Sunday, December 28, 2008

എന്റെ പാറുകുട്ടി [ഭാഗം 4]

മൂന്നാം ഭാഗത്തിന്റെ തുടര്‍ച്ച...........
"എടീ പാര്‍വ്വതീ, എന്തു കിടപ്പാ ഇത്?"
"അയ്യോ ഞാനറിഞ്ഞില്ല നേരം പുലര്‍ന്നത്."
പാര്‍വ്വതി സടകുടാ എഴുന്നേറ്റു, അലസമായി കിടന്നിരുന്ന മുടിയൊക്കെ ഒതുക്കി പേടിച്ച് ഓച്ചാനിച്ചു നിന്നു.
"നിന്നോടാരാ ഈ കോലായില്‍ വന്ന് കിടക്കാന്‍ പറഞ്ഞേ?"
"എനിക്ക് ആ മുറീല് ഒറ്റക്ക് കിടക്കാന്‍ പേടിയാ."
"പേടിയോ? ആരെ പേടിക്കണം? ഇനി അഥവാ പേടിയുണ്ടെങ്കില് നിനക്കാ ജാനുവിനെ കൂട്ടിന് വിളിക്കാഞ്ഞില്ലേ? അല്ലെങ്കില് അവള്‍ ഉറങ്ങുന്നിടത്ത് പോയി കിടക്കാമായിരുന്നില്ലേ?എന്താടീ ഒന്നും മിണ്ടാത്തേ? ഓരൊ കുന്താണ്ടങ്ങളുണ്ടാക്കി വെച്ചിട്ട് മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാന്‍."
പാര്‍വ്വതി കോലായില്‍ നിന്ന് വിതുമ്മാന്‍ തുടങ്ങി
ഉണ്ണി അതൊന്നും നോക്കാതെയും ശ്രദ്ധിക്കാതെയും പറഞ്ഞു.
"നീ കുളിച്ച് വേഗം സ്കൂളില്‍ പൊയ്കൊ."
"ഇത്രയും വൈകിയാല്‍ എന്നെ ക്ലാസ്സില്‍ കയറ്റില്ല.ഞാന്‍ പോണില്ലാ."
പാര്‍വ്വതി പിന്നേയും വിതുമ്മാന്‍ തുടങ്ങി. ഉണ്ണിയെ ഉള്ളില്‍ അത്ര മാത്രം സ്നേഹിക്കുന്ന പാര്‍വ്വതിക്ക്, വിഷമം ഒതുക്കാന്‍ പറ്റുന്നില്ല. ഒരു സാന്ത്വന വാക്കു പോലും ഉണ്ണ്യേട്ടന്‍ പറയുന്നില്ലാല്ല്ലോ എന്റെ ഗുരുവായൂരപ്പാ! പാര്‍വതി നെടുവീര്‍പ്പിട്ടു. ഉണ്ണി പ്രഭാത കര്‍മ്മങ്ങള്‍ക്കായി അവിടെ നിന്നെണീറ്റപ്പോള്‍, പാര്‍വ്വതി അവിടെ തന്നെ നിക്കുന്നുണ്ടായിരുന്നു.
"എന്താടീ നീ കുന്തം വിഴുങ്ങിയ പോലെ അവിടെ തന്നെ നിക്കണ്?
പോടീ അകത്ത്."
ഉണ്ണി വേഗം കുളിച്ച് ഒന്നും കഴിക്കാതെ ആരോടും ഒന്നും ഉരിയാടാതെ ഓഫീസിലേക്കുള്ള യാത്രക്കുള്ള ഒരുക്കങ്ങളായി. സാധാരണ പാര്‍വ്വതിയാ ഉണ്ണിക്ക് അന്നന്ന് ഇടാനുള്ള പാന്‍‌സും ഷേര്‍ട്ടുമെല്ലാം എടുത്ത് വെക്കുന്നതും, കാലത്തെ ചായ കൊണ്ട് വന്നു കൊടുക്കുന്നതും, തന്നെയുമല്ല ഉണ്ണിയുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നതും. ഇന്ന് പതിവിന് വിപരീതമായി ഉണ്ണി തന്നെ എല്ലാം ചെയ്ത് ഓഫിസിലേക്ക് യാത്രയായി. ചായ കുടിച്ചില്ല. പ്രാതല്‍ കഴിച്ചില്ല. പാര്‍വ്വതിയോട് യാത്ര പറഞ്ഞില്ലാ. ഉണ്ണി ഓഫീസിലേക്ക് പോകാന്‍ കാറില്‍ കയറിയതും, പാര്‍വതി വിഷമം ഉള്ളിലൊതുക്കാന്‍ കഴിയാതെ വാവിട്ടു കരയാന്‍ തുടങ്ങി. പാര്‍വ്വതിയുടെ അമ്മ കഴിവതും സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, പാര്‍വതിക്ക് കരച്ചില്‍ നിര്‍ത്താനായില്ല.
'എന്റെ ഉണ്ണ്യേട്ടാ' എന്ന് ഉച്ചത്തില്‍ അലറി കരയാന്‍ തുടങ്ങി,
പാര്‍വതിയുടെ കരച്ചില്‍ കേട്ട് അടുക്കളപ്പണിക്കാരും, തൊട്ട വീട്ടിലെ അപ്പൂപ്പനും ഓടിയെത്തി.
'എന്താ ഇവിടെ പ്രശ്നം?'.
"ഏയ് ഇവിടൊന്നുമില്ലാ, ഉണ്ണിയും മോളും തമ്മില്‍ ഇന്നലെ എന്തോ സംസാരമുണ്ടായി.ഞാനും അതിനൊരു കൂട്ടാകേണ്ടി വന്നു എന്റെ തുപ്രേട്ടാ...കാല ദോഷമല്ലാതെ എന്തെന്നാ ഇതിനൊക്കെ പറയാ‍."
"അതിന് ഉണ്ണീടെ ഭാഗത്ത് നിന്ന് അവിവേകം ഒന്നും വരില്ലല്ലോ!
പാര്‍വ്വതിയും നിങ്ങളും ഈ കുടുംബത്തില്‍ വരുന്നതിനു മുന്‍പും എനിക്ക് ഈ വീടുമായി അടുത്ത് ബന്ധം ഉണ്ടായിരുന്നു.അത്രയും അച്ചടക്കത്തോടെയായിരുന്നു ഉണ്ണിയെ അവന്റെ രക്ഷിതാക്കള്‍ വളര്‍ത്തിയിരുന്നത്.ഉണ്ണിയുടെ ഈ പ്രായത്തിലുള്ള എത്രയോ ചെറുപ്പക്കാര്‍ ഉണ്ടീ നാട്ടില്‍.അവരുടെയൊക്കെ പ്രവര്‍ത്തികള്‍ നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ.നാട്ടില്‍ വൈകുന്നേരമായാല്‍ സ്വൈരമായി ആര്‍ക്കെങ്കിലും നടക്കാന്‍ പറ്റുമോ? നമ്മുടെ ഉണ്ണിയെ പോലെ സല്‍ സ്വഭാവിയായ ഏതെങ്കിലും ചെറുപ്പക്കാരുണ്ടോ പെങ്ങളെ ഈ നാട്ടില്‍?"
"അതിന് എന്റെ തുപ്രേട്ടാ ഉണ്ണിയുടെ ഭാഗത്തൊന്നും ഉണ്ടായില്ല...
എല്ലാത്തിനും കാരണക്കാരി ഞാനും എന്റെ മോളുമാ."
"പിന്നെന്തിനാ ഈ പെണ്‍കുട്ടി നിന്ന് കരേണേ.മോളെ പാറുകുട്ടീ ഇങ്ങ്ട് അടുത്തു വന്നേ. തുപ്രമ്മാന്‍ ചോദിക്കട്ടെ എന്തെ ഉണ്ടായീ"
പാര്‍വതി കരച്ചില്‍ നിര്‍ത്താതെ കാര്യങ്ങളൊക്കെ ചുരുക്കി പറഞ്ഞു...
ഉണ്ണ്യേട്ടന് സന്ധ്യാദീപം നേരത്തിന് കൊളുത്തുന്നതിനും, ഉണ്ണ്യേട്ടന്റെ ചേച്ചിയുടെ അസ്ഥിത്തറയില്‍ ചിരാത് വെക്കുന്നതും എല്ലാം യാതൊരു മുടക്കും കൂടാതെ ചെയ്തിരിക്കണമെന്ന് വളരെ നിര്‍ബന്ധമാ. അത് കാണാനാ ഉണ്ണ്യേട്ടന്‍ ഇത്ര തിരക്കുള്ള ഓഫീസീന്ന് ഈ ആറ് മണിയോടടുത്ത് തന്നെ വീട്ടിലെത്തുന്നത്.പക്ഷെ അത് യഥാ സമയം ഇന്നലെ ചെയ്യാന്‍ വൈകി. പിന്നെ ഞാന്‍ ഉണ്ണ്യേട്ടനോട് വേറെ ഒരു വിഷയത്തില്‍ കള്ളം പറഞ്ഞു, വളരെ സത്യസന്ധനായ ഉണ്ണ്യേട്ടനിതൊന്നും സഹിക്കാന്‍ പറ്റില്ലാ എന്നെനിക്കറിയാം എന്റെ തുപ്രമ്മാനേ, ഇന്നലെ വൈകുന്നേരം എന്നെ ഒരു പാട് വഴക്കു പറഞ്ഞു. എന്നെ തല്ലിച്ചതച്ചാലിത്ര ദു:ഖം എനിക്ക് വരില്ലായിരുന്നു... ഇന്ന് കാലത്ത് ജലപാനം പോലും കഴിക്കാതെയാ ഈ വീട്ടില്‍ നിന്നിറങ്ങിപ്പോയേ എന്റെ തുപ്രമ്മാനേ...
ഈ പാറുകുട്ടിക്കിതൊന്നും സഹിക്കാന്‍ പറ്റില്ലാ, പാറുകുട്ടി പിന്നെയും വാവിട്ടു കരയാന്‍ തുടങ്ങീ.....
“മോളെ പാറുകുട്ടീ. നീ ക്ഷമിക്ക്. നമുക്ക് വഴിയുണ്ടാ‍ക്കാം. നിനക്കെന്താ വേണ്ടേ ? ഈ തുപ്രമ്മാനോട് പറാ‍.”
“എന്നോട് ദ്വേഷ്യമൊന്നും ഇല്ലാന്ന് എന്റെ ഉണ്ണ്യേട്ടന്‍ പറയണം
അത് കേക്കാതെ ഞാന്‍ ജലപാനം കഴിക്കില്ലാ.”
“മോളെ അങ്ങിനെയൊന്നും പറയരുത്, മോള് കുളിച്ച് കഞ്ഞി കുടിച്ച് വാ. തുപ്രമ്മാന്‍ സ്കൂളില്‍ കൊണ്ട് വിടാം.കാര്യങ്ങളൊക്കെ വേണ്ടും വിധത്തില്‍ തുപ്രമ്മാന്‍ മാഷോട് പറഞ്ഞു കൊള്ളാം.”
പാറുകുട്ടിയേ സൂത്രത്തില്‍ അനുനയിപ്പിച്ച് സ്കൂളില്‍ കൊണ്ട് പോയി വിട്ടു..5 മണിയോടെ പാര്‍വ്വതി സ്കൂളില്‍ നിന്നും കരഞ്ഞുവീര്‍ത്ത കണ്ണുകളുമായി വീട്ടിലെത്തി.
"ആ മോള് വന്നോ? അമ്മ കാപ്പി ഇട്ട് വെച്ചിട്ടുണ്ട്. മോളെടുത്ത് കുടിച്ചോ.
പിന്നെ, മരക്കിഴങ്ങ് ചുട്ടുവെച്ചിട്ടുണ്ട്. നിനക്ക് വലിയ ഇഷ്ടമാണല്ലോ.ചുട്ട മരക്കിഴങ്ങ്.
കുറച്ച് ഉണ്ണിക്ക് നീക്കി വെച്ചോളൂട്ടോ. അമ്മ പണിക്കാര്‍ക്ക് കൂലി കൊടുത്തിട്ട് വരാം.”
പാര്‍വ്വതി ഇതൊന്നും കേള്‍ക്കാതെ അടുക്കളപ്പടിയില്‍ തന്നെ ഇരുന്നു.
പാര്‍വതിയുടെ അമ്മ തിരികെ വന്ന് , മോളുടെ ഇരിപ്പു കണ്ടപ്പോള്‍ ആ അമ്മക്ക് സഹിച്ചില്ല.
“എന്തിനാ മോളെ നമ്മള്‍ ഇവിടെ കഴിയുന്നത്.? നമുക്കും തല ചായ്ക്കാനൊരിടം ഉണ്ടല്ലോ.
പട്ടിണിയാണേലും. ഉള്ളത് കുടിച്ചവിടെ കഴിയാം.അപ്പോ ഇതൊന്നും കാണേണ്ട കാര്യം ഇല്ലല്ലോ.ആ അമ്മയും വിതുമ്മി.ഉണ്ണിയുടെ ചേച്ചി മരിച്ചിട്ട് ഉണ്ണി ഈ വീട്ടില്‍ ഒറ്റക്കായപ്പോളാ നമ്മളിവിടെ എത്തിയത്. അന്ന് നിനക്കാറ് വയസ്, ഉണ്ണി പത്തിലോ മറ്റോ പഠിക്കുന്നെന്ന് തോന്നുന്നു. ഉണ്ണിക്ക് അമ്മായിയെ വലിയ ഇഷ്ടമായിരുന്നു.
ബഹുമാനവും ഉണ്ടായിരുന്നു.നിന്നെ അന്നും ഉണ്ണിക്ക് ഏറെ പ്രിയമായിരുന്നു...
അന്ന് തൊട്ടേ നിങ്ങള്‍ രണ്ട് പേരും ഈ അകത്തളത്തിലായിരുന്നു കിടന്നിരുന്നത്...
ഇന്നും അതിന് മാറ്റമില്ല. ഉണ്ണി.അവന്റെ ചേച്ചി കിടന്ന് മരിച്ച കട്ടിലിലും, നീ താഴത്തും. ഞാനും ജാനുവും മച്ചിന്റകത്തും. ഇന്നേ വരെ നമ്മളെക്കൊണ്ട് ഒരു പാട് വേദനകളും കഷ്ടപ്പടുകളും ഉണ്ണിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എല്ലാം നമ്മുടെ കാലക്കേടെന്നെ എനിക്ക് പറയാനുള്ളൂ.
ഉണ്ണിയുടെ ഭാഗത്ത് നിന്നും ഇന്നെ വരെ ഒരു പ്രശ്നവും നമുക്കുണ്ടായിട്ടില്ല.
എല്ലാം പ്രശനങ്ങള്‍ക്കു തുടക്കം ഇടുന്നത് നീയോ ഞാനോ അല്ലെ?
അപ്പോള്‍ ആ മോനെ നമ്മളെന്തിനു കുറ്റപ്പെടുത്തണം?ഈശ്വര ചൈതന്യം നിറഞ്ഞ മുഖമാണവന്റേത്, നമ്മള്‍ ചെയ്ത അപരാധമെല്ലാം പൊറുക്കണമെന്ന് പറഞ്ഞു ഈ അമ്മ അവന്റെ കാലു പിടിച്ചു പറയാം. എന്നിട്ട് നമുക്ക് നമ്മുടെ കുടിലിലേക്ക് പോകാം.
ഉണ്ണിക്ക് ഇപ്പോ പ്രായവും, പക്വതയും എല്ലാം വന്നു... വലിയ വ്യവസായ സമുച്ചയത്തിന്റെ ഉടമസ്ഥനും, പട്ടണത്തില്‍ ആദരിക്കപ്പെടുന്നവനും എല്ലാമാണ്...
അവന്‍ സ്വന്തമായി ജീവിച്ചോട്ടെ.നമ്മളിനിയും അവനെ ഉപദ്രവിക്കേണ്ട.”
“നമുക്ക് ഈശ്വര കോപം കിട്ടും!”
“ഇല്ല അമ്മേ, അമ്മ വേണേല്‍ പൊയ്കോ. ഞാനില്ല. എനിക്കെന്റെ ഉണ്ണ്യേട്ടനെ വിട്ടു പോരാന്‍ പറ്റില്ലാ.ഇല്ലാ........ ഇല്ലാ............ ഞാന്‍ ഈ വീട് വിട്ട് എങ്ങോട്ടും പോകില്ല.”
പാര്‍വ്വതിക്ക് സങ്കടം അടക്കാനായില്ല.പാര്‍വ്വതി വിങ്ങിപ്പൊട്ടി.
“അമ്മേ നേരം സന്ധ്യയായില്ലേ? വിളക്ക് വെച്ചോളൂ. ഞാന്‍ കാലും മുഖവും കഴുകി വരാം.
ഞാന്‍ അസ്ഥിത്തറയില്‍ ചിരാത് വെച്ചിട്ട് വരാം.. ഉണ്ണ്യേട്ടനിന്ന് ചപ്പാത്തിക്ക്. ഇഷ്ട വിഭവമായ തീയലും, അവിയലും ഒക്കെ വെക്കാം. പിന്നെ പച്ചമാങ്ങയിട്ട തേങ്ങാ ചമ്മന്തിയും.
എന്റെ തേവരേ ഉണ്ണ്യേട്ടനെന്താ ഇതു വരെയായിട്ടും എത്താത്തെ?
“അമ്മേ............ അമ്മേ............”
എന്താ എന്റെ പെണ്‍കുട്ടീ.? അലറുന്നതു.?
മണി ആറര കഴിഞ്ഞല്ലോ! ഉണ്ണ്യേട്ടനെത്തിയില്ലല്ലോ.
“ശരിയാണല്ലോ മോളെ. അത് സാരമില്ല. അവനങ്ങനെയാണല്ലോ. ഇത്തരം സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ അവനിങ്ങനെയൊക്കെയല്ലേ?”
“പക്ഷെ അമ്മേ.... അപ്പോളൊക്കെ ഉണ്ണ്യേട്ടന്‍ നേരം വൈകാറില്ലല്ലോ.വീട്ടില്‍ കൃത്യ സമയത്തെത്തുമല്ലോ.”
“എനിക്കും മനസ്സില്‍ എന്തോ പന്തികേട് തോന്നുന്നു. എന്റെ മോന് ആപത്തൊന്നും വരുത്തല്ലേ എന്റെ തേവരേ! മണി ഏഴു കഴിഞ്ഞല്ലോ! എന്താ ഈ കുട്ട്യേ കാണാത്തേ?”
അമ്മയും മോളും അങ്ങോട്ടുമിങ്ങോട്ടും മിഴിച്ച് നോക്കി...
“അമ്മേ, നമുക്ക് ചെന്ന് തുപ്രമ്മാനോട് പോയി തെക്കേ മുക്കില്‍ നിന്ന് ഉണ്ണ്യേട്ടന്റെ ആപ്പീസിലേക്ക് ഫോണ്‍ ചെയ്തു വരാന്‍ പറയാം.”
“ആ‍ാ... അത് ശരിയാ.നീ ഇവിടിരിക്ക്. ഞാന്‍ പോയി പറഞ്ഞിട്ട് വരാം.”
അമ്മ തിരിച്ച് വന്ന് അടുക്കളയിലേക്ക് കയറി.ആരുമാരും ഒന്നും മിണ്ടുന്നില്ലാ.
ഉണ്ണി എന്തും സഹിക്കും. അസ്ഥിത്തറയില്‍ വിളക്ക് വെച്ചില്ലെങ്കില് ഉണ്ണിക്ക് സ്ങ്കടം സഹിക്കില്ലാ.ജാനു പറഞ്ഞു.ഒരു ദിവസം അമ്മായി കുന്നംകുളത്ത് പോയി വരാന്‍ വൈകിയില്ലേ.അന്ന് ഉണ്ണി ആപ്പീസില്‍ നിന്ന് നേരത്തെ വന്നു.എന്നിട്ട ഉണ്ണിയാ വിളക്ക് വെച്ചെ.അന്ന് പാര്‍വതി തീണ്ടാര്‍ന്നിരിക്കയായിരുന്നു.അമ്മായി പോയതും, മോള്‍ക്ക് പറ്റാത്തതുമെല്ലാം മുന്നില്‍ കണ്ടാണ് അന്ന് ഉണ്ണി നേരത്തെ വന്നത്. ഞാനീ വീട്ടില്‍ വന്നിട്ട് ഉണ്ണിക്ക് പ്രായപൂര്‍ത്തി വന്നേല്‍ പിന്നെയാ.എനിക്ക് അടുക്കും ചിട്ടയും എല്ലാം പഠിക്കാനായത്. ഉണ്ണീടെ അച്ചന്‍ കൊളംബിലായിരുന്നല്ലോ.കൊല്ലത്തിലൊരിക്കല്‍ വരും...
2 മാസം നാട്ടില്‍ നിന്ന് തിരിച്ച് പോകുമ്പോള്‍ ഉണ്ണീടെ ചേച്ചീനേം, ഉണ്ണിയേയും കൊളംബിലേക്ക് കൊണ്ടോകും. പിന്നെ രണ്ട് മാസം കഴിഞ്ഞേ അമ്മേം മോനും തിരിച്ചുവരൂ. ഉണ്ണീടച്ചന്‍ വലിയ കണിശ്ശക്കാരനായിരുന്നു. മുറ്റത്ത് ഒരു പുല്ലു പോലും കാണാന്‍ പാടില്ല. വീട്ടില്‍, പ്രത്യേകിച്ച് കോലായിലും, തളത്തിലും, മാറാല എന്ന ഒരു സാധനം കാണാന്‍ പാടില്ല. വീട്ടിലാരും കുളിക്കാതെ അടുക്കളയില്‍ കയറാന്‍ പാടില്ല. കാക്കകളെ ഊട്ടാതെ ആരും ഭക്ഷണം കഴിക്കാന്‍ പാടില്ല.. ആണ്‍കുട്ടികള്‍, സ്വന്തം വീട്ടിലും, അയലത്തെ വീട്ടിലും മുടി നീട്ടി വളര്‍ത്താന്‍ പാടില്ല.വാത്തി വേലായുധനെ വീട്ടില്‍ വിളിച്ച് വരുത്തി എല്ലാം പിള്ളേരുടെയും മുടി മുറിപ്പിക്കും.വാത്തി വേലായുധന് കൊളംബില്‍ നിന്ന് മുടി വടിക്കുന്ന ഇംഗ്ലണ്ട് കത്തിയും മറ്റും കൃഷ്ണേട്ടന്‍ കൊണ്ട് വന്നു കൊടുക്കുമായിരുന്നു.ഉണ്ണീടച്ചന് വൃത്തിയും വെടിപ്പിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാ. ഒരു ദിവസം ഞാന്‍ മുഷിഞ്ഞ മുണ്ടുടുത്ത് മുറ്റം അടിക്കുന്നത് കണ്ടു. എന്നെ വിളിച്ച് ചോദിച്ചു. എന്താ ജാനൂ.ഇങ്ങനെ വൃത്തിയില്ലാ‍തെ മുഷിഞ്ഞ വസ്ത്രമുടുത്ത് അതും വീടിന്റെ മുന്നില മുറ്റമടിച്ചുവാരുന്നത്. എനിക്ക് മറുതുണികള്‍ അധികം ഇല്ലാ. ഒന്നുള്ളത് ഇന്നലെ നനച്ചിട്ടിരുന്നത് ഉണങ്ങിക്കിട്ടീലാ. അതാ‍
അന്ന് തന്നെ ഉണ്ണീടച്ചന്‍ അങ്ങാടീ പോയി എനിക്ക് മൂന്ന് മലമല് മുണ്ടും , ജാക്കറ്റിനും, ബോഡീസിനുമുള്ള തുണിയും എടുത്തൂണ്ട് വന്നു. എന്നിട്ട് പറഞ്ഞു. ഇന്ന് തന്നെ ശേഖരന്റെ തുന്നക്കടയില്‍ കൊണ്ടൊയി കൊടുക്കാന്‍.”
‘ജാനൂ........ ഇനിയെങ്ങാനും മുഷിഞ്ഞ മുണ്ടുടുത്ത് നിന്നെയെങ്ങനാം കണ്ടാല്‍ നിന്റെ ചന്തി ഞാന്‍ അടിച്ച് പൊളിക്കും’
അത്ര കണിശ്ശക്കാരനായിരുന്നു ഉണ്ണീടച്ചന്‍. ആ പാരമ്പര്യമൊക്കെ കുറച്ചും സന്തതി പരമ്പരകള്‍ക്കും സിദ്ധിക്കുമല്ലോ....
“മണി എട്ടു കഴിഞ്ഞല്ലോ. ഫോണ്‍ ചെയ്യാന്‍ പറഞ്ഞയച്ച തുപ്രേട്ടനെയും കാണാനില്ലല്ലോ. പാര്‍വതിയുടെ അമ്മ സ്വയം പറഞ്ഞു.”
“നേരാണല്ലോ അമ്മേ. എനിക്കോര്‍മ്മ വെച്ചേ പിന്നെ ഇത്ര വൈകിയിട്ടില്ല എന്റെ ഉണ്ണ്യേട്ടന്‍.”
“അതാ തുപ്രേട്ടന്‍ വരുന്നുണ്ട്.” ജാനു പറഞ്ഞു’
എല്ലാരും അങ്ങൊട്ടോടി ചെന്നു....
“എന്താ ഫോണില്‍ കിട്ടിയോ ഉണ്ണീനെ?എന്താ ഒന്നും പറയാതെ നിക്കണെന്റെ ആങ്ങിളേ?”
“ഉണ്ണി ഇന്ന് ആപ്പിസില്‍ എത്തിയിട്ടില്ലത്രേ. അവിടെ നിന്ന് അവിടുത്തെ കണക്കുപിള്ള ഇങ്ങോട്ട് വരാനിരിക്കുകയാ‍യിരുന്നത്രെ.”
“എന്റീശ്വരാ.! ഈ കുട്ടി എവിടെ പോയി എന്റെ തേവരേ.!
പാര്‍വ്വതിയുടെ അമ്മ തേങ്ങി.പാര്‍വതിയും ജാനുമെല്ലാം കരയാന്‍ തുടങ്ങി.
കൂട്ടക്കരച്ചില്‍ കേട്ട് നാട്ടുകാരെല്ലാം ഓടിക്കൂടി.
“എന്താ? .... എന്താ........... എന്താ തുപ്രമ്മാനെ ഇവിടെ കുഴപ്പം?
“ഏയ് പ്രത്യേകിച്ചൊന്നുമില്ല. വീട്ടിലുള്ളേരും ഉണ്ണീം തമ്മിലോരു സൌന്ദര്യപ്പിണക്കം.”
കിഴക്കേലെ അമ്മുക്കുട്ടി പറഞ്ഞു. “പിന്നെയ്.. നമ്മുടെ ഉണ്ണിമൊനെ അകാരണമായി ദു:ഖിച്ചോര്‍ക്ക് ഗുണം പിടിക്കില്ല”..
അവരുടെ നെഞ്ചുപിടച്ചു... ഉണ്ണീനെ ചെറുപ്പത്തില്‍ എടുത്തോണ്ട് നടന്നിരുന്നതാ അമ്മുക്കുട്ടീ‍...
ഉണ്ണി ഒരു അവിവേകവും ചെയ്യില്ലാ എന്ന് അമ്മുക്കുട്ടിക്കറിയാം...
മനസ്സിലെ വിഷമങ്ങള്‍ അമ്മുക്കുട്ടിയോട് ഇടക്ക് പോയി പറയാറുണ്ടത്രെ...
ഇത്രയും വലിയ ഒരു സ്ഥാപനം, അതും ആപ്പിസില്‍ തന്നെ ഇരുപത്തഞ്ചില്‍ കൂടുതല്‍ പണിക്കാരും, പുറത്ത് നൂറ്റി ചില്ല്വാനം ആളുകളും ഉള്ള ഒരു ഇടത്ത് എനിക്ക് ഒരു തല വേദനയും ഇല്ലാ എന്റെ അമ്മുകുട്ടി ചേച്ചീ.... എനിക്ക് സ്വസ്ഥത നഷ്ടപ്പെടുന്നത്.സ്വന്തം വീട്ടിലാ.
“ഒക്കെ ശരിയാകും മോനെ....നീ ഒരു കല്യാണം കഴിച്ച് മക്കളും, കുട്ട്യോളുമൊക്കെയായി ജീവിക്കുമ്പോള്‍ എല്ലാം ശരിയാകും.”
പെറ്റമ്മയുടെ സ്ഥാനമാ ഉണ്ണി അമ്മുക്കുട്ടിക്ക് കൊടുത്തിരുന്നത്.എന്നാലും അമ്മുക്കുട്ടി അങ്ങിനെ ഉണ്ണിയുടെ വീട്ടിലൊന്നും വരാറില്ല.ദാരിദ്ര്യം ഉണ്ടെങ്കിലും ആരോടും ഒന്നും പറയില്ല. എല്ലാം മനസ്സിലാക്കുന്ന ഉണ്ണി മരുന്നിനും മറ്റുമായി അമ്മുക്കുട്ടിക്ക് മാസാമാസം പണം കൊടുക്കുമായിരുന്നു. വീട്ടിലെ കരച്ചില്‍ കേട്ട് പിന്നെയും നാട്ടുകാര്‍ ഓടിക്കൂടി....
വടുതലയിലെ അദ്ദുക്കാ പറഞ്ഞു...........
“പാറുകുട്ടീടമ്മേ! ഇങ്ങടെ മരോനെ ഞാന്‍ ഇപ്പൊ കൊണ്ടെത്തിക്കം ഇപ്പൊ...
ഇങ്ങള് ബേജാറാകേണ്ട”
“ഇയ്യെബിടെക്കാ പോണേ എന്റെ അദ്ദൂ.. മ്മ്ടെ ഉണ്ണി എവിടെ ഉണ്ടായിരിക്കും എന്ന് എനിക്കൊരു ഊഹം ഉണ്ട്... എന്റെ ഊഹം തെറ്റാറില്ല...
ഓന്‍ അവന്റെ ഇഷ്ടതോഴന്‍ രവീന്റെ വീട്ടിലുണ്ടാകും. പാറേമ്പാടത്ത്..ഞാന്‍ കോയക്കാന്റെ സൈക്കിളെടുത്ത് ഇപ്പൊത്തന്നെ വിടാം. ഇങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ടാവണേ”
“ എന്റെ ഉണ്ണ്യേട്ടാ..................”
പാര്‍വ്വതിയുടെ ആ നില വിളി ആ നാടിനെ നടുക്കി..ആള്‍ക്കാര്‍ പിന്നെയും പിന്നെയും ഓടിക്കൂടി...സമയം പാതിരാ കഴിഞ്ഞിരുന്നു. പാര്‍വതി ബോധം കെട്ട് കുഴഞ്ഞ് വീണു............
[തുടരും]

Copyright © 2008 All Rights Reserved

22 comments:

Unknown said...

hello my dear Jp

i have just read the 4th part of "ente paarukuttee".
it is becoming really wonderful.
my entire family was really sad to see your health issues.
my husband wanted me to tell you that if you are interested you can come to england and we can take care of your health matters.
he too a porofessionally qualified physcian like me.
more over our both children are also in the medical profession.
you may consult with your wife and children and let us know your plans. we shall act accordingly.
never think that you are ill.
try to involve as much as time in the blog.
my 2nd daughter hardly reads malayalam. this comment is partiuclarly done in english just for her. she wanted to see the comment is posted according to her wish too.
my both children, husband and myself looking forward to meet you here in UK.
we shall email you our postal address and other information.
please do not hesitate to contact us if you need any thing from this part of the world.

ananda & family @ england

പാറുക്കുട്ടി said...

എന്റെ അങ്കിളേ,

ഇങ്ങനെ ആ പാവം പെൺകൊച്ചിനെ വിഷമിപ്പിക്കാതെ.

സങ്കടം വരണൊണ്ട് കേട്ടോ.

എന്തായാലും പോസ്റ്റ് കലക്കി.

മാണിക്യം said...

ജെപി
എന്റെ പാറുകുട്ടി നാലാം ഭാഗം വായിച്ചു തീര്‍ന്നപ്പൊള്‍ എന്താ കമന്റ് ആയിട്ടെഴുതുക എന്ന് അറിയില്ല ..ഇപ്പൊ എനിക്ക് പാറുകുട്ടിയേ ആണോ ഉണ്ണിയേട്ടനെയാണോ കൂടുതല്‍ ഇഷ്ടം? ആകെ കണ്‍ഫ്യൂഷന്‍. അത്രക്ക് ശക്തമായി ഈ രണ്ട് കഥാപാത്രങ്ങളും ഉണ്ണിയെ വാശിക്കാരന്‍ മുന്‍ശുഢിക്കാരന്‍ എന്നോന്നും വിളിക്കാന്ന് പറ്റാത്തപോലെ തന്നെ പാറുകുട്ടിയും കുറുമ്പും കുട്ടിത്തവും ആത്മാര്‍ത്ഥമായ സ്നേഹവും പാറുകുട്ടിയില്‍ ഉണ്ട്. എന്നാലും ആരോടും ഒന്നും പറയാതെ ഈ ഉണ്ണ്യേട്ടന്‍ ഇതെവിടെ പോയി?

vazhitharakalil said...

prakashetta,
ee paarukutteede pokku engotta?
but its interesting.
habs

ഗീത said...

നാലാം ഭാഗം വായിച്ചു.തമാശയില്‍ തുടങ്ങിയ കഥ സീരിയസ് ആവുകയാണല്ലോ.
കൊള്ളാം നന്നാവുന്നുണ്ട് ജെ. പി. ഏട്ടാ.ഇതൊരു നോവലായി പരിണമിക്കട്ടേ. പകുതിയ്ക്കു വച്ചു നിറുത്തിക്കളയരുത് ട്ടോ...

O.T. Ananda is inviting you to UK. Accept the invitation, go to UK and improve your health J.P. etta.

വിജയലക്ഷ്മി said...

ജെ .പി സാര്‍, കഥ നന്നായിപോകുന്നുണ്ട് ,അടുത്തഭാഗത്തിനുവണ്ടി കാത്തിരിക്കുകയാ ...ഈ കഥയില്‍ ഒരു സംശയം മണക്കുന്നു ഈ "ഉണ്ണിയേട്ടന്‍ സാറ് തന്നെയല്ലേ ?കാരണം ചേച്ചി എന്നഅമ്മ കൊളംമ്പിലുണ്ടായിരുന്ന അച്ഛന്‍ " ഇത് സ്വന്തം ജീവിത കഥയാണെന്ന് തോന്നുന്നു ...വളരെ ..വളരെ ..രസകരമായിരിക്കുന്നു വായിക്കാന്‍ ...എങ്കിലും പാറുക്കുട്ടി ഇപ്പോളെവിടെയാണ്? കഥയില്‍ ചോദ്യമില്ലെന്നറിയാം....എങ്കിലും ....

ജെ പി വെട്ടിയാട്ടില്‍ said...

this is a common reply to
ananda @ england
paarukutty @ kerala
maanikyam @ canada
habby @ muscat
geetha teacher @ trivandrum
and
viyayalakshmi @ abudhabi

i am very happy reading your comments.
individual replies shall be posted in two days.
right now i am on a travel
as geetha teacher said, let this become a NOVEL.
thatz my wish too.
vijyalakshmi chechi said to ignore my ailments. thatz what i am trying to do.
this "paarukutty may take minimum 16 more parts to complete in a short way."
the subject is pretty long........
maanikya chechi says "ഇപ്പൊ എനിക്ക് പാറുകുട്ടിയേ ആണോ ഉണ്ണിയേട്ടനെയാണോ കൂടുതല്‍ ഇഷ്ടം? ആകെ കണ്‍ഫ്യൂഷന്‍"
viyalakshmi chechi is aksing some thing else like others.
everybody is keen to know who is this "ഉണ്ണിയേട്ടന്‍?"
nothing can be revealed now..........>>>>>>>>>>>>>>>

ജെ പി വെട്ടിയാട്ടില്‍ said...

this is a common appeal to all bloggers who has launched music amplifier....... to upload and enjoy audio files
i have recorded poems of several bloggers and i need to upload this.
i need phone/gtalk [voice] assistance.
if anybody helps me i shall be thankful.
i can creat VCD albums of interesting poems of my dear bloggers.
geetha teacher and some other friends already asked me to go ahead with the recording.
please be kind enough to help this old man.......

SreeDeviNair.ശ്രീരാഗം said...

ജെ.പി.സര്‍,

ആന കൊടുത്താലും
ആശ കൊടുക്കരുത്!

കഥ ഇഷ്ടമായി.

ശ്രീദേവി.

Sureshkumar Punjhayil said...

Prakashetta.. Veruthe enthekilum parayunnilla... Plavil Mangayundavillallo... Adutha bhagathinayi kaathirikkunnu...!!! Our prayers and best wishes...!!!

muralidharan p p said...

ജെ.പി.സര്‍,
കഥയുടെ നാലാം ഭാഗവും വായിച്ചു. സംഭാഷണങ്ങള്‍ കൊണ്ട് കഥ മുന്നോട്ടു കൊണ്ടു പോവുക ഏറെ പ്രയസമുള്ള കാര്യമാണ്. അതില്‍ താങ്കള്‍ വിജയിച്ചിട്ടുണ്ട്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീ. സേതു എഴുതിയ ഒരു കഥ ഇപ്പോള്‍ ഓര്‍മ്മയില്‍ എത്തി. ആ കഥ മുന്നോട്ടു പോവുന്നത് വെറും സംഭാഷണങ്ങളിലൂടെയാണ്. ഒത്തിരി വിഷമമുള്ള ഏര്‍പ്പാടാണിത്.

ഒരു കാര്യം കൂടി. വികാര പ്രകടങ്ങള്‍ ഒന്നുകൂടി ഒതുക്കി പറഞ്ഞാല്‍ ഒന്നുകൂടി ഈ കഥ ഇഫെക്ടാവും എന്നെനിക്ക് തോന്നുന്നു. ചിലഭാഗങ്ങളില്‍ വികാര പ്രകടങ്ങള്‍ കൂടുന്നുവോ എന്നൊരു സംശയം തോന്നിയതുകൊണ്ടാണ് ഇത്രയും എഴുതിയത്.

മുരളീധരന്‍.പി.പി

തേജസ്വിനി said...

eagerly waiting for the next part...the story is very good and touching...y can't u publish as a novel??

ഗീത said...

ജെ.പി.ഏട്ടാ, ഹെല്‍പ്പ് വേണമെന്നു പറഞ്ഞിരുന്നല്ലോ. എന്തു ഹെല്‍പ്പാണ് വേണ്ടതെന്ന് പറയുകയേ വേണ്ടൂ. ഹെല്‍പ്പ് ചെയ്യാന്‍ റെഡി.

കാപ്പിലാന്‍ said...

ഉണ്ണിയേട്ടന്‍ അവസാനം പാറുക്കുട്ടിയെ വിവാഹം കഴിക്കുന്നു .അവര്‍ സുഖമായി ഇപ്പോഴും ജീവിക്കുന്നു .ഇനി പെണ്ണുങ്ങള്‍ ഒക്കെ കരയാതെ പോയെ ,പോയെ :)

ജെപി ചേട്ടാ..കഥ വായിച്ചു നാലാം ഭാഗം .ബാക്കി ഇനി വായിക്കാം .പാറുക്കുട്ടിയും ,ഉണ്ണിയേട്ടനും പാവങ്ങളാണ് അല്ലേ :(

ജെ പി വെട്ടിയാട്ടില്‍ said...

hello tejaswini

yes dear
this will turn up to a NOVEL
by all means...........
thatz what all readers complimented..
njaan tejaswiniyodu pinakkammaa...
njaan chodicha oru kaaryam kittiyilla.
vere oru saadhanamaayi varaamennu paranjirunnu..
vannathumilla.

ജെ പി വെട്ടിയാട്ടില്‍ said...

hello geetha teacher

the help i wanted is
how to install amplifer in the blog.
and to listen audio files.
if u know u may please talk to over the fone. and if u dont please cirulate the message within your friend circle and do the needful.
your kavitha is reorded.
i need to upload this thru my blog only.
more bloggers KAVITHA being processed.
we are taking one more track of your kavitha and adding "veena to that"

Sammymas said...

hi uncle,

pavam parukutty. enthina unni athine engane vishamippikkune? awaiting for the next part
With prayers and love
Indu

പൊറാടത്ത് said...

ജെപി സർ

ഈ ലിങ്കൊന്ന് നോക്കൂ

http://bloghelpline.blogspot.com/2008/04/21.html

പോഡ്കാസ്റ്റിങ്ങിനെ കുറിച്ച് പലതും അറിയാം

aneeshans said...

സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

കണിയാര്‍ : "ആരു പറഞ്ഞിട്ടാബ്ലോഗാന്‍ പോകുന്നത് .....ഹൂ ഈസ് ഉവര്‍ മായ്സ്സ്റെര്‍ ?"

ഞാന്‍ : "ജെ .പി .ആണെന്റെ മാഷ് ;നമ്മുടെ കഥകളൊക്കെ എഴുതീര്‍ന്ന ശ്രീരാമനില്ലേ,മൂപ്പരുടെ കസിനാ..."

കണിയാര്‍ : "I know ;ഇന്ത്യന്‍ പുരാണാസിലെ-മഹാഭാരതത്തിലെ സ്രീരാമാനെല്ലേ ,one of ourGod?"

ജീസന്‍ : "ഏയ് അത് BJP ക്കാരുടെ രാമനെല്ലേ ; ഇതു വേര്രാല് -തനി കേരളന്‍ "

കണിയാര്‍ : "I know ;ഒരു axe എറിഞ്ഞു കേരളത്തെ പ്രൊട്യുസ് ചെയ്ത രാമന്‍ ...ഓ പറസുര്രാം"

ഞാന്‍ : "J.P ന്നു പറയുന്ന ആള് ഇവരോന്നുമല്ല ;സിനിമേലൊക്കെ അഭിനയിക്കണ ശ്രീരാമനില്ലേ മൂപ്പരുടെ ബ്രദറാ.....ആളാ എന്റെ മാഷു...."

കണിയാര്‍ : "അപ്പോള്‍ ഈ ജെ പി രാമന്റെ ഹെല്‍പ്പ് കിട്ടും അല്ലേ? ഓ .കെ ;ഓള്‍ റൈറ്റ് ;എന്താ സൈറ്റിന് പേരിനു കൊടുക്കേണ്ടേ ?"

ബിന്ദു കെ പി said...

അങ്കിൾ,
‘പാറുക്കുട്ടി’ ഇന്നാണ് വായിക്കാൻ പറ്റിയത്. ഒന്നാംഭാഗം മുതൽ എല്ലാം വായിച്ചു. മറ്റു പോസ്റ്റുകളേക്കാൾ ഇതാണ് നന്നായിട്ടുള്ളതെന്ന് തോന്നി. തുടരുക. ആശംസകൾ
(ഈ കമന്റ് ഞാൻ അറിയാതെ മറ്റൊരു പോസ്റ്റിന് കമന്റായി ഇട്ടു. സോറി)

സുനിതാ കല്യാണി said...

ho JP ee njan swasam pidichirunnu muzhuvan kadhayum (parukutti) innanu vayichathu... nannayittundu ennalla..valare ishtamayi..serikum oru kadhayay alla chuttum nadakunnathupole anu feel cheythathu....vegamakatte bakki vayikkan thidukkamay