.. നോക്കി നില്‍ക്കാതെ വേഗം തിരി തെറുക്കൂ.

“മാലതിക്ക് തിരി തെറുക്കാനറിയില്ലാ എന്ന് മനസ്സിലായി..”

രാമനുണ്ണി മുണ്ട് അല്പം മുകളിലേക്ക് മാറ്റി തുടയില്‍ തുണിക്കഷ്ണം വെച്ച് തിരി തെറുക്കന്നത് കാണിച്ചുകൊടുത്ത് മാലതിക്ക്.

നാളെ മുതല്‍ നീ തിരി തെറുത്ത് വെക്കണം. വിളക്ക് വെക്കണം..

മാലതിയെ അമ്പലപ്പുരയിലും, കാവിലും മറ്റും വിളക്ക് വെക്കാന്‍ പറഞ്ഞ് മനസ്സിലാക്കി രണ്ട് പേരും കൂടി വീട്ടിനകത്ത് പൂമുഖത്തിരുന്നു. യശോദ അവര്‍ക്ക് പുട്ടും ചായയും ഉണ്ടാക്കി വെച്ചിരുന്നു.

പൂര്‍വ്വാധികം മുഖപ്രസാദത്തോടും സൌന്ദര്യത്തോടും കണ്ട മാലതിയെ അഛനമ്മമാര്‍ കെട്ടിപ്പിടിച്ച് കരഞ്ഞു. പക്ഷെ മാലതി അവരുടെ സാമീപ്യം ഇഷ്ടപ്പെട്ടില്ല.

രാമനുണ്ണിക്ക് മാലതിയുടെ മനസ്സ് അറിയാന്‍ കഴിഞ്ഞു. പക്ഷെ അവളെ കര കയറ്റുക എളുപ്പമല്ല. രാമനുണ്ണിയുടെ അവധി ദിനങ്ങള്‍ കൊഴിഞ്ഞ് തീരും തോറും അയാളുടെ ടെന്‍ഷന്‍ വര്‍ധിച്ച് വന്നു.

ലീവ് നീട്ടിക്കിട്ടാന്‍ എളുപ്പമല്ല. അഥവാ കിട്ടിയാല്‍ തന്നെ മാര്‍ഗ്ഗരറ്റിനോട് എന്ത് പറയും. ഞാനൊരാളുടെ ഭര്‍ത്താവല്ലേ. എനിക്ക് ഉത്തരവാദിത്വങ്ങളില്ലേ..? അതില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റുമോ>>?

“ഞാന്‍ പെട്ടെന്ന് പോയാല്‍ മാലതി പഴയകാലത്തിലേക്ക് മടങ്ങും, ഒരു പക്ഷെ കൂടുതല്‍ വഷളായെന്നും വരും. അവള്‍ക്കൊരു ജീവിതം ആര്‍ കൊടുക്കും. അവളെ എങ്ങിനെയെങ്കിലും കരകയറ്റി അനുയോജ്യനായ ഒരാളുടെ കയ്യിലേല്പിക്കണം.”

ഇതിനൊക്കെ സാവകാശം വേണ്ടേ. സമയം എവിടെ………? രാമനുണ്ണിക്ക് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടിയില്ല.

രാമനുണ്ണി ഉച്ചയൂണ്‍ കഴിഞ്ഞ് തെക്കേ ഉമ്മറത്ത് ഒരു പുല്‍പ്പായ വിരിച്ച് ചെറുതായൊന്ന് മയങ്ങി. അല്പം കഴിഞ്ഞ് തിരിഞ്ഞ് കിടക്കാന്‍ ഭാവിച്ചപ്പോഴാണ്‍ ശ്രദ്ധിച്ചത് അരികില്‍ കിടക്കുന്ന മാലതിയെ.. ഒന്നുമറിയാത്ത മട്ടില്‍ അവള്‍ കണ്ണ് തുറന്ന് കിടക്കുന്നു..

“ഉണ്ണ്യേട്ടാ……. ഞാന്‍ ഉണ്ണ്യേട്ടനെ കെട്ടിപ്പിടിക്കട്ടേ.?“

“ഏ.. എന്താ ചോദിച്ചേ…….. അത് പാടില്ല..”

“നീ വേണമെങ്കില്‍ അടുത്ത് കിടന്നോ.. മേലില്‍ ചോദിച്ചേ കിടക്കാവൂ……. ഞാന്‍ അറിഞ്ഞില്ല നീ എന്റെ അടുത്ത് വന്ന് കിടന്നത്.?”

കുട്ടിമാളു സമ്മത്തിന്‍ കാത്ത് നില്‍ക്കാതെ തന്റെ ഉണ്ണ്യേട്ടനെ കെട്ടിപ്പിടിച്ച് നിദ്രയിലാണ്ടു…… ഉച്ചമയക്കമാണെങ്കിലും പൂര്‍ണ്ണ് തൃപ്തിയോടെ…… പണ്ടെങ്ങും സുഖമായി ഉറങ്ങിയിട്ടില്ലാത്ത മട്ടില്‍………….

PLEASE NOTE THAT SPELLING ERRORS SHALL BE CORRECTED LATER

[തുടരും]

Sunday, February 13, 2011

Tuesday, February 1, 2011

ചിറളയം ശ്രീരാമസ്വാമി ക്ഷേത്രം


കുന്നംകുളം ടൌണിന് ഏകദേശം ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി ചിറളയം ഗ്രാമത്തിലാണ് ഈ ശ്രീരാമസ്വാമി ക്ഷേത്രം. പട്ടാഭിഷേകം കഴിഞ്ഞ് ഇരിക്കുന്ന സ്ഥിതിയിലാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നത് മറ്റു ശ്രീരാമസ്വാമി ക്ഷേത്രങ്ങളില്‍ നിന്നൊരു പ്രത്യേകതയാണ്.

ഞാനൊരു കുന്നംകുളം കാരനുമാണെങ്കിലും എനിക്ക് കഴിഞ്ഞാഴ്ചയാണ് അവിടെ പോകാന്‍ കഴിഞ്ഞത്. ഒരു സന്ധ്യയില്‍. ചിറളയം രാജകുടുംബത്തിന്റെ ക്ഷേത്രമായിരുന്നു ഇത്. അടുത്താണത്രെ ഇത് നാട്ടുകാരുടെ നടത്തിപ്പിന്‍ കീഴില്‍ വന്നത്.

മാര്‍ച്ച് മാസം അവസാനത്തോട് കൂടിയാണത്രെ ഇവിടുത്തെ പ്രതിഷ്ഠാദിനം. ഇവിടുത്തെ കുളത്തില്‍ മീനുട്ടിനുള്ള സൌകര്യവും ഉണ്ട്. ഗണപതി തുടങ്ങിയ ഉപദേവന്മാരും ഉണ്ട്.

Wednesday, January 26, 2011

കുട്ടിമാളു - [നോവല്‍] ഭാഗം 2

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച
http://jp-smriti.blogspot.com/2011/01/blog-post_21.html

ശരി ശരി ഞാന്‍ കുളിപ്പിച്ചോളാം

“നീ ഈറന്‍ മാറ്റാന്‍ എന്തെങ്കിലും കൊണ്ട് വന്നിട്ടുണ്ടോ..?
“ഇല്ല”
“എന്നാല്‍ അല്പം അങ്ങോട്ട് നീങ്ങി തിരിഞ്ഞ് നിന്ന് ബ്ലൌസ് അഴിച്ച് മേല്‍മുണ്ട് കയറ്റി ഉടുക്കുക. എന്നിട്ട് ആ തോര്‍ത്ത് ഉടുത്ത് വെള്ളത്തിലിറങ്ങി നിക്ക്. നിനക്ക് നീന്താനറിയാമോ? എങ്കില്‍ കുളത്തിന്റെ മറ്റേ അറ്റം വരെ നീന്തിത്തുടിച്ച് വരൂ. ശരീരമെല്ലാം നനഞ്ഞ് കുതിര്‍ന്നാലേ അഴുക്ക് തേച്ച് കളയാന്‍ പറ്റൂ..”

“എന്നേയും ചേച്ചിയേയും പണ്ട് ഉണ്ണിയേട്ടന്‍ തന്നെ അല്ലേ തെക്കേ കുളത്തില്‍ നീന്തല്‍ പഠിപ്പിച്ചതും വാഴപ്പിണ്ടികൊണ്ട് ചങ്ങാ‍ടം ഉണ്ടാക്കിക്കളിച്ചതും. എന്താ ഒക്കെ മറന്നോ..?”

“ഞാനൊന്നും ഓര്‍ക്കുന്നില്ല. നീ പോയി നീന്തി വായോ, കുറച്ച് നേരം പറ്റുമെങ്കില്‍ മുങ്ങിക്കിടക്ക്. തലയിലെ ഈ ജടയെല്ലാം കുതിരട്ടെ. എങ്ങിനെയാ നിന്റെ തലയില്‍ ഇങ്ങനെ ജടയെല്ലാം വന്നത്. എണ്ണ തേക്കാറില്ലേ. തേച്ചുകുളിയൊന്നും ഇല്ലാ അല്ലേ..?..”

“ആരാ ഈ കുളത്തിന് പടവ് കെട്ടിയേ…?”

“നാലുകെട്ട് വീട്ടിലെ മുറ്റത്തെ കൂവളത്തറയുടെ അടുത്ത് ഉണ്ണ്യേട്ടന്റെ പാപ്പന്‍ കയ്യാല പണിയാന്‍ തറ പണിതിരുന്നില്ലേ. അത് കൊറേ കൊല്ലങ്ങളായി അങ്ങിനെ കിടന്ന് നശിച്ചു. അപ്പോള്‍ ഭാര്‍ഗ്ഗവി അമ്മായിയാ പറഞ്ഞേ അത് പൊളിച്ചോളാന്‍. ആ കല്ലുകൊണ്ട് അഛനാ കുളപ്പടവ് കെട്ടിയത്…”

“അതേതായാലും നല്ല കാര്യമായി. നീ നീന്തിവായോ കുട്ടീ വേഗം……..”
കുട്ടിമാളു രാമനുണ്ണി പറഞ്ഞത് അനുസരിക്കാതെ കേക്കാത്ത മാതിരി അങ്ങിനെ നിന്നു.

“നീന്തിയിട്ട് വാ കുട്ടീ………….” ഇനി എന്റെ കയ്യീ നിന്നും അടി വേണോ നിനക്ക്……..?”

“എനിക്ക് പേടിയാ നീന്താന്‍… എന്നെ നീര്‍ക്കോലി കടിക്കും… പിന്നെ അവിടെ മുളംങ്കാട്ടില്‍ നീര്‍ന്നായ ഉണ്ട്. എനിക്ക് പേടിയാ… ഞാന്‍ നീന്തില്ല.”

“ശരി… എന്നാ കുറച്ച് നേരം മുങ്ങിക്കുളിക്ക്… തലയും ദേഹമെല്ലാം കുതിരട്ടെ….”
“എനിക്ക് പേടിയാ ഉണ്ണ്യെട്ടാ മുങ്ങാന്‍…. എന്നെ മുക്കിത്തായോ………….”

അതൊന്നും ശരിയാവില്ല ഈ മുത്തന്‍ പെണ്ണിനെ എനിക്ക്…………………… പിന്നേയ് കുട്ടിമാളൂ നിനക്ക് കുട്ടിക്കളി മാറിയിട്ടില്ല. വെറുതെ അല്ല നിന്റെ അമ്മക്ക് നിന്നെ കാണുമ്പോള്‍ അരിശം വരുന്നത്.

“കുട്ടിമാളു അവിടെ നിന്ന് കരയാന്‍ തുടങ്ങി….”

“ശ്ശെ മോശം……… ഇത്ര വല്ല്യ പെണ്ണ് കരയുകയോ……………… എന്നാ കുറച്ചും കൂടി വെള്ളത്തിലിറങ്ങി നിക്ക്. എന്റെ തുണിയും കൂടി നനക്കണം നെനക്ക് അല്ലേ….?“

രാമനുണ്ണി കുട്ടിമാളുവിനെ കഴുത്ത് വരെ വെള്ളത്തില്‍ കുറച്ച് നേരം നിര്‍ത്തി. എന്നിട്ട് കരയ്ക്ക് കയറ്റി മേലും തലയിലുമെല്ലാം സോപ്പ് തേച്ചു കുളിപ്പിച്ചു. കാലിലേയും കഴുത്തിലേയും അഴുക്കൊന്നും കഴുകിക്കളയാനായില്ല.

“പീഞ്ഞയോ ചകിരിനാരോ എന്തെങ്കിലും ഉണ്ടോ. ഈ അഴുക്കൊക്കെ ഒന്ന് തേച്ച് കളയാന്‍. എരുമകളുടെ മേല്‍ ചാണം ഉണങ്ങിക്കിടക്കുന്നത് പോലെയുണ്‍ടല്ലോ നിന്റെ കാലിലെ അഴുക്ക്. നീ ഇവിടെ നില്‍ക്ക് ഞാന്‍ പോയി ഒരു കഷണം ചകിരി എടുത്തോണ്ട് വരാം…”

രാമനുണ്ണി ചകിരി അന്വേഷിച്ച് കുളത്തില്‍ നിന്ന് പുറത്തോട്ട് നടക്കുമ്പോള്‍ കുട്ടിമാളു പിന്നാലെ വന്നത് അയാള്‍ ശ്രദ്ധിച്ചില്ല. പെട്ടെന്നാണ് കുളിച്ചിരുന്ന അതേ വേഷത്തില്‍ അവള്‍ പിന്തുടരുന്നത് കണ്ടത്.

“നീയെന്താ കാട്ടണ് പെണ്‍കുട്ടീ. ഈറന്‍ മാറ്റാതെ ഈ വേഷത്തില്‍ എന്തിനാ കുളത്തില്‍ നിന്ന് കയറിയത്. പോ അങ്ങോട്ട്… ഞാന്‍ ഇപ്പോ വരാം……….. അല്ലെങ്കില്‍ ചകിരിയൊന്നും വേണ്ട കുളത്തിലേക്ക് നടക്ക്.”

“രാമനുണ്ണി കുളക്കരയില്‍ നിന്ന് അല്പം മണല്‍ത്തരി ഇട്ട് അവളുടെ കാലും കഴുത്തും ഉരച്ച് ഒരു വിധം നന്നായി കുളിപ്പിച്ചു…”
“എന്താ ഇത് നിന്റെ മാറത്തും മുതുകിലും തുടയിലും എല്ലാം കരിവാളിച്ച പാടുകള്‍. ആരാ നിന്നെ ഇങ്ങിനെ തല്ലിച്ചതച്ചത്..?

രാമനുണ്ണിക്ക് അത് കണ്ട് സഹിച്ചില്ല. സമയം വരും ഒരു ദിവസം ഇവളുടെ തന്തയെ ഞാന്‍ ഇത് പോലെ പെരുമാറും…! രാമനുണ്ണി അട്ടഹസിച്ചു……..”

“എന്നെ അഛനും അമ്മയും മാറി മാറി തല്ലും. ചിലപ്പോള്‍ പട്ടിണിക്കിടും. എനിക്ക് എന്റെ വീട്ടില്‍ നില്‍ക്കാന്‍ ഇഷ്ടമില്ല. വൈകുന്നേരമാകുമ്പോള്‍ ചോറുണ്ട് കഴിഞ്ഞാലെന്നെ മച്ചിന്റെകത്ത് ഉറങ്ങാന്‍ പൂട്ടിയിടും”

“അപ്പോ നിനക്ക് മൂത്രമൊഴിക്കാനും മറ്റും വെളിക്കിറാങ്ങേണ്ടി വരില്ലേ..”
“അതിന് മച്ചിന്റകത്ത് മൂത്രക്കോളാമ്പി വെച്ച് തരും. ഒരു കൂജയില്‍ വെള്ളവും… കുട്ടിമാളു കരയാന്‍ തുടങ്ങി……….”

“നീ ഇങ്ങനെ എപ്പോഴും കരഞ്ഞുംകൊണ്ടിരിക്കരുത്. എല്ലാത്തിനും ഒരു പരിഹാരം നമുക്ക് കണ്ടെത്താം. ഞാന്‍ ഉണ്ട് ഇപ്പോള്‍ ഇവിടെ. ഞാന്‍ പോകുന്നതിന് മുന്‍പ് നിന്നെ ഒരു നല്ല കുട്ടിയയി മാറ്റും. “

“ഉണ്ണ്യേട്ടനെന്തിനാ പോണത്. നമ്മുടെ നാടല്ലേ നല്ലത്…?
“കുട്ടിമാളുവിന്റെ ദാരുണമായ മുഖം കണ്ട് രാമനുണ്ണിക്ക് ദു:ഖം സഹിക്കാനായില്ല. പക്ഷെ അയാള്‍ അത് പ്രകടമാക്കിയില്ല.“

നേരം സന്ധ്യയോടടുത്തു. കുളി കഴിഞ്ഞ കരയ്ക്ക് കയറിക്കാണാതെ യശോദ മക്കളെത്തേടി കുളപ്പടവിലെത്തി. മാലതിയുടെ തല തോര്‍ത്തിക്കൊടുക്കുന്ന രാമനുണ്ണിയെ കണ്ടിട്ട് ആ മാതാവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. “എന്റെ ഭഗവതീ…………. കുടുംബ പരദേവതകളേ എന്റെ കുട്ടീടെ സോക്കേടെല്ലാം മാറിത്തുടങ്ങിയ ലക്ഷണം ഉണ്ട്. എന്റെ കുട്ടിയേ കാക്കണേ ഭഗവതീ….

യശോദ കുളക്കടവിലെത്തിയ വിവരം അവരെ അറിയിക്കാതെ വീട്ടിലേക്ക് മടങ്ങി. കുളത്തിലെ കാഴ്ച ഭര്‍ത്താവിനോട് പറഞ്ഞു. അനുസരണയോടെ നില്‍ക്കുന്ന നമ്മുടെ മോള്‍. പണ്ട് കുളിക്കാതെ ഒരു ഗ്ലാസ്സ് കാപ്പി കുടിക്കാത്ത കുട്ടിയായിരുന്നു. ഇപ്പോള്‍ അവളെ മേല് കഴുകിക്കാന്‍ ഞാന്‍ പെടുന്ന പെടാ പാട് എനിക്കല്ലേ അറിയൂ… തല കുളിക്കാന്‍ അവള്‍ സമ്മതിക്കില്ല.

ആഴ്ചയിലൊരിക്കല്‍ മുറ്റത്തെ മാവിന്‍ ചുവട്ടില്‍ അവളെ കയറ് കൊണ്ട് കെട്ടിയിട്ടാ തല നനച്ച് കുളിപ്പിക്കാറ്. കുളിച്ച് കഴിഞ്ഞാല്‍ തക്കം കിട്ടിയാല്‍ മണല്‍ വാരി തലയിടും. എന്തൊക്കെ കോലാഹലമാണ് അവളെ ഒന്ന് കുളിപ്പിച്ചെടുക്കാന്‍. ആ കുട്ടിയണെന്നോര്‍ക്കണം ഇപ്പോള്‍ അനുസരണയോടെ നില്‍ക്കുന്നത്.

“വാ കുട്ടിമാളു – നമുക്ക് വീട്ടിലേക്ക് മടങ്ങാം.. സന്ധ്യാകാറായി.”
കുട്ടിമാളുവിനെ രാമനുണ്ണി മുന്നില്‍ നടത്തി. അല്പനേരം മാവിന്‍ ചുവട്ടില്‍ നിന്നു. സോപ്പ് പെട്ടിയും ഈറന്‍ തോര്‍ത്തും അവളുടെ കയ്യില്‍ കൊടുത്തു.

“കുട്ടിമാളുവെന്താ അടി വസ്ത്രമൊന്നും ധരിക്കാത്തെ. പെണ്‍കുട്ടികളായാല്‍ പ്രത്യേകിച്ച് വലിയ കുട്ടികല്‍ നിര്‍ബ്ബന്ധമായും അടീലുടുക്കണം. പിന്നെ ബ്ലൌസിന്റെ അടിയില്‍ ബോഡീസും. എന്താ നീ ഇതൊന്നും ഇടാത്തെ..? “

അവളൊന്നും പറഞ്ഞില്ല. താഴത്ത് നോക്കി നിന്നതേ ഉള്ളൂ…….

“ഇതൊക്കെ അറിഞ്ഞിരുന്നെങ്കില്‍ ജര്‍മ്മനിയില്‍ നിന്ന് ഇവള്‍ക്ക് പേന്റീസും ബ്രേസിയറുമെല്ലാം കൊണ്ട് വരാമായിരുന്നു. നാളെ ഇവളെക്കൂട്ടി ഏതായാലും തൃശ്ശൂര്‍ ഹൈറോഡിലെ വലിയ തുണിക്കടയില്‍ കൊണ്ട് പോകണം.”

“എന്താ ഒന്നും മിണ്ടാത്തെ കുട്ടിമാളു……… നീ പ്രീ യൂണിവേഴ്റ്റിക്ക് ഏത് കോളേജിലാ പഠിച്ചിരുന്നത്. കോളേജില്‍ പോകുന്ന കാലത്ത് ഇതൊക്കെ ഉപയോഗിച്ചിരുന്നില്ലേ..?

“ഞാന്‍ കോളേജിലേക്ക് പാവാടയും ബ്ലൌസും ആണ് ഇട്ടിരുന്നത്. പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല.”

“എത്ര കാലമായി നിനക്ക് ഇങ്ങിനെ അസുഖം തുടങ്ങിയിട്ട്…?”
“കൊറേ കൊല്ലങ്ങളായി.“

“കൊറേ എന്ന് വെച്ചാല്‍… എത്ര കൊല്ലമായി………….”
“ചേച്ചീടെ കല്യാണം കഴിഞ്ഞതിന് ശേഷമാണെന്ന് തോന്നുന്നു. എനിക്ക് സോക്കേടൊന്നും ഇല്ല ഉണ്ണ്യേട്ടാ. അഛനും അമ്മയും വെറുതേ പറയുകയാണ്.”

“നീ പുറത്താകുമ്പോള്‍ അടീലുടുക്കില്ലേ…?
“പുറത്തോ………….” ന്ന് വെച്ചാല്‍……………….?”
“എന്താ ഈ കുട്ട്യോട് പറയാ…………… നീ തീണ്ടാരിയാകുമ്പോള്‍ അടീലുടുക്കില്ലേ എന്ന്…………?

“അപ്പോ അമ്മ ഉടുപ്പിച്ച് തരും…………”

രാമനുണ്ണി മാലതിയെയും കൊണ്ട് അവളുടെ വീട്ടില്‍ വന്ന് കയറി. പൂമുഖത്തെ തിണ്ണയില്‍ അവള്‍ രാമനുണ്ണിയോടൊപ്പ്ം ഇരുന്നു. യശോദയും കുമാരനും എന്റെ മോളെ എന്ന് പറഞ്ഞ് കരഞ്ഞും കൊണ്ട് മാലതിയെ കെട്ടിപ്പുണരാന്‍ വന്നുവെങ്കിലും രാമനുണ്ണി അവരെ തന്ത്രരപരമായി വിലക്കി.

ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ രാമനുണ്ണി ഇരുന്നു.

“കുട്ടിമാളു അകത്ത് പോയി ഉടുപ്പ് മാറ്റി വരൂ…….”
മാലതി അനുസരണയോടെ അകത്തേക്ക് പ്രവേശിച്ചു. തട്ടിന്‍ പുറത്തേക്ക് കയറിപ്പോയ മകളെ യശോദ പിന്‍ തുടര്‍ന്നു. മാലതി തട്ടിന്‍ പുറത്ത് കയറിയിട്ട് അഞ്ചാറുവര്‍ഷങ്ങള്‍ കഴിഞ്ഞുകാണും.

“മാലതി അന്വേഷിക്കുന്ന അലമാരിയും ഉടുപ്പുകളും അവിടെ ഉണ്ടായിരുന്നില്ല. പക്ഷെ മാലതിയുടെ അസുഖം ഭേദമാകുന്ന ലക്ഷണങ്ങള്‍ കണ്ട് ആ അമ്മക്ക് സന്തോഷം അടക്കാനായില്ല. മകളെ പിടിച്ച് മാറോടണച്ച് ആശ്ലേഷിക്കണമെന്നുണ്ട്. അതിന് അവരെ രാമനുണ്ണി വിലക്കിയിരുന്നു. എടുത്ത് ചാട്ടം വേണ്ട എന്ന മുന്നറിയിപ്പോടെ..”

മാലതിയെ കോണിയിറക്കി തെക്കിനിയിലേക്ക് കൊണ്ട് വന്നു യശോദ. അവിടെയുള്ള കൊച്ചു അലമാരിയില്‍ വെച്ചിട്ടുള്ള പാവാടയും ബ്ലൌസും അവള്‍ക്ക് കൊടുത്തു. തനിയേ ധരിക്കുമോ എന്ന് അറിയാനായി യശോദ മാറി നിന്നു. മകള്‍ എല്ലാം സ്വന്തമായി ചെയ്യുന്നത് കണ്ടു. തന്നെയുമല്ല തല ചീകാന്‍ ചീര്‍പ്പന്വേഷിക്കുന്നത് കണ്ടു. അവള്‍ തല ചീകിയിട്ട് വര്‍ഷങ്ങളായി. ചീര്‍പ്പൊന്നും അവളുടെ മുടിനാരുകള്‍ക്കുള്ളില്‍ ഓടില്ല. എല്ലാം ജട പിടിച്ചിരിക്കുന്നു.

“അവള്‍ പെട്ടെന്ന് രാമനുണ്ണിയെ അന്വേഷിച്ച് പൂമുഖത്തെത്തി. തിണ്ണയില്‍ ഇരുപ്പുറപ്പിച്ചു. നാലുപുറത്തുകാരൊക്കെ പിരിഞ്ഞുപോയി. നാട്ടുകാര്‍ക്കൊക്കെ വിസ്മയമായി.”

മാലതിയെ കണ്ട് രാമനുണ്ണി………

“കുട്ടിമാളൂ……. നമുക്ക് ഈ പാവാട ഇനി വേണ്ട. പകരം മുണ്ടും നേര്യേതും മതി. ഒന്നരയും മേല്‍ മുണ്ടും. പുറത്ത് പോകുമ്പോള്‍ സാരി ഉടുക്കണം. വട്ടം പാടത്തുള്ള കേളുവിന്റെ തുന്നപ്പീടികയില്‍ നിന്ന് ബോഡീസു തയ്ക്കണം നാളെത്തന്നെ. വെറുതെ ബ്ലൌസുമാത്രം ഇട്ടാ പോരാ…………”

“ഒക്കെ ഇവിടുണ്ട് രാമനുണ്ണീ….. യശോദ തെക്കിനിയില്‍ നിന്ന് വന്നപാടെ പറഞ്ഞു……….. അവള്‍ ഇടാന്‍ കൂട്ടാക്കില്ല. തീണ്ടാരിയാകുമ്പോ ഞാന്‍ ഇവളെ താറുടുപ്പിക്കാന്‍ കാട്ടുന്ന പെടാപാട് എനിക്കല്ലേ അറിയൂ… ചിലപ്പോള്‍ ഉറങ്ങാന്‍ കിടക്കുമ്പോ അതൊക്കെ ഊരിക്കളയും.”

“ഈ പറയുന്നതൊക്കെ വാസ്തവമാണോ കുട്ടിമാളൂ……..?
അവള്‍ ഒന്നും കേള്‍ക്കാത്ത മട്ടില്‍ നിന്നതേ ഉള്ളൂ………

“ഏതായാലും നാളെത്തൊട്ട് ഞാന്‍ പോകുന്നത് വരേയും അതിന് ശേഷവും വീട്ടിലെ നിന്റെ വസ്ത്രധാരണമെല്ലാം മാറ്റണം. കാലത്ത് എണീറ്റ ഉടന്‍ പല്ല് തേച്ച്, കുളിച്ച് അമ്പലപ്പുരയില്‍ വിളക്ക് വെക്കണം. ഭസ്മം തൊടണം. ചൊവ്വയും വെള്ളിയും കപ്ലിയങ്ങാട് അമ്പലത്തില്‍ പോയി തൊഴണം. മാസത്തിലൊരിക്കല്‍ ഒരിക്കലുണ്ട് ദൈവകാര്‍ന്മാര്‍ക്ക് വീത് വെക്കണം.”

“ഞാന്‍ പറേണതൊക്കെ കേട്ടോ കുട്ടിമാളൂ………..?”
“കേട്ടു ഉണ്ണ്യേട്ടന്‍ പറയുന്നതെല്ലാം ഞാന്‍ അനുസരിക്കാം. എന്നോട് ഇവിടെ ആരും ഒന്നും പറയാന്‍ പാടില്ല. അവളുടെ മുഖത്ത് സന്തോഷവും രൌദ്രവും മാറി മാറി വന്നു…………”

അതാ രാമനുണ്ണീടെ അമ്മ വിളിക്കുന്നു………….
++++ രാ മ നു ണ്ണ്യെ ????????????? രാമനുണ്ണ്യേ…………..+++
ശരിയാ എന്റെ അമ്മ വിളിക്ക്ണ്ണ്ട്… ഞാന്‍ പൂവാ അമ്മായീ……… നാളെ കാണാം………….

“കുട്ടിമാളൂ നീ പോയി എനിക്ക് ഒരു ചൂട്ട് കെട്ടിത്താ വേഗം..”

കുട്ടിമാളു കത്തിച്ച ചൂട്ടുമായി പുരയുടെ പിന്നാമ്പുറത്തുകൂടി പൂമുഖത്തിന്റെ ചവിട്ടുപടിയില്‍ നില്‍ക്കുന്ന രാമനുണ്ണിക്ക് കൊണ്ട് വ്ന്ന് കൊടുത്തു.

“രാത്രി യാത്ര പറേണില്ല്യാ………….. രാമനുണ്ണി ചൂട്ടും വീശി നടക്കാനൊരുങ്ങി……………..”

പെട്ടെന്ന് പിന്നില്‍ നിന്നാരോ………….. പതിഞ്ഞ ശബ്ദത്തില്‍……………..
“എന്നേയും കൂടി കൂട്ടിക്കൂടേ…………..?

ചൂട്ട് പൊക്കി മുഖത്തേക്ക് നോക്കിയപ്പോള്‍……………..? “കുട്ടിമാളു………. ദയനീയതയോടെ… എന്നേയും കൂട്ടിക്കൊണ്ട് പോയിക്കൂടേ………… ഞാനും വന്നോട്ടെ കൂടെ…?”

അയ്യോ അതൊന്നും പറ്റില്ല. പാടില്ല. പ്രായപൂര്‍ത്തിയായ ഒരു പെണ്ണാണ് നീ… നിന്നെ അങ്ങിനെ വലിച്ചിറക്കി കൊണ്ടോകാനൊന്നും പറ്റില്ല. അതും ഈ രാത്രിയില്‍… വഴിയിലെ സംസാരം കേട്ട് യശോദ പുറത്തേക്കിറങ്ങി വന്നു.

മോളുടെ പക്ഷത്തായിരുന്നു ആ പാവം മാതാവ്. മകള്‍ വിചാരിക്കുന്നത് ഈ വേളയില്‍ നടന്നില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം ആ മാതാവിന് ഊഹിക്കാമായിരുന്നു. അതേ സമയം ബന്ധുവാണെങ്കിലും മുറച്ചെറുക്കനായാലും ഇങ്ങിനെ ഒരു വേളയില്‍ മകളെ അങ്ങോട്ടയക്കാന്‍ പാടില്ലാ എന്നും അറിയാം.

ആ മാതാവും ദയനീയമായി രാമുവിനോട് മൌനാനുവാദം ചോദിച്ചു. അല്ലെങ്കില്‍ പറഞ്ഞു.. “മോനേ നീ ഇവളെ ഇന്നത്തേക്കെങ്കിലും നിന്റെ കൂടെ കൂട്ടിക്കോ.“ ഇനി രാമനുണ്ണി അങ്ങിനെ ചെയ്താല്‍ തന്നെ അവനെ അവളോടൊത്ത് ഭാര്‍ഗ്ഗവി വീട്ടില്‍ കയറ്റിയില്ലെങ്കിലോ. വഴിയില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞ് ചൂട്ട് എരിഞ്ഞുതീര്‍ന്നു…

വീണ്ടും വിളി………..
“രാമനുണ്ണിയേ……………………………………. രാമനുണ്ണിയേ…………………………………………………..രാമനുണ്ണിയേ…………………………….”
അവന്റെ തള്ള അവന്‍ അഞ്ച്കൊല്ലത്തിന് ശേഷം കണ്ട് മതിയാകുന്നതിന് മുന്‍പ് ഇങ്ങോട്ടയച്ചിട്ട് ഇവിടെ പിടിച്ച് വെക്കുന്നതും, മാലതിയെ കൂടെ പറഞ്ഞയക്കുന്നതും ശരിയല്ലല്ലോ.. നാട്ട് നടപ്പല്ലല്ലോ….. എന്തെങ്കിലും ഒരു വഴി കാണിക്കണെ എന്റെ ഭഗവതീ….

“യശോദ കരഞ്ഞും കൊണ്ട് മോളുടെ കൈ പിടിച്ച് പൂമുഖത്തേക്ക് പ്രവേശിച്ചു. രാമനുണ്ണി കൂരാകൂരിരുട്ടില്‍ തപ്പിത്തടഞ്ഞ് വീടെത്തി.”
അമ്മാമന്റെ വീട്ടില്‍ നടന്ന സംഭവങ്ങളൊക്കെ ചുരുക്കിപ്പറഞ്ഞു അമ്മയോട്. ഭാര്‍ഗ്ഗവിക്ക് മാലതിയുടെ അസുഖം മാറിയെന്നറിഞ്ഞ് സമാധാനമായി.

“രാമനുണ്ണി നമുക്ക് വേഗം ചോറുണ്ട് കിടക്കാം. എനിക്ക് മാലതിയെ കാണാന്‍ തിരക്കായി. നാളെ നേരം പുലരും മുന്‍പ് അങ്ങോട്ട് പോകാം…”
“അമ്മയും മകനും പതിവിലും നേരത്തെ ചോറുണ്ട് കിടന്നു. ഭാര്‍ഗ്ഗവി കിടന്നതും കൂര്‍ക്ക്ം വലിച്ചുറങ്ങാന്‍ തുടങ്ങിയെങ്കിലും രാമനുണ്ണിക്ക് ഉറങ്ങാനായില്ല. പലതും ആലോചിച്ച് കിടന്നു. എങ്ങിനെയെങ്കിലും കുട്ടിമാളുവിന്റെ അസുഖം മാറ്റണം. അവളെ ആരുടെയെങ്കിലും കൂടെ കെട്ടിച്ചയക്കണം. എന്റെ ലീവ് രണ്ടാഴ്ചത്തേക്കെങ്കിലും നീട്ടണം. മാര്‍ഗ്ഗരറ്റിനോട് എന്തെങ്കിലും കള്ളം പറയണം…………. “

“രാമനുണ്ണി ഓരോന്നാലോചിച്ച് ചെറുതായൊന്ന് കണ്ണടച്ചതും അകലെ നിന്ന് ഒരു അവ്യക്തതയില്‍ ഒരു കരച്ചില്‍ കേള്‍ക്കുന്ന പോലെ……………… “

“എന്റെ മോളേ…………… മാലതീ……………………….. മാലതീ‍ീ‍ീ‍…………….. എന്റെ മോളേ……………………????”
ദയനീയമായിരുന്നു ആ കരച്ചില്‍……………… ആര്‍ക്കും സഹിക്കാനാവില്ല ആ തേങ്ങല്‍……

“രാമനുണ്ണി അമ്മയെ വിളിച്ചുണര്‍ത്തി……….”
ഭാര്‍ഗ്ഗവിക്ക് മനസ്സിലായി………… ഇത് യശോദയുടെ നിലവിളിയാണെന്ന്. മാലതിക്ക് പല തവണ അസുഖം കൂടിയിട്ടുണ്ടെങ്കിലും ഇത് പോലൊരു നിലവിളി ആ വീട്ടില്‍ നിന്ന് മുന്‍പെങ്ങും കേട്ടിട്ടില്ല.

“വാ മോനേ……. നാല് അരിപ്പാക്കുടിയെടുത്ത് ഒരു ചൂട്ട് കെട്ട്. നമുക്ക് ഇപ്പോ തന്നെ അങ്ങോട്ട് പോകാം.”

രാമനുണ്ണിയും അമ്മയും മാലതിയുടെ വീട്ടിലെത്തിയപ്പോള്‍, അയല്‍ക്കാരും മറ്റു ബന്ധുക്കളുമായി മുറ്റം നിറയെ ജനങ്ങള്‍. പാതിരാക്കോഴി കൂകി…………. ഇനി നേരം വെളുക്കാന്‍ അധികനേരം ഇല്ല.

അമ്മയും മക്നും വീട്ടിന്നകത്തേക്ക് പ്രവേശിച്ചു. യശോദയുടെ കൈകളില്‍ ബോധരഹിതയായി കണ്ണുകള്‍ തുറിച്ച് കിടക്കുന്ന കുട്ടിമാളു.
“രാമനുണ്ണിക്ക് ആ രംഗം കണ്ട് സഹിക്കാനായില്ല. അവനും വിതുമ്മി… “
രാ‍മനുണ്ണി കുട്ടിമാളുവിനെ താങ്ങിയെടുത്ത് വായു സഞ്ചാരമുള്ള പൂമുഖത്ത് കൊണ്ട് വന്ന് ഒരു പായയില്‍ കിടത്തി. അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കിടന്നു. അവള്‍ കിതക്കുന്നുണ്ടായിരുന്നു. അവളുടെ ഹൃദയസ്പന്ദനം അവന് കേള്‍ക്കാമായിരുന്നു. അവളുടെ മുടിയില്‍ തലോടിക്കൊണ്ട് നേരം പുലരുവോളം അവിടെ കിടന്നു….

“നേരം പുലര്‍ന്നിട്ടും കുട്ടിമാളുവിന്റെ വിറയല്‍ മാറിയിരുന്നില്ല. കണ്ണുകളടച്ച് ബോധരഹിതയായി തന്നെ അവള്‍ കിടന്നു, കണ്ണുകള്‍ തുറക്കാതെ…….”

രാമനുണ്ണി കിണ്ടിയില്‍ നിന്ന് ഒരു കൈക്കുമ്പിള്‍ വെള്ളമെടുത്ത് അവളുടെ മുഖത്ത് തെളിച്ചു… അവള്‍ കണ്ണ് തുറന്നു ചുറ്റുപാടും നോക്കി……….

“ഞാന്‍ ചൂട്ട് കത്തിച്ചുതരാം ഉണ്ണ്യേട്ടാ………. നമുക്ക് ഉണ്ണ്യേട്ടന്റെ വീട്ടിലേക്ക് പോകാം…….. പരിസരബോധമില്ലാതെ കുട്ടിമാളു വീണ്ടും പായയിലേക്ക് ചാഞ്ഞു……….”

[തുടരും]

NB: spelling mistakes and errors shall be corrected later. readers are kindly requested to excuse


Thursday, January 20, 2011

കൂര്‍ക്കഞ്ചേരി തൈപ്പൂയം 2011

തൃശ്ശിവപേരൂര്‍ – കൂര്‍ക്കഞ്ചേരി തൈപ്പൂയം – കൂടുതല്‍ വിവരങ്ങളും സ്റ്റിത്സും ഈ ലിങ്കില്‍ കാണാവുന്നതാണ്.

http://voiceoftrichur.blogspot.com/2011/01/2011-20.html

Wednesday, January 12, 2011

കൂര്‍ക്കഞ്ചേരി തൈപ്പൂയം



തൃശ്ശിവപേരൂര്‍ - കൂര്‍ക്കഞ്ചേരി തൈപ്പൂയം ഈ മാസം ജനുവരി 20ന്. കൂടുതല്‍ വാര്‍ത്തകള്‍ താമസിയാതെ.

Wednesday, January 5, 2011

അപ്പൂപ്പന്മാരുടെയും അമ്മച്ചിമാരുടേയും പുതുവത്സരാഘോഷം

ഇന്നെലെ probus club of trichur mid-town ന്റെ പുതുവത്സരാഘോഷമായിരുന്നു. വയസ്സന്മാരുടെ ഒരു കൂട്ടായ്മയാണ് ഈ സംഘടന. 55 വയസ്സുകഴിഞ്ഞവര്‍ക്കേ ഈ ക്ലബ്ബില്‍ ചേരാന്‍ സാധിക്കൂ. മിക്കവരും റിട്ടയര്‍ ചെയ്ത അപ്പൂപ്പന്മാരും അമ്മൂമ്മമാരും.


എല്ലാ മാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് ഞങ്ങളുടെ ഒത്തുചേരല്‍. തൃശ്ശൂരിലെ ത്രീസ്റ്റാര്‍ ഹോട്ടലുകളിലായിരിക്കും മീറ്റിങ്ങ്.

ഡോക്ടര്‍ വര്‍ഗ്ഗീസ് പോളിന്റെ സ്വാഗതപ്രസംഗത്തോട്
കൂടി യോഗം വൈകിട്ട് 7.30 മണിക്ക് ആരംഭിച്ചു. പുതുവത്സരാഘോഷമായതിനാല്‍ മെംബറ്മാരുടെ മക്കളും, കൊച്ചുമക്കളും പങ്കെടുത്തിരുന്നു.

ഡോക്ടര്‍ പോള്‍ കല്ലൂക്കാരനും ടീമും ചേര്‍ന്നുള്ള കൃസ്തുമസ്സ് കരോള്‍ ഗാനത്തോട് കൂടി കലാപരിപാ‍ടികള്‍ ആരംഭിച്ചു. ബെര്‍ത്ത് ഡേ ബേബീസും, വിവാഹ വാര്‍ഷികം ഓര്‍ക്കുന്ന ദമ്പതിമാരും ചേര്‍ന്ന് കേക്ക് മുറിച്ചു.


ടോണി ആലപ്പാടിന്റെ ഒരു സ്പെഷല്‍ മ്യൂസിക്ക് ക്യുസും, ഡോ പോള്‍ കല്ലൂക്കാരന്റെ നേതൃത്വത്തില്‍ മറ്റൊരു സ്പെഷല്‍ വെറൈറ്റി ക്വിസ്സും ഉണ്ടായിരുന്നു.

പ്രാര്‍ഥനാ ഗാനം ആലപിച്ചത് ശ്രീമതി ജെസ്സി പൂത്തോക്കാരനായിരുന്നു. പിന്നെ സാന്റാക്ലോസ്സായി വേഷമിട്ടത് ഈ വര്‍ഷം ശ്രീ. ജോയ് തോട്ടാന്‍ ആയിരുന്നു.

ഡോ. സി. എഫ്. ജോര്‍ജ്ജിന്റെ ഗ്രാന്‍ഡ് കിഡ്ഡ്സിന്റെ ജിംഗിള്‍ ബെല്ല്സ് മുതലായ കൃസ്തുമസ്സ് ഗാനാലാപനവും ഉണ്ടായിരുന്നു. പിന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഗെയിംസും.

ഒരു മെംബറുടെ നിര്യാണത്തില്‍ ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി. അതിനാല്‍ കലാ പരിപാടികള്‍ കുറവായിരുന്നു.

പത്ത് മണിയോടെ ഫെല്ലോഷിപ്പോട് കൂടിയ ഡിന്നര്‍ കഴിഞ്ഞു എല്ലാവരും അവരവരുടെ വസതിയിലേക്ക് മടങ്ങി.
+
+
+
+
+
+
+
+
+
+
+
+
+
+
+
+

രക്ഷിതാക്കളെ നോക്കാത്ത സന്തതികള്‍

രക്ഷിതാക്കളെ നോക്കാത്ത അല്ലെങ്കില്‍ സംരക്ഷിക്കാത്ത മക്കളെ പറ്റിയും സ്വന്തം അനുഭവവും ഇവിടെ കുറിക്കപ്പെടുന്നു താമസിയാതെ.

Sunday, January 2, 2011

മണ്ഡല വേലയും ദേശപ്പാട്ടും പാറമേക്കാവില്





ഇന്നെലെ [ജനുവരി 2, 2011] തൃശ്ശിവപേരൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മണ്ഡല വേലയുടെ ഭാഗമായി എന്റെ തട്ടകമായ വെളിയന്നൂര്‍ ദേശക്കാരുടെ “ദേശപ്പാട്ട്” നടന്നു. തകര്‍പ്പന്‍ പഞ്ചവാദ്യവ്കും 5 ആനകളെ എഴുന്നള്ളിച്ചുള്ള ശീവേലിയും ഉണ്ടായിരുന്നു.



ഇനി കുറച്ച് നാള്‍ പല ദേശക്കാരുടെ പാട്ടും ആഘോഷങ്ങളും ഉണ്ടായിരിക്കും. ഏപ്രില്‍ തൃശ്ശിവപേരൂര്‍ പൂരം വരുന്നത് വരെ ഇത്തരത്തിലുള്ളതെന്തെങ്കിലും ഈ പരിസരങ്ങളില്‍ ഉണ്ടാകും.

































Friday, December 31, 2010

പറങ്കിമാവിന്‍ ചുവട്ടിലൊരു ന്യൂ ഇയര്‍



ഞാന്‍ തൃശ്ശിവപേരൂരില്‍ താമസമാക്കിയിട്ട് ഇരുപത് കൊല്ലം കഴിഞ്ഞു. നടാടേയാണ് പുതുവത്സരപ്പിറവി വലിയ തലത്തില്‍ വീട്ടിനുപുറത്ത് ആഘോഷിക്കാതെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയത്. വീടിന്റെ തൊട്ടടുത്ത 6 ഹോട്ടലുകള്‍ കൂടാതെ ബാനര്‍ജി ക്ലബ്ബ്, റീജന്‍സി, അക്വാറ്റിക്ക് എന്നിവയിലും വലിയത തോതില്‍ ആഘോഷം ഉണ്ടായിരുന്നു. അങ്ങോട്ടും പോയില്ല.

കഴിഞ്ഞ കൊല്ലം മൂന്ന് കളബ്ബിലും ജോയ്സ് പാലസ്, ദാസ് കോണ്ടിനെന്റല്‍ തുടങ്ങിയ ഹോട്ടലുകളിലും പോയി ആഘോഷിച്ചിരുന്നു. അന്ന് ഇതിലും ചെറുപ്പമായിരുന്നു ഞാന്‍. ഇന്നെലെ വീട്ടിലിരുന്ന് ചെറിയ തോതില്‍ ആഘോഷിച്ചുവെന്ന് വേണമെങ്കില്‍ പറയാം.

ഞങ്ങളുടെ മുറ്റത്തുള്ള പറങ്കിമാവിന്‍ ചുവട്ടില്‍ വര്‍ണ്ണ ബള്‍ബുകളും ബലൂണുകളും ഇട്ട് അലങ്കരിച്ചിരുന്നു എന്റെ പ്രിയതമ ബീനാസ്. പിന്നെ ഞങ്ങള്‍ ദുബായില് നിന്ന് കൊണ്ട് വന്ന ബാര്‍ബീക്ക്യൂ അടുപ്പുകള്‍ റീ കണ്ടീഷന്‍ ചെയ്ത് ഉച്ചക്ക് മറിനേറ്റ് ചെയ്ത് വെച്ചിരുന്ന ബീഫും ചിക്കനും അതില്‍ ചുട്ടെടുത്തു. ബീനാസിന് പോര്‍ട്ട് വൈനും, രാക്കമ്മക്ക് സിന്‍സാനോ വൈനും, എനിക്ക് ബീനാസ് ഒരു കോക്ക് ടെയില്‍ മിക്സും ചെയ്തു തന്നു.

രാക്കമ്മക്ക് മകനെ നോക്കേണ്ട കാരണത്താല്‍ അവള്‍ ഒരു ഡ്രിങ്കില്‍ ഒതുക്കി. ബീനാസിന് ഈ പോര്‍ട്ട് വൈനൊന്നും കഴിച്ചാല്‍ വീലാകുകയില്ല. ഞങ്ങള്‍ പണ്ട് ഗള്‍ഫിലായിരുന്നപ്പോള്‍ അവള്‍ വിസ്കി സെവെന്‍ അപ്പിലൊഴിച്ച് കഴിക്കുമായിരുന്നു. ഇന്നെലെ അവള്‍ അതിന്റെ ഓര്‍മ്മ പുതുക്കി. രണ്ട് ലാര്‍ജ്ജ് - സെവന്‍ അപ്പില്‍ ഒരു മണിക്കൂര്‍ കൊണ്ട് അകത്താക്കി.

പതിനൊന്നു മണിയോടെ ഞങ്ങള്‍ രണ്ട് പേരും നിശയിലായ പോലെ തോന്നി. എന്നാലും ഒരു മണിക്കൂറും കൂടി ആടാതെ നിന്നു. സമീപത്തുള്ള ആറ് ഹോട്ടലുകളിലും വെടിക്കെട്ടുണ്ടാകും, അതിനെ കാതോര്‍ത്ത് അങ്ങിനെ മുറ്റത്ത് തന്നെ ഇരുന്നു.

12 മണിയോട് കൂടി വെടിക്കെട്ട് തുടങ്ങി. ആരവം കേട്ടു. പണ്ട് ഞങ്ങള്‍ ലണ്ടനിലെ ബിഗ്ബെന്‍ ടവറില്‍ മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് ന്യൂ ഇയര്‍ ആഘോഷിച്ചത് ഓര്‍ത്ത് കെട്ടിപ്പുണര്‍ന്നു 2011 ന്യൂ ഇയര്‍ ആഘോഷിച്ചു ചെറിയ തോതിലെന്ന് പറയാം.

എല്ലാം ബ്ലോഗ് റീഡേര്‍സിനും പുതുവത്സരാശംസകള്‍

Tuesday, December 28, 2010

മണ്ഡല കാലം കഴിഞ്ഞു



അങ്ങിനെ മണ്ഡലകാലം കഴിഞ്ഞു. മകര വിളക്കിന് ശബരിമല നട തുറന്നു. ഇനിയും ശരണം വിളികള്‍ കേള്‍ക്കാം. എല്ലായിടത്തും. ശ്രീ വടക്കുന്നാഥന്‍ പരിസരത്തും.


ഈ വര്‍ഷത്തെ ആതിരോത്സവത്തിന് എന്നും ശ്രീമൂലസ്ഥാനത്ത് എത്തിയിരുന്നു. കണ്ണുനിറയെ തിരുവാതിരക്കളിയും മറ്റു കലാപരിപാടികളും ദര്‍ശിക്കാനായി.

Monday, December 27, 2010

അടിപൊളി കൃസ്തുമസ്സ് അമ്പിളിട്ടീച്ചറോടോപ്പം – ഭാഗം 2

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച............

അങ്ങിനെ കുരിയിച്ചിറ പള്ളിയിലെ കല്യാണച്ചടങ്ങിന്റെ സമയം അഡ്ജസ്റ്റ് ചെയ്യാനായി ഞാന്‍ അമ്പിളി ടീച്ചര്‍ക്കൊരു SMS അയച്ചു. “ can I come to your place ambili tacher?” സാധാരണ ടീച്ചര്‍ ഫോണ്‍ എടുക്കാതെയോ, സിഗ്നല്‍ കിട്ടാതെയോ ഒക്കെയായി ഒരിക്കലും ഇമ്മീഡിയറ്റ് റെസ്പോണ്‍സ് വരാറില്ല. എന്റെ സന്ദേശം കിട്ടിയ പാട് അമ്പിളി ടീച്ചര്‍ ഇങ്ങോട്ട് ഫോണ്‍ ചെയ്ത് പറഞ്ഞു. “ വീട്ടിലേക്ക് വന്നോളൂ, ഭക്ഷണം കഴിച്ചിട്ട് പോകാം. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ എനിക്ക് ചായ മാത്രമേ നല്‍കാനായുള്ളൂ…”

വളരെ സര്‍പ്രൈസിങ്ങ് ആയിരുന്നു ടീച്ചറുടെ കോള്‍ കിട്ടിയപ്പോള്‍. എന്റെ വീട്ടില്‍ നിന്നും ഏതാണ്ട് ഒന്നര കിലോ മീറ്ററെ ടീച്ചറുടെ വിട്ടിലേക്കുള്ളൂ. നടക്കാനുള്ള ദൂരം. പക്ഷെ ഞാന്‍ എന്റെ വാഹനം മകന്‍ കൊടുത്തിരുന്നതിനാല്‍ നടന്ന് വിയര്‍ക്കേണ്ട എന്ന് വിചാരിച്ച് ഒരു ഓട്ടോയില്‍ ടീച്ചറുടെ വീട്ടിലെത്തി.

എന്നെ കണ്ട ടീച്ചര്‍ക്ക് സന്തോഷമായി. ടീച്ചറുടെ കെട്ട്യോന്‍ കൃസ്തുമസ്സായിട്ട് പോലും വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ പ്രാവശ്യവും എനിക്ക് പുള്ളിക്കാരനെ കാണാനായില്ല. അവിടെ അദ്ദേഹം ഇല്ലായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരു പക്ഷെ അങ്ങോട്ട് പോകുമായിരുന്നില്ല.

ടീച്ചറുടെ വീട് ഒരു കാട്ടിന്നുള്ളിലെന്ന് തോന്നിക്കും വിധമാണ്‍. ടൌണ്‍ ഏരിയ ആണെങ്കിലും അവിടെ ഉള്ള ഏതാണ്ട് അമ്പത് വീടുകള്‍ കാട്ടുപ്രദേശം പോലെയുള്ള അന്ത:രീക്ഷത്തില്‍ ആണ്‍. എങ്ങും നിശ്ശബ്ദത. കിളികളുടെ ആരവമൊഴിച്ച് മറ്റൊന്നും ഇല്ല. അന്ത:രീക്ഷ മലിനീകരണം തീരെ ഇല്ല. സുഖിക്കാന്‍ പറ്റിയ ഇടം. പക്ഷെ ഒരു കൊയപ്പം മാത്രം ഒരു കാറ് മാത്രമേ ടീച്ചറുടെ വീട്ടിലേക്ക് കയറ്റാന്‍ പറ്റൂ. ആ മിനി ടൌണ്‍ഷിപ്പില്‍ റോഡുകള്‍ ഇടുങ്ങിയതായതിനാല്‍ വിസിറ്റേര്‍സിന്റെ വാഹനങ്ങള്‍ റോഡിലിടാനും പറ്റില്ല.

ഞാന്‍ കഴിഞ്ഞ പ്രാവശ്യം പോയപ്പോള്‍ എന്റെ ശകടം ആള്‍ പാറ്പ്പില്ലാത്ത ഒരു സ്ഥലത്ത് കൊണ്ടിടേണ്ടി വന്നു. ഇപ്രാവശ്യം പിന്നെ ഓട്ടോയിലായതിനാല്‍ രക്ഷപ്പെട്ടു. ടീ‍ച്ചറിന്റെ വീട്ടിനുചുറ്റും കാടായതിനാല്‍ തീരെ ചൂടില്ല. പോരാത്തതിന്‍ ഇപ്പോള്‍ കാറ്റു കാലമല്ലേ. തണുപ്പാണല്ലോ പൊതുവെ. ടീച്ചര്‍ ആള്‍ വളരെ ഹെല്‍ത്ത് കോണ്‍ഷ്യസ് ആണ്‍. കോര്‍പ്പറേഷന്‍ പാനി കുടിക്കില്ല. ടീച്ചറുടെ അടുത്ത വിജനമായ പറമ്പില്‍ ഉള്ള കിണറ്റില്‍ നിന്ന് കോരിയെടുക്കുന്ന വെള്ളമേ കുടിക്കാനും വെക്കാനും ഉപയോഗിക്കൂ..

ടീച്ചര്‍ക്ക് ക്ലോറിനേറ്റഡ് പാനി ഇഷ്ടമില്ലത്രെ. എന്റെ അമ്പിളി ടീച്ചറ് സുന്ദരിയാണ്‍. ടീച്ചറെപ്പറ്റി പറയുമ്പോള്‍ നിങ്ങളൊക്കെ വിചാരിക്കും ഒരു മൂത്ത കിളവിയാണെന്ന് എന്റെ അമ്മച്ചിയെപ്പോലെ.

“എന്നാലെ എന്റെ അമ്പിളിടീച്ചര്‍ ഒരു കുഞ്ഞിപ്പെണ്ണാണ്‍.” മുപ്പത് വയസ്സാകുന്നതേ ഉള്ളൂ. ടീച്ചറുടെ കെട്ട്യോന്‍ എപ്പോളും ജോലിത്തിരക്കാണ്‍. നല്ല കാലം! ഞാന്‍ ഇന്ന് അവിടെ എത്തിയപ്പോള്‍ ടീച്ചറുടെ അമ്മച്ചിയും ചേച്ചിയും ചേച്ചിയുടെ മക്കളും ചേട്ടായിയും ഒക്കെ ഉണ്ടായിരുന്നു. അതിനാല്‍ സമയം പോയതറിഞ്ഞില്ല.

ഞാന്‍ നല്ലൊരു മീന്‍ കറിയും ചോറും മറ്റു കറികളായ അവിയല്‍, കാളന്‍, പുളിയഞ്ചി, മാങ്ങാ അച്ചാര്‍ തുടങ്ങിയ സദ്യയാണ്‍ പ്രതീക്ഷിച്ചത്. പക്ഷെ ടീച്ചറെനിക്ക് ഒരു വെരി സ്പെഷല്‍ ബിരിയാണി ആണ്‍ ഉണ്ടാക്കിയിരുന്നത്. എനിക്ക് സാധാരണ വീട്ടിലുണ്‍ടാക്കുന്ന ബിരിയാണി ഇഷ്ടമില്ല. ഹോട്ടല്‍ ബിരിയാണിയാണ്‍ എനിക്കെപ്പോഴും നന്നായി തോന്നുക.

എന്റെ പെണ്ണ് ഉണ്ടാക്കുന്ന ബിരിയാണി എനിക്കിഷ്ടമില്ല. അതില്‍ ചോറും ഇറച്ചിയും ഒക്കെ സാമ്പാറില്‍ കുഴച്ചപോലെ കിടക്കും. പണ്ടവള്‍ക്ക് ഞങ്ങള്‍ ദുബായില്‍ താമസിച്ചിരുന്ന കാലത്ത് എന്റെ ഹൈദരബാദി സുഹൃത്ത് നാഫറിന്റെ ഭാര്യ അവരുടെ നാട്ടിലെ ബിരിയാണി ഉണ്ടാക്കുന്ന സ്റ്റൈല്‍ പഠിപ്പിച്ചിരുന്നു. പിന്നീടവള്‍ ഇടക്കിടക്ക് ഉണ്ടാക്കുമായിരുന്നു. നല്ല രസമുള്ള ബിരിയാണിയായിരുന്നു റഷീദയുടേത്.

പിന്നെ ഞാന്‍ ഇടക്ക് പറയും എനിക്ക് റഷീദയുടെ ബിരിയാണി വേണമെന്ന്. ഞാന്‍ റഷീദയുടെ കാര്യം പറഞ്ഞാല്‍ അവള്‍ക്ക് കുശുമ്പും തീരെ താല്പര്യവും ഇല്ലായിരുന്നു. ഒരു ദിവസം അവളെന്നോട് പറയുകയാ…. “ റഷീദയുടെ ബിരിയാണി വേണമെങ്കില്‍ അവളുടെ വീട്ടിലേക്ക് പൊയ്ക്കൊ” ഒരു പണി പഠിപ്പിച്ച് കൊടുത്ത ആളെ അവഹേളിക്കും വിധം എന്റെ പെണ്ണ് ഇങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വിഷമം തോന്നി.

എന്റെ ഓഫീസിലേക്ക് ചിലപ്പോള്‍ റഷീദ ബിരിയാണി കൊടുത്തയക്കുമായിരുന്നു. നല്ല അടിപോളി ബിരിയാണിയാണ്‍ ഹൈദരബാദ് സ്റ്റൈല്‍. എന്തിനാ എന്റെ പെണ്ണിന്‍ ഈ കുശുമ്പെന്ന് മനസ്സിലായില്ല. ഇനി ഒരു പക്ഷെ ഞാന്‍ റഷീദയെ ലൈന്‍ അടിക്കുന്നത് ഇഷ്ടപ്പെടാണ്ടാണോ.

എനിക്ക് റഷീദയോട് പ്രത്യേക വാത്സല്യം തോന്നാന്‍ കാരണം ഒന്ന് നല്ല ഒരു കുക്ക്, എനിക്കിഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്യുന്ന പെണ്ണ്, അതിലുപരി എന്റെ ബാല്യം പ്രത്യേകിച്ച് ടീന്‍ ഹൈദരാബാദിലായിരുന്നു. ഞാന്‍ ഉറുദു അവിടെ നിന്നാണ്‍ പഠിച്ചത്.

എന്റെ ക്ലാസ്സ് മേറ്റ് ചേതന ഏതാണ്ട് ഇവളെപ്പോലെ തോന്നും. ടൈറ്റ് പാന്റ്റ്സോട് കൂടിയുള്ള വെളുത്ത ചുരിദാര്‍ ആയിരുന്നു ചേതന മിക്കതും ധരിക്കുക. ഈ റഷീദയും അത് പോലെയായിരുന്നു. ഞാന്‍ റഷീദയെ ഹൈദരബാദി സ്റ്റൈലില് വണങ്ങുമായിരുന്നു. പിന്നെ ഉറുദുവില്‍ സംസാരിക്കും. ഹൈദരാബാദിലെ വിശേഷങ്ങള്‍ പറയും. “ ഇനി അതൊന്നും എന്റെ പെണ്ണിന്‍ പിടിക്കാഞ്ഞിട്ടാണോ എന്നറിയില്ല. അവള്‍ പിന്നീടൊരിക്കലും റഷിദ പഠിപ്പിച്ച ഹൈദരാബാദി ബിരിയാണി ഉണ്ടാക്കാറില്ല.

ഞങ്ങളുടെ ഹൈദരാബാദിലെ കോളേജിന്നടുത്ത് ഒരു ഇറാനി കഫെ ഉണ്ടായിരുന്നു. ഞാനും ചേതനയും ക്ലാസ്സ് കട്ട് ചെയ്തും ക്ലാസ്സ് കഴിഞ്ഞിട്ടും അവിടെ പോയി ഇരിക്കുമായിരുന്നു. അന്ന് ഏതാണ്‍ ആയിരത്തി തൊള്ളായിരത്തി അറുപത്തഞ്ചാണെന്ന് തോന്നുന്നു. ഇറാനി കഫെയില്‍ ഒരു ജൂക്ക് ബോക്സുണ്ടായിരുന്നു. നാലണ നാണയം അതിലിട്ടാല്‍ നമുക്കിഷ്ടപ്പെട്ട പാട്ട് പാടിപ്പിക്കാം.

എന്നെ ഉറുദു പറയാന്‍ പഠിപ്പിച്ചത് ചേതന ആയിരുന്നു. അവള് എന്നെ പ്രേമിച്ചിരുന്നു. ഞങ്ങള്‍ ഹുസൈന്‍ സാഗറിലും ബഞ്ചാര ഹിത്സിലും ഒക്കെ നടന്ന് കുറേ കാലം കഴിച്ചു. ചിലപ്പോള്‍ കോളി ഫ്ലവര്‍ ഗാര്‍ഡനിലും ടാങ്ക് ബണ്‍ടിന്റെ അടിയിലുള്ള ജെ ബി മംഗാറാം ബിസ്കറ്റ് കമ്പനിയിലുമൊക്കെ പോകാറുണ്ടായിരുന്നു. എന്റെ കലാലയ ജീവിതം അസ്തമിക്കുന്നതിന്‍ മുന്‍പേ എനിക്ക് ഹൈദരാബാദിനോട് വിട പറയേണ്ടി വന്നു. അതിനുശേഷം റഷീദയെ കണ്ടതുമുതലാണ്‍ ഞാന്‍ ഹൈദരാബാദിനേയും എന്റെ പ്രണയിനി ചേതനയേയും എല്ലാം ഓര്‍ത്തത്.

അമ്പിളി ടീച്ചറുടെ കുടുംബക്കാരോട് വര്‍ത്തമാനം പറയുന്നതിന്നിടക്ക് എന്റെ മനസ്സ് എങ്ങോ പോയി. ടീച്ചര്‍ ബിരിയാണി മേശപ്പുറത്ത് കൊണ്ട് വെച്ചപ്പോഴും അത് തിന്നാന്‍ തുടങ്ങിയപ്പോളും എനിക്ക് തോന്നി, ഇത് റഷീദ സ്റ്റൈല്‍ ഹൈദരാബാദി സ്റ്റൈല്‍ ആയിരിക്കുമെന്ന്. അതിശയമെന്ന് പറയട്ടെ, അത് പോലെ തന്നെ ഇരുന്നു. ഹൈദരാബാദുകാര്‍ അധികം മിന്റ് ലീഫ് ചതച്ചിടും, അമ്പിളി ടീച്ചറ് അത് ഇട്ടിരുന്നില്ല. അതൊഴിച്ചാല്‍ എല്ലാം അത് പോലെത്തന്നെ.

റഷീദയുടെയോ ചേതനയുടെയോ വേഷവിധാനങ്ങളും കൂടിയായിരുന്നെങ്കില്‍ ഈ വര്‍ഷത്തെ കൃസ്തുമസ്സ് എക്കാലത്തും ഓര്‍മ്മിക്കാന്‍ പറ്റുമായിരുന്നു. വിശേഷ ദിവസമായിട്ടും ടീച്ചര്‍ അന്ന് ഒരു സാദാ ചുരിദാര്‍ ആണ്‍ ധരിച്ചിരുന്നത്. ഒരു തനി നാടന്‍ സ്റ്റൈലില്‍. ഇനി ഒരു പക്ഷെ ആ സ്റ്റൈല്‍ ഒരു കാടന്‍ സ്റ്റൈല്‍ ആയിരിക്കാം. വീട് ഒരു കാട്ടിന്നുള്ളിലല്ലേ. അത് ഞാന്‍ ഓര്‍ത്തില്ല!! അമ്പിളി ടീച്ചറുടെ ഹോസ്പിറ്റാലിറ്റി ആസ്വദിക്കേണ്ടത് തന്നെയാണ്‍. ഷി വാസ് വെരി ലവിങ്ങ്. ഒരു കൊച്ചനിയത്തിയുടെ ലാളിത്യവും പെരുമാറ്റവും.

ഞാന്‍ ടീച്ചറെപ്പറ്റി അധികം പറഞ്ഞില്ല. ടീച്ചറെ ഞാന്‍ പരിചയപ്പെടുന്നത് ജിമ്മില്‍ വെച്ചാണ്‍. ഞങ്ങള്‍ ഒരേ ബേച്ചിലാണ്‍ പ്രാക്ടീസ് ചെയ്യാറ്. അവിടെ വരുന്നവരെല്ലാം ബുദ്ധിജീവികളോ അല്ലെങ്കില്‍ മാനസിക സംഘര്‍ഷങ്ങളുള്ളവരോ ആണെന്ന് എനിക്ക് തോന്നി. ആരും ആരോടും സംസാരിക്കില്ല. ഫൈവ് ടു സിക്സ് സ്ലോട്ട് ആയതിനാലായിക്കാം അധികവും കുടുംബിനികളും പിന്നെ എന്നെപ്പോലെയുള്ള ഓള്‍ഡ് മെന്നുമാരും.

ടീച്ചര്‍ എന്നെപ്പോലെ ട്രാക്ക് സ്യൂട്ട് ധരിച്ചാണ്‍ ജിമ്മിലേക്ക് വരാറ്. അങ്ങിനെ ഒരു ഏക്ടിവായില്‍ ചെത്തിവന്നിരുന്ന എന്റെ അമ്പിളിട്ടീച്ചറെ ഇങ്ങിനെ ഒരു വേഷത്തില്‍ കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നാതിരുന്നില്ല. ഇനി ടീച്ചറോട് പാറുകുട്ടിയെപ്പോലെ സെറ്റുമുണ്ടെടുത്ത് നില്‍ക്കാന്‍ പറയണം.

ഞാന്‍ വയറുനിറയെ ബിരിയാണി കഴിച്ചു. കുറച്ചധികം വിളമ്പിയിട്ടുണ്ടായിരുന്നു. കൂടെ നല്ല സലാഡും. പാകത്തിന്‍ പുളിയുള്ള തൈരായതിനാല്‍ അതിന്‍ കൂടുതല്‍ രുചിയുണ്ടായിരുന്നു. പിന്നെ ഷോപ്പില്‍ നിന്ന് വാങ്ങിച്ച അച്ചാറായിരുന്നു ഞാന്‍ കഴിച്ചത്. മൊത്തമുള്ള ഭക്ഷണത്തിന്റെ മാധുരയ്‌വും സുഗന്ധവും ആ അച്ചാര്‍ നശിപ്പിച്ചു. എന്നാലും ഞാന്‍ എനിക്ക് വിളമ്പിത്തന്നത് മുഴുവനും കഴിച്ചു.

ഭക്ഷണത്തിന്‍ ശേഷം ഒരു വലിയ പീസ് ബ്ലേക്ക് ഫോറസ്റ്റും തന്നു. എല്ലാം കൊണ്ടും എനിക്ക് തൃപ്തിയായി. കല്യാണത്തിന്‍ പോയിരുന്നെങ്കില്‍ ടീച്ചറുടെ വാത്സല്യവും ഫുഡും കിട്ടില്ലായിരുന്നു. എന്റെ മോനും അവന്റെ തള്ളയും കല്യാണത്തിന്‍ പോയി.

ടീച്ചറുടെ വീട് കാര്യമായി അലങ്കരിച്ചിരുന്നില്ല. ഒരു കൃസ്തുമസ്സ് സ്റ്റാറ് മാത്രം. ഞാന്‍ ഒരു പുല്‍ക്കൂടും കൃസ്തുമസ്സ് ട്രീയുമെല്ലാം പ്രതീക്ഷിച്ചിരുന്നു. എന്റെ അയല്‍ക്കാരി മെഴ്സിയുടെ വീട്ടില്‍ ഇക്കൊല്ലം ഉണ്ടാക്കിയ പുല്‍ക്കൂട് കഴിഞ്ഞ കൊല്ലത്തെ അത്ര നന്നായിരുന്നില്ല. ഞാന്‍ ഇക്കൊല്ലം വീട്ടില്‍ സ്റ്റാറ് തൂക്കിയില്ല. കറണ്ട് ബില്ല് കുറച്ചധികമാ എന്റെ കുടിയില്‍ ഇപ്പോള്‍.

പറയുമ്പോള്‍ എന്റെ വീട്ടില്‍ ഞാനും എന്റെ കെട്ട്യോളും മാത്രം. എന്നിട്ടും ചുരുങ്ങിയത് ആയിരത്തിയഞ്ഞൂറ് ഉറുപ്പിക പ്രതിമാസം അധികം തന്നെയല്ലേ. പണിക്കാരി ഉണ്ടായിട്ടും എന്റെ പെണ്ണ് പലപ്പോഴും വാഷിങ്ങ് മെഷീന്‍ ഉപയോഗിക്കും. പറമ്പിലുളള വിറകെല്ലാം അവിടെ ഇട്ട് കത്തിക്കും. എനിക്ക് കുളിക്കാനുള്ള വെള്ളം പുറത്തെ അടുപ്പില്‍ വെക്കാം. പക്ഷെ ചെയ്യില്ല. അടുക്കളയില്‍ പണിയെടുക്കുമ്പോളും ടിവിയും ഫേനുമെല്ലാം ഓഫാക്കാതെ നടക്കും. വീട് നിറയെ ലൈറ്റ് ഇട്ട് വെക്കും. അനാവശ്യമായി ഊറ്ജ്ജം നഷ്ടപ്പെടുത്തും. അങ്ങിനെ കറണ്ട് ബില്ല് കൂടുന്നു. അവള്‍ക്കെന്താ ചേതം എന്നാണ്‍ അവള്‍ക്ക് തോന്നണത്.

ഒരു മാസം കറണ്ട് ബില്ല് ഞാന്‍ അടക്കാതെ നോക്കി. എന്നിട്ടും അധികാരികള്‍ വന്ന് ലൈന്‍ കട്ടാക്കിയില്ല. അല്ലെങ്കില്‍ അവളെ ഒരു പാഠം പഠിപ്പിക്കാമായിരുന്നു. ഓരോ വീട്ടിലും നടക്കുന്ന പ്രശ്നങ്ങളാണ്‍ ഇതൊക്കെ.

എനിക്ക് പലതും ഓര്‍മ്മിക്കാനും നല്ലൊരു കൃസ്തുമസ്സ് സദ്യ ഒരുക്കിത്തന്നതിനും ഈ പോസ്റ്റ് ഞാന്‍ എന്റെ അമ്പിളി ടീച്ചര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.


Wednesday, December 22, 2010

Tuesday, December 21, 2010

ധനുമാസത്തിലെ തിരുവാതിര



ഇന്ന് 22-12-2010 ധനുമാസത്തിലെ തിരുവാതിര കേരളത്തില്‍ ആചരിക്കുന്നു. എന്റെ തട്ടകമായ തൃശ്ശിവപേരൂര്‍ കൂര്‍ക്കഞ്ചേരിയിലെ അഛന്‍ തേവര്‍ ശിവക്ഷേത്രത്തിലും ആചരിക്കുന്നു.

ശിവഭഗവാന്റെ ജന്മനാളാണ് തിരുവാതിര. അഛന്‍ തേവര്‍ ശിവ ക്ഷേത്രത്തില്‍ എല്ലാ തിരുവാതിര നാളിലും അന്നദാനം നടത്തി വരുന്നു. ഭക്തര്‍ നല്‍കുന്ന വഴിപാടായിട്ടാണ് ഈ അന്നദാനം. ഊട്ടുപുരയും ചട്ടിയും കലവും, മേശകസേര മുതലായവയെല്ലാം ഭക്തരില്‍ നിന്ന് കിട്ടിയ വഴിപാടാണ്. ഇനിയും കുറച്ച് പണികള്‍ ഊട്ടുപുരക്ക് ഉണ്ട്. ചുമര്‍ കെട്ടല്‍, ഇലക്ര്ട്രിസിറ്റി കണക്ഷന്‍, പ്ലംബ്ബിങ്ങ് മുതലായവ.

ഊട്ടിന് കുശിനിപ്പണിയെല്ലാം ഭക്തര്‍ തന്നെ നിര്‍വ്വഹിക്കുന്നു. ദഹണ്ഡത്തിന്റെ പ്രധാന പരികര്‍മ്മി സുകുമാരേട്ടന് ആണ്. അദ്ദേഹം ക്ഷേത്രം കാര്യക്കാരനും എന്നെപ്പോലെ അഛന്‍ തേവരുടെ ദാസനും ആണ്. സഹായികളായി വത്സലാന്റിയും, ശോഭടീച്ചറും, ഹന്‍സ ചേച്ചിയും, അജയേട്ടനും, ദാസേട്ടനും, ജയയും മറ്റു സുഹൃത്തുക്കളും ഉണ്ട്.

എല്ലാ തിരുവാതിരക്കും അന്ന ദാനം [ചോറും സാമ്പറും മറ്റുകറികളും പായസവും ചേര്‍ന്ന സദ്യ] ആണ്. പക്ഷെ ധനുമാസത്തിലെ തിരുവാതിരക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാ‍ടി പുഴുക്കും ആണ്. എന്താണ് ഈ എട്ടങ്ങാ‍ടി എന്ന് ചോദിച്ചാല്‍ ശോഭടീച്ചര്‍ പറഞ്ഞതനുസരിച്ച് >>
ചേന
ചേമ്പ്
കാവത്ത്
കൂര്‍ക്ക
ചെറുകിഴങ്ങ്
കൊള്ളി
കായ
മുതിര
>> ഇങ്ങിനെയുള്ള എട്ട് വിഭവങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ പാകം ചെയ്യുന്നു. ഉച്ചക്ക് ഒരു മണിയോടെ ഭക്തര്‍ക്ക് വിളമ്പുന്നു.

പതിവുപോലെ ഞാനും ദഹണ്ഡത്തിന് സഹായിക്കാനെത്തി. എന്റെ പ്രധാന ജോലി ഇവരോട് വര്‍ത്തമാനം പറഞ്ഞ് ഇവര്‍ക്ക് ഊര്‍ജ്ജം പകരലാണ്. പിന്നെ പാചകത്തിന് സഹായിക്കാനും ഞാനുണ്ടാകും. കഷണം നുറുക്കുന്നത് ശോഭ ടീച്ചറും, വത്സാന്റിയും, ഹന്‍സ ചേച്ചിയും ആണെങ്കില്‍ നാളികേരം ചിരകാന്‍ അജയേട്ടനാണ്.

നാളികേരം പൊതിച്ച്, വെട്ടിത്തയ്യാറാക്കുന്നതും വിറക് മുതലായ സാധനങ്ങള്‍ സ്വരൂപിക്കുന്നതും സുകുമാരേട്ടനാണ്. പിന്നെ അരി പലവ്യഞ്ജനം മുതലായവ എത്തിക്കുന്നത് ദാസേട്ടനാണ്. അമ്പലത്തിലെ ഇപ്പോഴത്തെ പ്രസിഡണ്ട് ഭാസ്കരേട്ടന്‍, സെക്ര്ട്ടറി ഉണ്ണിയേട്ടന്‍, ട്രഷറര്‍ ദാസേട്ടന്‍. ഞാനെന്ന ജെ പി രക്ഷാധികാരിയാണ്.

ധനുമാസത്തിലെ തിരുവാതിരയുടെ പ്രത്യേകത ശോഭടീച്ചറോടും മറ്റും ചോദിച്ചറിയുന്ന ഒരു വിഡിയോ ക്ലിപ്പ് ഇവിടെ ഉണ്ട്. അത് കാണാം.
ശിവന്റെ പിറന്നാള്‍ ദിവസം ശിവന് ദീര്‍ഘായുസ്സുണ്ടാകാനും ശ്രീ പാര്‍വ്വതി ദീര്‍ഘസുമംഗലിയായിര്‍ക്കാനും ആണത്രെ തിരുവാതിര വൃതം അനുഷ്ടിക്കുന്നത്. മറ്റുകാര്യങ്ങള്‍ വിഡിയോ കണ്ട് മനസ്സിലാക്കുക.

Monday, December 20, 2010

തിരുവാ‍തിരക്കളി

തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥ സന്നിധിയില്‍ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ആതിരോത്സവത്തില്‍ നിന്ന് ചില നിമിഷങ്ങള്‍

Sunday, December 5, 2010

വീട്ടിന്നുള്ളിലൊരു ബോട്ടിക്ക്


യാത്രകള്‍ പലപ്പോഴും സുന്ദരമാകാറുണ്ട്. കഴിഞ്ഞ ശനിയാഴ്ച പേരക്കുട്ടികളെ കാണാന്‍ കാക്കനാട്ടേക്കും കടവന്ത്രയിലേക്കും പോകാന്‍ വണ്ടിയോടിക്കാന്‍ മകനെ കിട്ടി. അതിനാല്‍ എനിക്ക് കാറിന്റെ വാതായനത്തില്‍ കൂടി കാഴ്ചകള്‍ കണ്ടിരിക്കുവാനും വഴിയോരക്കാഴ്ചകളില്‍ മുഴുകുവാനും സാധിച്ചു.

എനിക്ക് പ്രായം കൂടിക്കൂടി വരുന്നത് കാരണം ദീര്‍ഘദൂരം വാഹനം ഓടിക്കാന്‍ ഒരു സുഖമില്ല. ഗള്‍ഫിലേയും യൂറോപ്പിലേയും പോലെയുള്ള അടിപൊളി റോഡാണെങ്കില്‍ ഒട്ടും പ്രശ്നമില്ല. ഞങ്ങള്‍ കുടുംബസമേതം മസ്കത്തിലായിരുന്നപ്പോള്‍ മൊത്തം ഗള്‍ഫ് രാഷ്ട്രങ്ങള്‍ കാറില്‍ സഞ്ചരിച്ചിട്ടുണ്ട്.

ഹോട്ട് ഡോഗും ഹംബര്‍ഗ്ഗറും പിസ്സായും കൊക്കൊക്കോളയും എല്ലാം വാഹനം ഓടിക്കുമ്പോളും കഴിച്ചുംകൊണ്ടിരിക്കും. ഒരിക്കലും യാത്രാക്ഷീ‍ണം അനുഭവപ്പെടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരു കൊക്കോ കോളയുടെ കേന്‍ തുറന്ന് ഡാഷ് ബോഡില്‍ വെച്ചാല്‍ താഴെ വീഴില്ല. അത്രയും ക്ലിയര്‍ ആണ് അവിടുത്തെ റോഡുകള്‍।

ഇവിടെ നമുക്കങ്ങിനെ സങ്കല്പിക്കാന്‍ കഴിയുമോ? അതാണ് എനിക്ക് ദീര്‍ഘയാത്ര ഒരു ദുരിതം പോലെ തോന്നുന്നത്. തൃശ്ശൂര്‍ എറണാംകുളം റോഡിലെ കുണ്ടും കുഴിയും താരതമ്യേന തൃശ്ശൂര്‍ പാലക്കാട്ട് റൂട്ട് പോലെ ദുരിതമല്ല. എന്നിരുന്നാലും ഹൈവേ ആയതിനാല്‍ കുണ്ടുകള്‍ കാണുമ്പോള്‍ ഒരു പരിധി വരെ മാത്രമെ സ്ലോ ആക്കാന്‍ പറ്റൂ.. അല്ലെങ്കില്‍ ഹോണ്‍ അടിച്ച് പുറകെ വരുന്ന വണ്ടി നമ്മെ കൊല്ലും.
കുറച്ച് കാലമായി നെക്ക് പെയിനും ഉണ്ട്. അതിനാല്‍ 80 കിലോമീറ്റര്‍ ഈ റൂട്ടില്‍ കൂടി യാത്ര ചെയ്താല്‍ ചൂട് പിടിക്കണം കഴുത്തിലും തോളത്തും. എന്നാലും ശനിയാഴ്ചത്തെ യാത്ര പൊതുവെ ഉല്ലാസമായിരുന്നു।കൂടെ എന്റെ പെമ്പറന്നോത്തിയും ഉണ്ടായിരുന്നു।

കളമശ്ശേരി കഴിഞ്ഞ് അപ്പോളോ ടയര്‍ കഴിഞ്ഞ് സീപോര്‍ട്ട് എയര്‍പ്പോര്‍ട്ട് റോഡില്‍ കൂടി ടൌണ്‍ ഏരിയ ഒഴിവാക്കി സന്ധ്യയോടെ കാ‍ക്കനാട്ടെത്തി. അവിടെ ജയേഷിന്റെ രണ്ടാഴ്ച പ്രായമുള്ള മകള്‍ കുട്ടിമാളുവിനെ കണ്ടു. രാത്രി ഭക്ഷണത്തിന് ശേഷം കടവന്ത്രയിലുള്ള രാഖിയുടെ മകന്‍ കുട്ടാപ്പുവിനെ കാണാന്‍ 8 മണിയോടെ എത്തി. അന്ന് രാത്രി കടവന്ത്രയിലെ രാക്കമ്മയുടെ വീട്ടില്‍ തങ്ങി.

പിറ്റേ ദിവസം കുട്ടാപ്പുവിനെ കളിപ്പിച്ചുംകൊണ്ടിരുന്നപ്പോള്‍ എന്റെ ജൂലിയെപ്പോലെയുള്ള ഒരു ഡോഗ് ഓടിപ്പോകുന്നത് കണ്ടു. ഞാന്‍ റോഡിലിറങ്ങിയപ്പോള്‍ ചാര്‍ളിയെന്ന ഡോഗിന്റെ ഉടമസ്ഥ മഞ്ജുവിനെ കണ്ട് പരിചയപ്പെട്ടു।

മഞ്ജുവിന് രണ്ട് കുട്ടികല്‍. മക്കളും അവരുടെ അഛനും കാലത്ത് സ്കൂളിലും ഓഫീസിലും പോയി കഴിഞ്ഞാല്‍ മറ്റു വീട്ടമ്മമാരെ പോലെ അല്ലെങ്കില്‍ എന്റെ പ്രിയതമ ബീനാമ്മയെ പോലെ ചുമ്മ ടിവി കണ്ടും കിടന്നുറങ്ങിയും സമയം കൊല്ലുന്നില്ല. മറിച്ച് മഞ്ജു ചാര്‍ളിയെ പരിചരിക്കാനും, ചെടികള്‍ നട്ട് വളര്‍ത്തുവാനും ശേഷിച്ച സമയം വീട്ടിലൊരു ചെറു വിപണിയും ചെയ്യുന്നു।

ലേഡീസ് ഡ്രസ്സ് മെറ്റീരിയത്സ് [ചൂരിദാര്‍, സാരി മുതലായവ] എക്സ്ക്ലുസീവ് ആയവയുടെ വില്പന കൂട്ടുകാരികള്‍ക്കും ആ കോളനി നിവാസിനികള്‍ക്കുമായി ഒരുക്കിയിരിക്കുന്നു। മാര്‍ക്കറ്റിലേക്കാളും വില കുറവും നല്ല ക്വാളിറ്റിയും സെലക്ഷന്‍സും.

ഒരു നല്ല ഹോബിയും ചെറു വരുമാനവും ആക്കിമാറ്റാവുന്ന പണി. വീട്ട് ചിലവിനും കുട്ടികളെ പഠിപ്പിക്കാനും മറ്റു ചിലവുകള്‍ക്കും ഭര്‍ത്താവിന്റെ വരുമാനം ധാരാളം।

എറണാംകുളം കടവന്ത്രയിലെ കുമാരനാശാന് നഗര്‍ നമ്പര്‍ 91 ലാണ് മഞ്ജുവിന്റെ എക്സ്ക്ലുസീവ് ലേഡീസ് ബോട്ടിക്ക് ഒരുക്കിയിരിക്കുന്നത്. വലിയ തോതില്‍ നടത്താന്‍ തല്‍ക്കാലം താല്പര്യമില്ല എന്നാണ് മഞ്ജു പറഞ്ഞത്. കുറഞ്ഞ ചിലവില്‍ ഏത് വീട്ടമ്മക്കും ഇത്തരം സംരഭം നടത്താവുന്നതാണ്. മഞ്ജുവിന് എല്ലാവിധ ആശംസകളും നേരുന്നു।

തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരിയിലുള്ള ഗാന്ധിനഗറില്‍ എന്റെ മറ്റൊരു സുഹൃത്തായ ഡാര്‍ളിയും ഇത്തരം ഒരു സംരഭം വര്‍ഷങ്ങളായി നടത്തി വരുന്നു. അവിടെ കൂടുതല്‍ വിപുലീകരിച്ച രീതിയിലാണ്. ഡാര്‍ളിയെ പിന്നീട് പരിചയപ്പെടുത്താം।

ഞങ്ങള്‍ പിറ്റേ ദിവസം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ബീനാമ്മയുടെ ഫസ്റ്റ് കസിന്‍ അനിലിന്റെ മകള്‍ ശ്രീദേവിയുടെ വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം നാല് മണിയോടെ തൃശ്ശൂരിലെ വസതിയിലെത്തിച്ചേര്‍ന്നു।


ലക്ഷ്മിക്കുട്ടി എന്തെ പറയാഞ്ഞേ?

കൈരളിയില്‍ ഇന്ന് വരുമെന്ന കാര്യം എന്നോട് എന്തെ പറയാഞ്ഞേ ?
ഏതായാലും അങ്കിളിനു സന്തോഷമായി.

ആശംസകള്‍ നേരുന്നു . സാറ്റലൈറ്റ് ചാനലിലെ തിരക്കുള്ള ഒരു താരമായി തിളങ്ങട്ടെ എന്റെ ലക്ഷ്മിക്കുട്ടി* .

* കറുപ്പ് കുപ്പായമിട്ടതാണ്

[ഫസ്റ്റ് ഫ്രം ലെഫ്റ്റ് ആണ് താരം. ശരിക്കുള്ള പേര് ലക്ഷ്മി ]

Tuesday, November 30, 2010

എന്താ അങ്കിളേ മിണ്ടാണ്ട് പോണ്..?


ഇന്നെത്തെ പ്രഭാത വോക്ക് കൂര്‍ക്കഞ്ചേരിയിലുള്ള കീഴ്തൃക്കോവില്‍ ക്ഷേത്രത്തിലേക്കാകാമെന്ന് വീട്ടില്‍ നിന്ന്പുറപ്പെട്ടപ്പോള്‍ വിചാരിച്ചു. ഓരോ ദിവസം ഓരോ റൂട്ടിലായിരുന്നു എന്റെ നടത്തം. ചില റൂട്ടുകളില്‍ മാസങ്ങളോളം, ചിലപ്പോള് ആഴ്ചകള്‍, ചിലയിടത്ത് ഒരു ദിവസം അങ്ങിനെ ഒരു ചിട്ടയില്ലാത്തതാണ്‍ എന്റെ മോണിങ്ങ് വാക്ക് മേഖല.
കൂര്‍ക്കഞ്ചേരി സോമില് റോഡാണ്‍ മുഖ്യമായും ഇന്നത്തേക്ക് തിരഞ്ഞെ
ടുത്തത്.

ഏറ്റവും വാഹനങ്ങളുടെ ഘോഷയാത്രയുള്ള റൂട്ടുകളാണ്‍ എന്റെ സഞ്ചാര വീഥികള്‍. ഇന്ന് നടത്തം കഴിഞ്ഞ് വരുമ്പോള്‍ ജെസ്സി ചോദിച്ചു “എന്തിനാ ഈ വാഹനങ്ങള്‍ അധികമുള്ള സ്ഥലങ്ങളില്‍ കൂടി നടക്കുന്നത്….?”
“എന്റെ ജെസ്സി ഇനി വണ്ടി ഇടിച്ച് മരിക്കാനാ യോഗമെങ്കില്‍ അതേ സംഭവിക്കൂ.. നാം റൂട്ട് മാറിയത് കൊണ്ടൊന്നും കാര്യമില്ല. എനിക്ക് ആളുകളും തിരക്കുമില്ലാത്ത സ്ഥലങ്ങളില്‍ കൂടി നടക്കാന് ഇഷ്ടമില്ല.“


ഞാന് അങ്ങിനെ എന്റെ തട്ടകമായ തൃശ്ശൂര്‍ കൊക്കാലയില്‍ നിന്ന് നടന്ന് മെട്രോപ്പൊളിറ്റന് ഹോസ്പിറ്റല്‍ കഴിഞ്ഞ് തങ്കമണി കയറ്റം കഴിഞ്ഞുള്ള സോമില്‍ റോഡിലേക്ക് പ്രവേശിച്ചു. ഈ വഴി റെയില്‍ വേ ട്രാക്കിന്നടുത്താണ്‍ കീഴ്തൃക്കോവില്‍ അമ്പലം. ആ വഴിക്ക് ഞാന്‍ അഞ്ചാറ് കൊല്ലം മുന്‍പ് മിക്ക ദിവസവും പ്രഭാതത്തില്‍ നടക്കാന് ഇറങ്ങാറുണ്ടായിരുന്നു.

അങ്ങിനെ ഇന്ന് സോമില്‍ റോഡിലേക്ക് തിരിഞ്ഞ് നടന്ന് കൊണ്ടിരുന്നപ്പോള്‍ പിന്നില്‍ നിന്നൊരു വിളി….”അങ്കിളേ എന്താ മിണ്ടാതെ പോണേയ്>?”

ഞാന്‍ തിരിഞ്ഞ് നോക്കാതെ നടത്തത്തിന്‍ സ്പീഡ് കൂട്ടി.അപ്പോളിതാ ഒരു കരച്ചില്‍ പിന്നേയും…”അങ്കിളേ നില്‍ക്കൂ അവിടെ….” ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരു പെണ്ണ് ഓടി എന്റെ അടുത്ത് വന്ന് നിന്നു. കണ്ടാല്‍ ഏതാണ്ട് മുപ്പതിന്നടുത്ത് പ്രായം തോന്നും. തടിച്ച് കൊഴുത്ത ഒരു സുന്ദരി”

“ആരാ മനസ്സിലായില്ല.?” നിനക്കാളെ തെറ്റിയോ മോളേ…?
“എന്താ അങ്കിളേ ഇങ്ങിനെയൊക്കെ പറേണ്‍..?” വല്യ കഷ്ടമാണ്‍ കേട്ടോ ഇങ്ങിനെയൊക്കെ പറഞ്ഞാല്‍. “അവളുടെ മുഖം തുടുത്തു” പണ്ടൊക്കെ അങ്കിള്‍ ഈ വഴിക്ക് പോകുമ്പോള്‍ എന്നോട് എന്നും വര്‍ത്തമാനം പറയുമായിരുന്നു.
അങ്കിള്‍ ചിലപ്പോള്‍ എന്റെ നെറ്റിയില്‍ ചന്ദനക്കുറി അണിയിച്ച് തരാറുണ്ട്. എന്റെ നെറ്റിയില്‍ ആദ്യമായി ചന്ദനക്കുറി അണിയിച്ച ആളായിരുന്നു അങ്കിള്‍.

എനിക്ക് ആളെ തെറ്റിയിട്ടില്ല.
അങ്കിളെവിടെ പോയി ഇത്രയും നാള്‍. ജര്‍മ്മനിയിലേക്ക് തിരിച്ച് പോയോ. എന്നാ വന്നത്..?”


“എനിക്കൊന്നും മനസ്സിലാവിണില്ലല്ലോ കുട്ടീ…………. നിന്റെ പേരെന്താ……… നീയാരാ…………..?”
അവളുടെ മുഖം പിന്നെയും ചുവന്നു തുടുത്തു…. വിഷമവും…

“എന്റെ പേരുപോലും അങ്കിള്‍ മറന്നുവല്ലേ…. കഷ്ടം…. എന്നാലും എന്റെ അങ്കിളേ ഇങ്ങിനെയൊന്നും ചോദിക്കരുത്…?”


“ഞാന്‍ പാര്‍വ്വതി….“ പാര്‍വ്വതിയോ…………..
ആ ഇപ്പോ പിടികിട്ടി…. നാലഞ്ച് കൊല്ലം മുന്‍പ് നീണ്ട് മെലിഞ്ഞ് പെന്‍സില്‍ മാര്‍ക്ക് പോലെയൊരു നയന്ത്തില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ എനിക്കോര്‍മ്മ വന്നു. അവളാണോ ഇവള്‍.

അവളാണെങ്കില്‍ സുമാര്‍ പത്തിരുപത് വയസ്സായിക്കാണും. ഏതായാലും അവളല്ല ഇവള്‍, പിന്നെ ഇവളാര്‍.?

“എന്താ അങ്കിളേ മിണ്ടാതെ നിക്കണ്‍. എന്തെങ്കിലും പറയൂ….“
എനിക്കൊരാളെ ഓര്‍മ്മ വരുന്നു. അവള്‍ക്കിപ്പോള്‍ പത്തിരുപത് വയസ്സേ ആയിട്ടുണ്ടാകൂ.. നിനക്കെത്ര കുട്ടികളുണ്ട്…?

“എനിക്ക് കുട്ടികളൊന്നുമില്ല. എന്റെ കല്യാണം കഴിഞ്ഞിട്ടുമില്ല. ഞാന്‍ ഇപ്പോല്‍ ഇലക്ട്രോണിക്സിന്‍ പഠിക്കുന്നു. പാലക്കാട്ടടുത്ത്….“

“അങ്കിളിന്‍ ആരേയാ ഓര്‍മ്മ വന്നത്…?“
എനിക്ക് ഓര്‍മ്മ വന്ന കുട്ടി അന്ന് പെന്‍സില്‍ മാര്‍ക്ക് പോലെയുള്ള ഒരു കുട്ടിയെയാ…..

“ആ ആള്‍ തന്നെയാ ഞാന്‍ അങ്കിളെ ഞാന്‍. കോളേജിലെത്തി അധികം കഴിഞ്ഞില്ല. ഞാന്‍ തടിച്ച് കൊഴുത്ത് ഈ നിലയിലായി. തടി തീരെ കുറയുന്നില്ല. ഞങ്ങള്‍ ഇപ്പോള്‍ പാലക്കാട്ടാ താമസം. ഇന്നെലെ ഇവിടെ ഒരു ആവശ്യത്തിന്‍ വന്നതാണ്‍.”

പാര്‍വ്വതി പൊയ്ക്കൊളൂ…. പിന്നീട് കാണാം. ഇതാ എന്റെ കാര്‍ഡ്. വൈകിട്ട് വിളിക്കൂ………….

ഇത്രയൊക്കെ ആയിട്ടും എനിക്കാ ആ കുട്ടിയെ മനസ്സിലായില്ല. രാത്രി വിളിക്കട്ടെ. കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാം.

ഞാന്‍ എന്റെ നടത്തം തുടര്‍ന്നു. നേരെ കീഴ്തൃക്കോവില്‍ ക്ഷേത്രത്തിലെത്തി. കുറേ കാലമായി ഈ വഴിക്ക് ചെന്നിട്ട്. ക്ഷേത്രപരിസരമെല്ലാം മാറിയിരിക്കുന്നു. സാധാരണ ഞാന്‍ പുറത്ത് നിന്ന് തൊഴുത് ക്ഷേത്രം വലം വെച്ച് തിരിച്ച് അഛന്‍ തേവര്‍ അമ്പലത്തില്‍ പോയിട്ടാണ്‍ വിശദമായ തൊഴലും പ്രസാദം കഴിക്കലും ചന്ദനം തൊടലും മറ്റും.

ഇന്ന് അതിനൊക്കെ വിപരീതമാ‍യി അകത്ത് കടക്കാന് തോന്നി. അമ്പലത്തിന്നുള്ളില്‍ വികസനപ്രവര്‍ത്തനങ്ങളെല്ലാം ചെയ്തിരിക്കുന്നു. പഴയ ബേബി വാര്‍സ്യാ
രെ കണ്ടു അവിടെ. കുശലം പറഞ്ഞ് പുറത്തിറങ്ങി.

തിരിച്ച് വരുന്ന വഴി അഡ്വക്കേറ്റ് ജയറാമിനെ കണ്ട് കുശലം പറഞ്ഞു. അവരുടെ വീട്ടിലെ ഡാല്‍മേഷ്യന്‍ ഡോഗിനെയും കണ്ടു. സൌമ്യപ്രകൃതക്കാരനാണ്‍ ഡാല്‍മേഷ്യന്‍ ഡോഗ്. ജയറാം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മറ്റും പ്രാക്ടീസ് ചെയ്യുന്ന എന്റെ സുഹൃത്താണ്‍. അദ്ദേഹത്തിനെ കണ്ടതിന്‍ ശേഷം നടത്തം ആരംഭിച്ചു. ആ വഴിയിലെ പലര്‍ക്കും വിചാരം ഞാന്‍ ഇപ്പോഴും മീഡിയാ ചാനലിലെ മേനേജര്‍ തന്നെയെന്നാണ്‍.

പലരേയും കണ്ട് കുശലം പറച്ചിലും ഒക്കെയായി സമയം രണ്ട് മണിക്കൂര്‍
പോയതറിഞ്ഞില്ല. ഇപ്പോള്‍ കാലത്ത് ചായക്ക് പകരം മഹരാസ്നാദി കഷായമാണ്‍ സേവിക്കുന്നത്. കുറച്ച് കാലമായി അധിക ദൂരം നടക്കാറില്ല. ഇന്ന് തൊട്ട് നടത്തത്തിന്റെ ദൂരം കൂട്ടി.
അഛന്‍ തേവര്‍ അമ്പലത്തിലെത്തിയപ്പോള്‍ തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ യോഗ ക്ലാസ്സിലെ രോഷ്നയെ കണ്ടു. നെറ്റില്‍ യോഗ എഴുതുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ചെയ്തു. തേവരെ തൊഴുത് വേഗം വീട്ടിലേക്ക് നടന്നു.


മടക്കത്തില്‍ വീടെത്താറായപ്പോള്‍ ജെസ്സി കുശലം പറയാന്‍ വന്നു. കൂടെ മകന്‍ ഡോക്ടര്‍ ബിനുവും. ബിനു ഞാന്‍ കഴിഞ്ഞാഴ്ച ഫോട്ടോ എടുത്ത കൂത്താടിച്ചിയുമായി കിന്നാരം പറയുകയായിരുന്നു. ബിനു ഒരു പുതിയ നിക്കോണ്‍ കേമറ വാങ്ങിയിട്ടുണ്ട്. അതിന്റെ ഡെമോയെല്ലാം കണ്ടു അധികം താമസിയാതെ അവിടെ നിന്ന് മുങ്ങി.

ബിനു പഞ്ചകര്‍മ്മ റിസര്‍ച്ച് സെന്ററിലെ ഫിസിഷ്യനാണ്‍. എന്നെ ഒരു ദിവസം അങ്ങൊട്ട് കൊണ്ട് പോകാന്‍ പറഞ്ഞിട്ടുണ്ട്. ഭാരതപ്പുഴയുടെ ഒരു കരയിലാണ്‍ ഈ സ്ഥാപനം. എനിക്ക് ഒരു പാട് ഓര്‍മ്മകള്‍ ഉള്ള ഒരു നാടാണ്‍ നിളാ നദീതീരം. നിളയില്‍ പണ്ട് ഒരു പാട് നാള്‍ കുളിക്കാന്‍ പോകുമായിരുന്നു. അന്ന് ഈ പഞ്ചകര്‍മ്മ റിസര്‍ച്ച് സെന്ററിന്റെ പുറകിലായിരുന്നു കേരള കലാമണ്ഡലം
. എന്റെ കസിന്‍ ഡോക്ടര്‍ കേശവന്‍ ആയിരുന്നു അവിടുത്തെ ചീഫ് ഫിസിഷ്യന്‍ ഏതാണ്ട് 45 വര്‍ഷം മുന്‍പ്. അദ്ദേഹം ഉള്ള കാലങ്ങളില്‍ ഞാന്‍ പലപ്പോഴും എന്റെ ചേച്ചിയൊരുമിച്ച് അവിടെ പോയി താമസിക്കാറുണ്ട്. എനിക്ക് ആയുര്‍വ്വേദ കോളേജില്‍ പഠിക്കാനുള്ള ഭാഗ്യവും അവിടെ നിന്നുണ്ടായെങ്കിലും ഞാന്‍ അത് ശരിക്കും വിനിയോഗിച്ചില്ല. അല്ലെങ്കില്‍ ഇന്ന് ഞാന്‍ ബിനുവിനെ പോലെ ഒരു ഡോക്ടര്‍ ആയേനേ.

ഞാന്‍ പഠിച്ച് കോളേജും പരിസരവും എല്ലാം പോയി കാണണം.. ഭാരതപ്പുഴയില്‍ കുളിക്കണം. എന്നിട്ടും എല്ലാം അയവിറക്കണം… എഴുതണം….

പതിവിലും വൈകിയിട്ടും എന്നെക്കാണാതെ എന്റെ ആനന്ദവല്ലിയെന്ന ഭാര്യ വിഷമിച്ചിരിക്കയായിരുന്നു. പുട്ടും കടലയും പപ്പടവും ഉണ്ടാക്കി വെച്ചിരുന്നു. അത് കഴിച്ച് നേരെ ഓഫീസിലെത്തി.


അങ്ങിനെ ഇന്നെത്തെ പ്രഭാതം അവസാനിച്ചു. ഇനി പണിപ്പുരയിലേക്ക്……………. >>>>>>>>>


കുറിപ്പ്: അക്ഷരത്തെറ്റുകളുണ്ട്. സദയം ക്ഷമിക്കുക. താമസിയാതെ ശരിപ്പെടുത്താം.



കരിനീലിക്കളം [വിഡിയോ ക്ലിപ്പ്]

കരിനീലിക്കളത്തിന്റെ നിശ്ചലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന്റെ കൂടെയുള്ള വിഡിയോ ക്ലിപ്പ് കാണുക.

ബേന്‍ഡ് വിഡ്ത്ത് കുറവുള്ളവര്‍ക്ക് ഒരു സ്റ്റ്ട്രെച്ചില്‍ കാണാന്‍ കഴിഞ്ഞെന്ന് വരില്ല. അത്തരം അവസ്ഥയില്‍ റീപ്ലേ ചെയ്താല്‍ ശരിക്കും കാണാം.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ>>>

Sunday, November 28, 2010

കരിനീലിക്കളം

ഇന്നെലെ കരിനീലിക്കളം ഉണ്ടായിരുന്നു. അജന്റയില്‍ ഇല്ലായിരുന്ന കളമാണ്. പക്ഷെ ഞാന്‍ കണ്ട കളങ്ങളില്‍ വെച്ച് ഏറ്റവും നല്ല കളമായിരുന്നു അത്. നല്ല പാട്ടും മേളവും [ചെണ്ട]
വിഡിയോ ഒരു മണിക്കൂര്‍ ചെയ്തു. ക്ലിപ്പുകള്‍ സൌകര്യം പോലെ ഡിസ്പ്ലേ ചെയ്യാം.

ഇന്നെലെ വേറെ രണ്ട് കളങ്ങളും ഉണ്ടായിരുന്നു. ഞായറാഴ്ചയായതിനാല്‍ തിരക്ക് കൂടുതല്‍ ഉണ്ടായിരുന്നു.




















നാന്ദി


കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകമേളയുടെ തിരശ്ശീല ഇന്നെലെ ഉയര്‍ന്നു. ഡിസംബര്‍ 22 മുതല്‍ 31 വരെ 10 ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ നാന്ദിയായി നവംബര്‍ 28 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തൃശ്ശിവപേരൂര്‍ കെ ടി മുഹമ്മദ് സ്മാരക തിയേറ്ററില്‍ പ്രഭാഷണം, നാടകാവതരണം മുതലായ പരിപാടി അരങ്ങേറി.

വിശ്വപ്രസിദ്ധ ആംഗലേയ നാടക കൃത്ത് ഹാരോള്‍ഡ് പ്രിന്ററിന്റെ [Harol Printer] നിര്യാണം 2008 ഡിസംബര്‍ 24 നായിരുന്നു. നോബല്‍ ജേതാവായ നാടക കൃത്തും സംവിധായകനും കവിയും മറ്റുമായ ആ മഹാ പ്രതിഭയെ ആദരപൂര്‍വ്വം സ്മരിച്ചുകൊണ്ടാണ് ഇത്തവണത്തെ ഇറ്റ്ഫോക്കിന്റെ [itfok]* തിരശ്ശീല ഉയരുന്നത്.


* [itfok] international theatre festival of kerala

Thursday, November 25, 2010

കൂട്ടക്കളം


ഇന്നെലെ നടന്ന കൂട്ടക്കളത്തിന്റെ ദൃശ്യങ്ങള്‍. വൈകിട്ട് യ് 7 മണിക്ക് കളം പാട്ടും ഉണ്ടായിരുന്നു. [ഭഗവതിപ്പാട്ട്]
72 മണിക്കൂര്‍ വേണ്ടി വരുമത്രെ ഭഗവതിപ്പാട്ട് മുഴുവനായി പാടിത്തീര്‍ക്കാന്‍. സമയ പരിമിതി മൂലം തല്‍ക്കാലം ഒരു മണിക്കൂറില്‍ തിരഞ്ഞെടുത്ത കുറച്ച് പാട്ടുകള്‍ പാടി. 8 മണിക്ക് മുന്‍പേ ചടങ്ങുകള്‍ അവസാനിച്ചു.

വിഡിയോ ക്ലിപ്പ് ഉണ്ട്. പിന്നീട് അപ്പ് ലോഡ് ചെയ്യാം.